തപാൽ വകുപ്പ്‌ പതിവ്‌ 
സേവനങ്ങൾ 
നിർത്തുന്നു ; ഇൻലൻഡിനും കാർഡിനും 
വില കൂടും

ഡൽഹി;സാധാരണക്കാർ ഏറെ ആശ്രയിച്ചിരുന്ന സേവനങ്ങൾ നിർത്താനൊരുങ്ങി തപാൽ വകുപ്പ്‌. ഇതിനുമുന്നോടിയായി പുതിയ സോഫ്‌റ്റ്‌വെയറായ ‘സിഎസ്‌ഐ’യുടെ ട്രയൽ റൺ ചെന്നൈ അണ്ണാ റോഡ്‌ ഹെഡ്‌ പോസ്റ്റ്‌ ഓഫീസിൽ തിങ്കളാഴ്ച നടന്നു. 24 വിഭാഗങ്ങളിൽ വിവിധ നിരക്കുകളിൽ ലഭിച്ചിരുന്ന സേവനങ്ങൾ ഏഴ്‌ വിഭാഗങ്ങളിലേക്ക്‌ ചുരുക്കി. തപാൽ മാർഗം പുസ്‌തകം വാങ്ങിയിരുന്ന രജിസ്‌ട്രേഡ്‌ പ്രിന്റഡ്‌ ബുക്കിനും വില കൂടും. നിലവിൽ 21 രൂപയായിരുന്നത്‌ 60 ആകും.

കത്ത്‌, ഇൻലൻഡ്, പോസ്റ്റ്‌ കാർഡ്‌ മുതലായ ജനകീയ സേവനങ്ങൾ  ഉയർന്ന നിരക്ക്‌ ഈടാക്കുന്ന പ്രീമിയം സേവനങ്ങളിലേക്ക്‌ മാറും. 50 പൈസയാണ്‌ പോസ്റ്റ്‌ കാർഡിന്റെ നിലവിലെ നിരക്ക്‌. ഇൻലൻഡിന്‌ 2.50 രൂപയും. പ്രീമിയം വിഭാഗംസേവനം തുടങ്ങുന്നത്‌ 22 രൂപയിലാണ്‌.

കുറഞ്ഞ നിരക്കിൽ ലഭിച്ചിരുന്ന പാഴ്‌സൽ സേവനവും  പുതിയ സോഫ്‌റ്റ്‌വെയർ പ്രകാരം  ലഭിക്കില്ല. പകരം നിരക്ക്‌ കൂടിയ പ്രീമിയം സേവനങ്ങളായ ബിസിനസ്‌, രജിസ്‌റ്റേഡ്‌ പാഴ്‌സലുകളാണ്‌ ഉണ്ടാകുക.  നിരക്ക്‌ സംബന്ധിച്ച അന്തിമ ഉത്തരവ്‌ ഉടൻ പുറത്തിറങ്ങും.തിങ്കളാഴ്‌ച ഇറങ്ങിയ ഗസറ്റ്‌ വിജ്ഞാപനത്തിന്റെ ചുവടുപിടിച്ചാണ്‌ മാറ്റങ്ങൾ. പുതിയ സേവനങ്ങൾ കൊണ്ടുവരാനും നിലവിലുള്ളത്‌ ഒഴിവാക്കാനും പോസ്റ്റൽ ഡയറക്ടർ ജനറലിന്‌ പൂർണ അധികാരം നൽകിയിട്ടുണ്ട്‌.

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
🔔ഡെയ്‌ലി മലയാളി ന്യൂസ് JOIN     

"'ഫ്രാൻസിസ് മാർപാപ്പയ്ക്ക് വിട ചൊല്ലാൻ ലോകം.. LIVE 🔘"

"'എവിടെ പ്രാർഥിച്ചിട്ടും കാര്യമില്ല ശിക്ഷിക്കപ്പെടും,നടന്നത് കോടാനു കോടികളുടെ കൊള്ള..!! '', Watch the video #crime

അർത്തുങ്കൽ പള്ളിയിലെ ആരും കാണാത്ത ചരിത്ര രഹസ്യം..!

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി ന്യൂസ് വാർത്തകൾ 💬 അയയ്ക്കാൻ &  പരസ്യങ്ങൾക്ക് 📩 : dailymalayalyinfo@gmail.com ☎: +918606657037

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !