പത്തനംതിട്ട; കേരള കോൺഗ്രസ് എം സംസ്കാരവേദി സംസ്ഥാന കമ്മറ്റിയുടെ ആഭിമുഖ്യത്തിൽ കർഷക പ്രതിഭ ജോസഫ് മുരിക്കന്റെ അൻപതാം ചരമവാർഷികം കുട്ടനാട്ടിലെ ചിത്തിര കായൽ നിലത്തിൽ വച്ച് ആചരിച്ചു.സംസ്കാരവേദി ആലപ്പുഴ ജില്ല പ്രസിഡന്റ് അഡ്വ പ്രദീപ് കൂട്ടാലയുടെ അധ്യക്ഷതയിൽ കൂടിയ അനുസ്മരണ സമ്മേളനം സംസ്ഥാന പ്രസിഡൻറ് ഡോ വർഗീസ് പേരയിൽ ഉദ്ഘാടനം ചെയ്തു.
രണ്ടാം ലോകമഹായുദ്ധാനന്തരം ഉണ്ടായ ഭക്ഷ്യക്ഷാമത്തിൽ നിന്നും തന്റെ നൂതനാശയം പ്രായോഗീകമാക്കുക വഴി രക്ഷിച്ച മുരിക്കന്റെ അസാമാന്യമായ ദീർഘവീക്ഷണവും കഠിനാധ്വാനവും കേരള ജനത ഇന്നും വേണ്ടത്ര മനസിലാക്കുകയോ അംഗീകരിക്കുകയോ ചെയ്തിട്ടില്ല എന്നത് ഖേദകരമാണ് എന്ന് ഡോ പേരയിൽ പറഞ്ഞു.മുരിക്കനെ കായൽ രാജാവ് എന്നും ബൂർഷ്വാ എന്നും വിളിച്ച് പരിഹസിക്കുന്നവർ അന്നമൊരുക്കക എന്നത് നിസ്സാര കാര്യമല്ല എന്ന് മനസിലാക്കണമെന്നും അദ്ദേഹം ഓർമിപ്പിച്ചു.
പ്രശസ്ത ഇന്ത്യൻ ഇംഗ്ലീഷ് കവിയും കന്നഡ, തെലുങ്ക് ചലച്ചിത്ര പ്രവർത്തകനുമായ ലക്ഷ്മണ റാവു മുഖ്യാതിഥിയായി പങ്കെടുത്ത സമ്മേളനത്തിൽ രാജു കുന്നിക്കാട് മുരിക്കൻ അനുസ്മരണ പ്രഭാഷണം നിർവ്വഹിച്ചു.പ്രിൻസ് കുന്നപ്പള്ളി,ഫിലിപ്പോസ് തത്തംപള്ളി,ഡോ ജേക്കബ് സാംസൺ, വടയക്കണ്ടി നാരായണൻ, അഡ്വ അനിൽ കാട്ടാക്കട,പി റ്റി ജേക്കബ് ബിജു നൈനാൻ മരുതുക്കുന്നേൽ,സാം സി ജോൺ മുതലായവർ പ്രസംഗിച്ചു
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.