ആര് മുഖ്യമന്ത്രിയാകണമെന്ന് തീരുമാനിക്കുന്നത് പാർട്ടി; യൂത്ത് സംസ്ഥാന ജനറൽ സെക്രട്ടറി വി.പി.ദുൽഖിഫിൽ

കോഴിക്കോട്: ആര് മുഖ്യമന്ത്രിയാകണമെന്ന്  തീരുമാനിക്കുന്നത് പാർട്ടി യൂത്ത് സംസ്ഥാന ജനറൽ സെക്രട്ടറി വി.പി.ദുൽഖിഫിൽ.

യോഗത്തിൽ മുഖ്യമന്ത്രിയാകാൻ ഏറ്റവും യോഗ്യൻ രമേശ് ചെന്നിത്തല എസ്എൻഡിപി ജനറൽ സെക്രട്ടറിയാണെന്ന് വെള്ളാപ്പള്ളി നടേശൻ വെള്ളിയാഴച പറഞ്ഞിരുന്നു. ഇതിന് മറുപടിയാണ് ദുൽഖിഫിൽ ഫേസ്ബുക്കിൽ വെള്ളാപ്പള്ളിക്കെതിരെ പോസ്റ്റിട്ടത്. 'കോൺഗ്രസിൽനിന്ന് ആര് മുഖ്യമന്ത്രി ആകണം എന്ന് തീരുമാനിക്കാനുള്ള ആർജ്ജവവും കരുത്തും ഈ പാർട്ടിക്ക് ഉണ്ട്. അത് വോട്ട് ചെയ്ത് ജയിപ്പിക്കുന്ന ആളുകളെ പാർട്ടി നേതൃത്വവും മുന്നണിയും ഹൈക്കമാന് ഡും തീരുമാനിക്കും. അതിൽ വെള്ളാപ്പള്ളിമാർ ഇടപെടുന്നത് ശരിയല്ല' -ദുൽഖിഫിൽ ഫേസ് ബുക്ക് പോസ്റ്റിൽ കുറിച്ചു.


പോസ്റ്റിൻ്റെ പൂർണ്ണരൂപം

'കോൺഗ്രസിൻ്റെ ഏറ്റവും കരുത്തുറ്റ നേതാക്കളിൽ ഒരാളാണ് ബഹുമാന്യനായ രമേശ് ചെന്നിത്തല. ജനാധിപത്യ മതേതര നിലപാടുകൾ എന്നും ഉയർത്തി പിടിക്കുന്ന രമേശ് ചെന്നിത്തലക്ക് ഇനിയും ഉന്നത പദവികളിൽ എത്താൻ വെള്ളാപ്പള്ളിയെ പോലൊരാളിൻ്റെ ശുപാർശയുടെ ആവശ്യമൊന്നുമില്ല. സംഘപരിവാർ ആശയങ്ങളുമായി ചേർന്ന് നിന്നുകൊണ്ട് പാർട്ടി ഉണ്ടാകുകയും എൻഡിഎയുടെ ഘടകകക്ഷിയായി നിൽക്കുകയും ചെയ്തവർ ഇന്ന് പല തരം സമീപനവുമായി മുന്നോട്ട് വരുന്നത് ജാഗ്രതയോടെയാണ് ഞങ്ങൾ കാണുന്നത്. 

സംയുക്തത്തിൽ നിന്ന് ആർ മുഖ്യമന്ത്രി ആകണം എന്ന് തീരുമാനിക്കാനുള്ള ആർജ്ജവവും കരുത്തും ഈ പാർട്ടിക്ക് ഉണ്ട്. അത് വോട്ട് ചെയ്ത് ജയിപ്പിക്കുന്ന ആളുകളെ പാർട്ടി നേതൃത്വവും മുന്നണിയും ഹൈക്കമാൻ്റും തീരുമാനിക്കും. അതിൽ വെള്ളാപ്പള്ളിമാർ ഇടപെടുന്നത് ശരിയല്ല. എല്ലാ കാലത്തും എട്ടുകാലി മമ്മൂഞ്ഞിൻ്റെ സമീപനം സ്വീകരിക്കുന്ന വെള്ളാപ്പള്ളിയെപ്പോലുള്ള നേതാക്കളുടെ സർട്ടിഫിക്കറ്റ് രമേശ് ചെന്നിത്തലയെപോലൊരു മതേതരവിന് ആവശ്യമില്ല.

 കേരളത്തിൽ അടുത്ത തവണ വലിയ ഭൂരിപക്ഷത്തോടെ യുഡിഎഫ് അധികാരത്തിൽ വരുമെന്ന് ജനങ്ങൾ മുന്നോട്ടു പോകുമ്പോൾ വെള്ളാപ്പള്ളിയെ പോലുള്ളവർ നടത്തുന്ന പ്രസ്താവനകൾ കുളം കലക്കാനുള്ള ശ്രമം ആണോ എന്ന് ജാഗ്രതയോടെ ഞങ്ങൾ നിരീക്ഷിക്കും'

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
🔔ഡെയ്‌ലി മലയാളി ന്യൂസ് JOIN     

"'ഫ്രാൻസിസ് മാർപാപ്പയ്ക്ക് വിട ചൊല്ലാൻ ലോകം.. LIVE 🔘"

"'എവിടെ പ്രാർഥിച്ചിട്ടും കാര്യമില്ല ശിക്ഷിക്കപ്പെടും,നടന്നത് കോടാനു കോടികളുടെ കൊള്ള..!! '', Watch the video #crime

അർത്തുങ്കൽ പള്ളിയിലെ ആരും കാണാത്ത ചരിത്ര രഹസ്യം..!

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി ന്യൂസ് വാർത്തകൾ 💬 അയയ്ക്കാൻ &  പരസ്യങ്ങൾക്ക് 📩 : dailymalayalyinfo@gmail.com ☎: +918606657037

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !