പൊതുസ്ഥലത്ത് മദ്യപാനം; ചോദ്യം ചെയ്തതിന്റെ വൈരാഗ്യം തീർക്കാൻ പൊതുസ്ഥലത്ത് ഭീകരാന്തരീക്ഷം സൃഷ്ടിക്കുകയും രണ്ടുപേരെ ആക്രമിക്കുകയും ചെയ്ത പ്രതികൾ അറസ്റ്റിൽ

നെയ്യാറ്റിൻകര: നെയ്യാറ്റിൻകര പെരുമ്പഴുതൂരിൽ പൊതുസ്ഥലത്ത് ആക്രമണം നടത്തിയ മൂന്നുപേർ പോലീസ് പിടിയിൽ.

പൊതുസ്ഥലത്ത് മദ്യപിച്ചത് ചോദ്യം ചെയ്തതിൻ്റെ വൈരാഗ്യം തീർക്കാൻ മാരകായുധങ്ങളുമായി പ്രദേശത്ത് എത്തി ഭീകരാന്തരീക്ഷം ഉണ്ടാക്കുകയും രണ്ടുപേരെ ആക്രമിക്കുകയും ചെയ്ത കേസിൽ മൂന്നു പ്രതികൾ പിടിയിൽ.  തൊഴുക്കൽ, ആലംപൊറ്റ സ്വദേശി അപ്പൂസ് എന്ന ബിബിൻ, വടക്കോട് സ്വദേശി, പമ്മന്തല സ്വദേശി അഭിലാഷ് എന്നിവരെയാണ് നെയ്യാറ്റിൻകര പൊലീസ് പിടികൂടിയത്. ഇവർ മൂന്ന് പേരും നിരവധി ക്രിമിനൽ കേസുകളിലെ പ്രതികളാണ്. കഴിഞ്ഞ മാസം ആണ് കേസിന് ആസ്പദമായ സംഭവം നടന്നത്.

രാത്രിയിൽ പൊതുസ്ഥലത്തിരുന്ന് മദ്യപിക്കുകയും ബഹളം വയ്ക്കുകയും ചെയ്തതിനെ തുടർന്ന് സമീപവാസികളായ രണ്ടു പേർ ഇവരെ ചോദ്യം ചെയ്യുകയും വിലക്കുകയും ചെയ്തു. ഈ വൈരാഗ്യത്തിൽ മൂന്ന് പ്രതികളും മാരകായുധങ്ങളുമായി എത്തി ആക്രമിച്ചത്. ഈ ആക്രമണത്തിൽ 2 പേർക്ക് ഗുരുതരമായി പരിക്കേറ്റിരുന്നു.

അക്രമണത്തിനുശേഷം ഒളിവിൽ പോയ പ്രതികളെ  കഴിഞ്ഞദിവസം രാത്രിയിൽ നെയ്യാറ്റിൻകര എസ്, എച്ച്,ഒ, പ്രവീണിൻ്റെ നേതൃത്വത്തിൽ എസ്.ഐ ആശിഷ്, സിവിൽ പോലീസ് ഓഫീസർമാരായ അരുൺകുമാർ, ലെനിൻ, സതീഷ്, അശ്വിനി, ഉണ്ണികൃഷ്ണൻ, എന്നിവരടങ്ങുന്ന സംഘം പിടികൂടുകയായിരുന്നു.  പ്രതികളെ കോടതിയിൽ ഹാജരാക്കിയ ശേഷം റിമാൻഡ് ചെയ്തു.

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
ഡെയ്‌ലി മലയാളി ന്യൂസ്  ☎: +918921123196 OR +918606657037   വാർത്തകൾ 💬 അയയ്ക്കാൻ | പരസ്യങ്ങൾക്ക് |🫥CHAT SUPPORT | 📩 : dailymalayalyinfo@gmail.com

ത്രിഭുവനം ചാമ്പലാക്കിയ അതേ ചെന്നായ്ക്കൾ ഇവിടെയുമുണ്ട്... | TRIBHUVAN

പുറത്ത് വരുന്നത് ഭയം ജനിപ്പിക്കുന്ന ഞെട്ടിക്കുന്ന സത്യങ്ങൾ | Dharmasthala Mass Murder

"'വില്യം മോറിസ് അക്കാദമിയില്‍ എ ലെവല്‍ വിദ്യാര്‍ത്ഥിനി ഹെഷു...!!'', Watch the video

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി ന്യൂസ് വാർത്തകൾ 💬 അയയ്ക്കാൻ &  പരസ്യങ്ങൾക്ക് 📩 : dailymalayalyinfo@gmail.com ☎: +918606657037

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !