ഗൾഫ് ബാങ്കിൽ 700 കോടിയോളം രൂപയുടെ വായ്പ തട്ടിപ്പ്; 1425 മലയാളികൾക്കെതിരെ അന്വേഷണം

കൊച്ചി: ഗൾഫ് ബാങ്ക് കുവൈറ്റിൻ്റെ 700 കോടിയോളം രൂപ തട്ടിയെടുത്തെന്ന പരാതിയിൽ 1425 മലയാളികൾക്കെതിരെ അന്വേഷണം.

ബാങ്കിൽ നിന്ന് ലോണെടുത്ത ശേഷം മറ്റ് രാജ്യങ്ങളിലേക്ക് കടന്നതായാണ് പരാതി. സംഭവത്തിൽ കേരളത്തിൽ പത്ത് കേസുകൾ രജിസ്റ്റർ ചെയ്തതായാണ് വിവരം. അന്പത് ലക്ഷം മുതൽ രണ്ടു കോടി രൂപ നൽകണം. ആദ്യം ചെറിയ ലോണുകളെടുത്ത് കൃത്യമായി തിരിച്ചടച്ച ശേഷം വലിയ ലോണുകൾ എടുക്കുകയായിരുന്നു. പിന്നീട് ഇംഗ്ലണ്ട്, കാനഡ, യു.എസ് തുടങ്ങിയ രാജ്യങ്ങളിലേക്ക് കുടിയേറി. 

തിരിച്ചടവ് മുടങ്ങിയതോടെ ബാങ്ക് അന്വേഷണം തുടങ്ങി. അപ്പോഴാണ് 1425 മലയാളികൾ തങ്ങളെ പറ്റിച്ചുവെന്ന് ബാങ്കിന് മനസിലായത്. കേരളത്തിലെ ഉന്നത പോലീസ് ഉദ്യോഗസ്ഥരെ കണ്ടു. തട്ടിപ്പ് നടത്തിയവരുടെ വിലാസമടക്കം നൽകി. തുടർന്ന് കേസ് രജിസ്റ്റർ ചെയ്തത്. 

കുവൈറ്റിലെ മിനിസ്ട്രി ഓഫ് ഹെൽത്തിൽ നഴ്സുമാരായി ജോലി ചെയ്തിരുന്ന ഏഴുനൂറോളം പേര് കുറ്റം ആരോപിക്കപ്പെട്ടവരിൽ ആദ്യം തട്ടിപ്പ് നടത്തിയവർ ഇതിന് പിന്നിൽ ഏജൻറുമാരുടെ ഇടപെടലുകൾ ഉണ്ടോയെന്നും സംശയിക്കുന്നുണ്ട്. ദക്ഷിണ മേഖലാ ഐജിയാണ് അന്വേഷണം നടത്തുന്നത്. എറണാകുളം കോട്ടയം ജില്ലകളിലാണ് കേസുകളിൽ രജിസ്റ്റർ ചെയ്തിരിക്കുന്നത്.

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
🔔ഡെയ്‌ലി മലയാളി ന്യൂസ് JOIN     

"'എവിടെ പ്രാർഥിച്ചിട്ടും കാര്യമില്ല ശിക്ഷിക്കപ്പെടും,നടന്നത് കോടാനു കോടികളുടെ കൊള്ള..!! '', Watch the video #crime

അർത്തുങ്കൽ പള്ളിയിലെ ആരും കാണാത്ത ചരിത്ര രഹസ്യം..!

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി ന്യൂസ് വാർത്തകൾ 💬 അയയ്ക്കാൻ &  പരസ്യങ്ങൾക്ക് 📩 : dailymalayalyinfo@gmail.com ☎: +918606657037

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !