തൃശൂർ: ഭരണഘടനാ ശിൽപിയെപ്പോലും അപമാനിക്കാൻ മടിയില്ലാത്തവരാണ് രാജ്യത്ത് ഭരണത്തിലിരിക്കുന്നതെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ.
ഭരണഘടനയെ അട്ടിമറിച്ച് ജനാധിപത്യ മൂല്യം ഇല്ലാതാക്കാനും സംഹിതയെ അടിസ്ഥാനമാക്കിയുള്ള രാജ്യം കെട്ടിപ്പടുക്കാനാണ് അവർ ശ്രമിക്കുന്നതെന്നും അദ്ദേഹം ആരോപിച്ചു. പൗരാവകാശം ഹനിക്കപ്പെടുകയാണ്. സ്വതന്ത്ര അഭിപ്രായം പറയുന്നവരെ കൽത്തുറുങ്കിലടയ്ക്കുന്നു. സ്വതന്ത്രമായി അഭിപ്രായം പറയുന്ന മാധ്യമ സ്ഥാപനങ്ങളെ കേന്ദ്ര ഏജൻസികളും സംഘപരിവാർ ഗുണ്ടകളും വേട്ടയാടുന്നു.
കേന്ദ്രസർക്കാർ വഖഫ് ഭേദഗതി ബില്ലുമായി വന്നത് എങ്ങോട്ടാണ് പോക്കെന്നത് വ്യക്തമാക്കുന്നു. സംഘപരിവാറിൻ്റെ ന്യൂനപക്ഷ വിരുദ്ധത മുസ്ലീം ജനവിഭാഗങ്ങളെ മാത്രമല്ല, ക്രിസ്ത്യൻ ജനവിഭാഗങ്ങളെയും ബാധിക്കുന്നു. ഭൂരിപക്ഷ വർഗ്ഗീയതയെ ന്യൂനപക്ഷ വർഗീയത കൊണ്ട് എതിർക്കാൻ തുനിയരുത്. മതേതര ചേരിക്കൊപ്പം നിന്ന് പോരാടണമെന്നും എല്ലാ വർഗീയതയെയും ചെറുക്കാമെന്നും മുഖ്യമന്ത്രി പറഞ്ഞു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന്‍ സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.