അർജന്റൈൻ സൂപ്പർ ഫുട്ബോളർ ലയണൽ മെസിക്ക് ( Lionel Messi ) പുതിയ അംഗീകാരം. 2024 ഫിഫ ദ ബെസ്റ്റ് പുരസ്കാരത്തിനുള്ള അന്തിമ പട്ടികയിൽ കഴിഞ്ഞയിടക്ക് ലയണൽ മെസി ഇടം നേടിയിരുന്നു. 2024 ഫിഫ ദ ബെസ്റ്റ് പട്ടികയിൽ ഉൾപ്പെട്ടതിൽ യൂറോപ്പിനു പുറത്ത് ക്ലബ് ഫുട്ബോൾ കളിക്കുന്ന ഏക താരവും 37 കാരനായ ലയണൽ മെസി ആണ്.
എന്നാൽ, 2024 സീസണിൽ ലയണൽ മെസി മിന്നും പ്രകടനമാണ് ക്ലബ് തലത്തിലും രാജ്യാന്തര തലത്തിലും കാഴ്ച വെച്ചത് എന്നതാണ് വാസ്തവം.അർജന്റീനയെ 2024 കോപ്പ അമേരിക്ക ചാംപ്യൻഷിപ്പിലും അമേരിക്കൻ മേജർ ലീഗ് സോക്കർ ക്ലബ്ബായ ഇൻറർ മയാമി സി എഫിനെ സപ്പോർട്ടേഴ്സ് ഷീൽഡിലും എത്തിക്കുന്നതിൽ ലയണൽ മെസി നിർണായക പങ്കുവഹിച്ചു. അതുകൊണ്ടുതന്നെ ഫിഫ ദ ബെസ്റ്റ് പട്ടികയിൽ ലയണൽ മെസി ഉൾപ്പെട്ടതിൽ അദ്ഭുതമില്ല. എന്നാൽ, ബാലോൺ ഡി ഓർ അന്തിമ പട്ടികയിൽ ലയണൽ മെസി ഉൾപ്പെട്ടിരുന്നില്ല എന്നതിനാലാണ് ഫിഫ ദ ബെസ്റ്റിൽ ഇടം നേടിയപ്പോഴുണ്ടായ അദ്ഭുതത്തിനു കാരണം.
ഏതായാലും ലയണൽ മെസി മറ്റൊരു നേട്ടത്തിലും ഇപ്പോൾ എത്തിയിരിക്കുന്നു. 2024 മേജർ ലീഗ് സോക്കർ മോസ്റ്റ് വാല്യുവബിൾ പ്ലെയർ പുരസ്കാരത്തിനു ലയണൽ മെസി അർഹനായി. അർജന്റൈൻ താരം 2024 മേജർ ലീഗ് സീസണിൽ നടത്തിയ മിന്നും പ്രകടനമാണ് ഈ നേട്ടത്തിന്റെ അടിസ്ഥാനം.2024 എം എൽ എസ് സീസണിൽ 37 കാരനായ ലയണൽ മെസി 36 ഗോൾ കോൺട്രിബ്യൂഷൻ നടത്തി. 20 ഗോളും 16 അസിസ്റ്റും ഉൾപ്പെടെ ആണിത്. ഈ മിന്നും പ്രകടനമാണ് 2024 എം എൽ എസ് ലണ്ടൺ ഡൊണാവൻ മോസ്റ്റ് വാല്യുവബിൾ പ്ലെയർ പുരസ്കാരത്തിനു ലയണൽ മെസിയെ അർഹനാക്കിയത്.
എം എൽ എസ് ചരിത്രത്തിൽ ഇതിനു മുൻപ് രണ്ടു കളിക്കാർ മാത്രമാണ് മോസ്റ്റ് വാല്യുവബിൾ പുരസ്കാരം നേടിയതിൽ 20 പ്ലസ് ഗോളും 15 പ്ലസ് അസിസ്റ്റും ഉള്ളതെന്നതും ശ്രദ്ധേയം. 2015 സീസണിൽ സെബാസ്റ്റ്യൻ ജിയോവിൻസൊയും 2019 ൽ കാർലോസ് വേലയും.വോട്ടെടുപ്പിലൂടെയാണ് എം എൽ എസ് മോസ്റ്റ് വാല്യുവബിൾ താരത്തെ തെരഞ്ഞെടുക്കുന്നത്. വോട്ടെടുപ്പിൽ ലയണൽ മെസിയുടെ ഇംപാക്ട് വ്യക്തമായി എന്നതും ശ്രദ്ധേയം. എം എൽ എസ് കളിക്കാർ, മാധ്യമ പ്രതിനിധികൾ, ടെക്നിക്കൽ സ്റ്റാഫ് എന്നിവരാണ് വോട്ട് രേഖപ്പെടുത്തിയത്. 38.4 ശതമാനം വോട്ട് നേടിയാണ് ലയണൽ മെസി 2024 സീസണിൽ എം എൽ എസ് വിലയേറിയ താരത്തിനുള്ള പുരസ്കാരം സ്വന്തമാക്കിയത്.
കൊളംബസ് ക്രൂവിന്റെ ചുകൊ ഹെർണാണ്ടസ് ആയിരുന്നു രണ്ടാം സ്ഥാനത്ത്. 33.7 ശതമാനം വോട്ട് ചുകൊ ഹെർണാണ്ടസിനു ലഭിച്ചു.2023 ൽ ഇന്റർ മയാമിയിൽ ചേർന്ന ശേഷം 25 റെഗുലർ സീസൺ മത്സരങ്ങളിൽ നിന്ന് 21 ഗോളും 18 അസിസ്റ്റും ലയണൽ മെസി സ്വന്തമാക്കി. അതിൽ 19 മത്സരങ്ങളിൽ സ്റ്റാർട്ടിങ് ഇലവനിൽ ഉണ്ടായിരുന്നു.
ഫുട്ബോൾ ചരിത്രത്തിലെ ഏറ്റവും മികച്ച കളിക്കാരനായാണ് ലയണൽ മെസി വിലയിരുത്തപ്പെടുന്നത്. എട്ടു തവണ ബാലൺ ഡി ഓർ പുരസ്കാരവും മൂന്നു തവണ ഫിഫയുടെ മികച്ച താരത്തിനുള്ള പുരസ്കാരവും ലയണൽ മെസി ഇതുവരെ സ്വന്തം പേരിൽ കുറിച്ചിട്ടുണ്ട് എന്നതും ചരിത്രം.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന് സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.