വാഷിങ്ടണ്‍: ഫെഡറൽ ക്രിമിനൽ തോക്കിനും നികുതി കുറ്റത്തിനും ഈ മാസം ശിക്ഷ വിധിക്കാനിരുന്ന മകൻ ഹണ്ടറിന് യുഎസ് പ്രസിഡൻ്റ് ജോ ബൈഡൻ ഔദ്യോഗിക മാപ്പ് നൽകി. അധികാരമൊഴിയാന്‍ ദിവസങ്ങള്‍ മാത്രം അവശേഷിക്കേയാണ് മകന്‍ ഹണ്ടര്‍ ബൈഡന് വിവിധ കേസുകളില്‍ യുഎസ് പ്രസിഡന്‍റ് ജോ ബൈഡന്‍ മാപ്പ് നല്‍കിയത്
2020 ഡിസംബര്‍ മുതലാണ് കേസുകള്‍ ആരംഭിച്ചത്. 2018ല്‍ അനധികൃതമായി റിവോള്‍വര്‍ വങ്ങുകയും അപേക്ഷയില്‍ തെറ്റായ അവകാശ വാദം ഉന്നയിക്കുകയും ചെയ്തുവെന്നാണ് കേസ്. കേസിന്‍റെ വസ്തുതകള്‍ പരിശോധിച്ചാല്‍ ഏതൊരു വ്യക്തിക്കും മറ്റൊരു നിഗമനത്തിലെത്താന്‍ സാധിക്കില്ലെന്നും തന്‍റെ മകനായതു കൊണ്ടു മാത്രം ഹണ്ടറിനെ വേട്ടയാടുകയായിരുന്നുവെന്നും ചൂണ്ടിക്കാട്ടിയാണ് ബൈഡന്‍ മാപ്പ് നല്‍കിയിരിക്കുന്നത്. മകനെ രാഷ്ട്രീയമായി ലക്ഷ്യം വച്ചത് ആരാണെന്നല്ലാതെ മറ്റൊരു നിഗമനവുമില്ല, അദ്ദേഹത്തിൻ്റെ പ്രസ്താവന പറഞ്ഞു.
കഴിഞ്ഞ അഞ്ചര വര്‍ഷമായി നിരന്തരമായ ആക്രമണങ്ങള്‍ക്കും അന്യായമായ നിയമനടപടികള്‍ക്കമാണ് മകന്‍ വിധേയനാകേണ്ടി വന്നത്. റിപ്പബ്ളിക്കന്‍ പാര്‍ട്ടിയുടെയും ഡോണള്‍ഡ് ട്രംപിന്‍റെയും ആക്രമണങ്ങള്‍ മകന്‍ അഭിമുഖീകരിച്ചപ്പോഴും പ്രസിഡന്‍റ് എന്ന വിധത്തില്‍ യാതൊരു വിധ ഇളവുകളും നല്‍കില്ലെന്നായിരുന്നു ബൈഡന്‍ ആദ്യകാലങ്ങളില്‍ ആവര്‍ത്തിച്ചു വന്നിരുന്നത്.
തോക്ക് കൈവശം വച്ച കേസ് നികുതി വെട്ടിപ്പ് കേസുകളിലാണ് പ്രത്യേക അധികാരം ഉപയോഗിച്ച് ബൈഡന്‍ മാപ്പ് നല്‍കിയിരിക്കുന്നത്. തന്‍റെ പ്രത്യേക അധികാരം കുടുംബാംഗങ്ങള്‍ക്കായി ഉപയോഗിക്കില്ലെന്ന് നിരന്തരമായി ആവര്‍ത്തിച്ചിരുന്ന ബൈഡന്‍ മകന്‍റെ കാര്യത്തില്‍ ഈ നിലപാട് തിരുത്തിയിരിക്കുകയാണ്.
2018-ൽ താൻ കൊക്കെയ്‌നിന് അടിമയായിരുന്നുവെന്ന് ഫെഡറൽ തോക്കുകളുടെ അപേക്ഷയിൽ വെളിപ്പെടുത്തുന്നതിൽ ഹണ്ടർ പരാജയപ്പെട്ടിരുന്നു. അടുത്തയാഴ്ച ശിക്ഷ വിധിക്കേണ്ടതായിരുന്നു. വ്യത്യസ്ത നികുതി കുറ്റങ്ങൾക്കുള്ള അദ്ദേഹത്തിൻ്റെ ശിക്ഷ അടുത്ത ആഴ്‌ചയായിരുന്നു. ഡെലാവെയറിലും കാലിഫോര്‍ണിയയിലുമായുള്ള രണ്ടു കേസുകളിലും വിചാരണ പൂര്‍ത്തിയായി ശിക്ഷ ലഭിക്കുമെന്ന് ഉറപ്പായ സാഹചര്യത്തിലാണ് ബൈഡന്‍ മകന് വേണ്ടി രംഗത്തെത്തിയത്.
തീരുമാനത്തെ "ദുരുപയോഗം" എന്നും "നീതിയുടെ തെറ്റിദ്ധാരണ" എന്നും വിശേഷിപ്പിച്ചു, നിയുക്ത പ്രസിഡൻ്റ് ഡൊണാൾഡ് ട്രംപ് ഉടൻ പ്രതികരിച്ചു,
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.