കൊച്ചി: മട്ടാഞ്ചേരി നാല്പത്തൊന്നാം കൊച്ചിൻ കാർണിവൽ ആഘോഷങ്ങൾ ഫോർട്ട് കൊച്ചിയിൽ തുടങ്ങി.
വീരമൃത്യുവരിച്ച സൈനികരെ അനുസ്മരിച്ച് ഫോർട്ട് കൊച്ചി സെൻ്റ് ഫ്രാൻസിസ് പള്ളിയങ്കണത്തിലെ യുദ്ധസ്മാരകത്തിൽ മേയർ എം അനിൽകുമാർ, ഫോർട്ട് കൊച്ചി സബ്കലക്ടർ കെ മീര, കെ എം പ്രതാപൻ, സോമൻ എം മേനോൻ, കെ പി രവീന്ദ്രൻ, ഐഎൻഎസ് ദ്രോണാചാര്യ കമാന്ഡിംഗ് എം ഡി കെ മാനവ് സെഡ്ഗാൽ, ചക്രവർത്തി ഹിദായത്ത് എന്നിവർ പങ്കെടുത്തു. യുദ്ധസ്മാരകത്തിൽ പള്ളിയിലെ ഗായകസംഘം സമാധാന സന്ദേശഗാനം ആലപിച്ചു.
വിമുക്ത സൈനികരുടെ നേതൃത്വത്തിൽ ഐക്യദാർഢ്യ പ്രതിജ്ഞയെടുത്തു. കാർഗിൽ യുദ്ധത്തിൽ പങ്കെടുത്ത സൈനികരായ ജോസഫ് സന്തോഷ്, എ കെ സുരേഷ് കുമാർ, ജോസ് ജോസഫ് എന്നിവരെ ആദരിച്ചു.
പുതുവർഷദിനംവരെ ഫോർട്ട് കൊച്ചിയിൽ കലാകായിക, -സാംസ്കാരിക പരിപാടികൾ നടക്കും. 31ന് പാപ്പാഞ്ഞിയെ കത്തിച്ച് പുതുവത്സര റാലി എന്നിവയോടെ ആഘോഷം സമാപിക്കും. സ്വദേശികളും വിദേശികളുമായി ബന്ധപ്പെട്ടവർ പുതുവത്സരാഘോഷത്തിൽ പങ്കാളികളാകും. 1981ൽ കൊച്ചി കടപ്പുറം കേന്ദ്രീകരിച്ച് തുടങ്ങിയ ബീച്ച് ഫെസ്റ്റിവലാണ് 1982ൽ കൊച്ചിൻ കാർണിവലായത്.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.