പത്തനംതിട്ട:നഴ്സിങ് വിദ്യാർത്ഥിനി അമ്മു സജീവ് ഹോസ്റ്റൽ മുറിയിൽ എഴുതി വച്ചിരുന്ന കുറിപ്പ് പുറത്തുവിട്ട് കുടുംബം.
ഹോസ്റ്റലിലെ അമ്മുവിൻ്റെ വസ്‌തുക്കളിൽ നിന്നും കിട്ടിയ കുറിപ്പാണ് കുടുംബം പുറത്ത് വിട്ടത്. ചില കുട്ടികളിൽ നിന്ന് പരിഹാസവും മാനസിക ബുദ്ധിമുട്ടും നേരിടേണ്ടി വന്നു എന്ന രണ്ടുവരി കുറിപ്പാണ് കുടുംബം പുറത്തുവിട്ടത്.
അമ്മു സജീവ് വീണു മരിച്ച പത്തനംതിട്ട വെട്ടിപ്രത്തെ ഹോസ്റ്റലിൽ എത്തിയ പുസ്തകങ്ങളും മറ്റ് സാധനങ്ങളും പൊലീസ് സാന്നിധ്യത്തിൽ അച്ഛൻ ഏറ്റുവാങ്ങി. ഇതിൽ നിന്നാണ് അമ്മു എഴുതിവച്ചിരുന്ന ഒരു കുറിപ്പ് കുടുംബത്തിനു കിട്ടിയത്.
അതേസമയം, ചുട്ടിപ്പാറ നഴ്‌സിങ് കോളേജ് പ്രിൻസിപ്പൽ അബ്ദുൾ സലാമിനെ സ്ഥലംമാറ്റി. പത്തനംതിട്ട ജില്ലയിൽ തന്നെ സീതത്തോട് നഴ്സിങ് കോളേജിലേക്കാണ് മാറ്റം. അമ്മു സജീവിൻ്റെ മരണത്തിൽ ആത്മഹത്യ പ്രേരണയ്ക്ക് വിദ്യാർത്ഥിനികളെ കോളേജിൽ നിന്ന് സസ്പെൻഡ് ചെയ്തു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.