പത്തനംതിട്ട: മണിയാർ വൈദ്യുത കരാർലംഘനം; പിന്നിൽ വലിയ അഴിമതി; കോൺഗ്രസ് ശക്തമായി പ്രതിക്ഷേധിക്കും; കെ സുധാകരൻ.
പിണറായി സർക്കാരിൻ്റെ അഴിമതികളുടെ കൂട്ടത്തിൽ മറ്റൊരു പൊൻതൂവലാണിതെന്നും ഇതിനെതിരെ ശക്തമായ പ്രക്ഷോഭവുമായി രംഗത്തിറങ്ങുമെന്നും കെ സുധാകരന് മുന്നറിയിപ്പ് നൽകി. 30 വർഷത്തെ ബിഒടി അടിസ്ഥാനത്തിലുള്ള കരാർ കലാവധി ഡിസംബറിൽ അവസാനിക്കാനുള്ള മന്ത്രിസഭ പോലും അറിയാതെയാണ് മുഖ്യമന്ത്രിയും വ്യവസായ മന്ത്രിയും വൈദ്യുതി മന്ത്രിയും ചേർന്ന് നീട്ടിനൽകാൻ ശ്രമിക്കുന്നത്.
45000 യൂണിറ്റിന് 50 പൈസയ്ക്ക് വൈദ്യുതി ഉദ്പാദിപ്പിക്കാവുന്ന നിലയമാണിത്. കരാര് കാലാവധി കഴിഞ്ഞ് കെഎസ്ഇബി ഏറ്റെടുത്തിരുന്നെങ്കില് അതിൻ്റെ ഗുണം ജനങ്ങള്ക്ക് കിട്ടുമായിരുന്നു.എന്നാല് മുടന്തന് വാദഗതി ഉയര്ത്തി ഒരു ചര്ച്ചയും നടത്താതെ മൂവര് സംഘം ഈ കമ്പനി തന്നെ വീണ്ടും നല്ക്കുന്നു. കെഎസ്ഇബിയുടെ എതിർപ്പിനെ എതിർത്ത നടപടികളുമായി സർക്കാർ മുന്നോട്ട് പോകുന്നതിന് പിന്നിൽ കോടികളുടെ കോഴയിടുകയാണ് – കെ.സുധാകരൻ ആരോപിച്ചു.
കുറഞ്ഞ വിലയ്ക്ക് സംസ്ഥാനത്ത് വൈദ്യുതിയായിരുന്ന കരാര് റദ്ദാക്കി ഉയര്ന്ന വിലയ്ക്ക് വൈദ്യുതി വാങ്ങുന്ന കരാര് ഉണ്ടാക്കിയ അഴിമതിയുടെ തുടര്ച്ചയാണ് കാര്ബോറണ്ടിൻ്റെ കരാര് കാലാവധി നീട്ടിനല്കുമ്പോഴും നടന്നിരിക്കുന്നതെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. ജനങ്ങൾക്ക് പ്രയോജനകരമായ പദ്ധതിയെ അഴിമതിയിൽ മുക്കിയാണ് സ്വകാര്യ കമ്പനിക്ക് വിൽക്കുന്നതെന്നും ഈ കരാറിൽ നിന്ന് സർക്കാർ പിൻമാറണമെന്നും കെ.സുധാകരൻ പറഞ്ഞു.






.jpg)








ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന് സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.