തിരുവനന്തപുരം; അരുവിക്കര പഞ്ചായത്തിൽ മണ്ണമ്പൂർമൂഴി നടയിൽ രോഹിണി നിവാസിൽ അനിൽകുമാറാണ് (41)ബക്കറ്റിൽ മരണപ്പെട്ടത്.രണ്ട് വർക്ഷമായി മസ്കറ്റിൽ കമ്പനിയിൽ കമ്പികെട്ട് ജോലിചെയ്തു വരികയാണ് അനിൽകുമാർ,
കഴിഞ്ഞ ഞായർ 9 മണിയോടുകൂടിയാണ് ഗൾഫിലെ കമ്പനിയിലെ ഫോർമാൻ ശരത്തിൻ്റെ അച്ചൻ അനിൽകുമാറിന്റെവീട്ടിലെത്തി വിവരം ഭാര്യയോട് പറയുകയായിരുന്നത്. വീട്ടിൽ ഭാര്യയും രണ്ടു കുഞ്ഞുങ്ങളും മാത്രമാണ് ഉള്ളത് മകൾ നവമി-12 മകൻദക്ഷിത് 6,ദരിദ്ര കുടുംബത്തിൽപ്പെട്ട ഇവർക്ക് ഏക ആശ്രയമായിരുന്നു അനിൽകുമാർ കമ്പനിയിൽ ശമ്പളം കിട്ടാത്ത കാരണം വീട്ടിൽ രണ്ടു മാസത്തിൽ ഒരിക്കലാണ് തുച്ചമായ പൈസ അയക്കാറ്. ഭാര്യ സൗമ്യ ഫ്രീഡിഗ്രിയും, കമ്പ്യൂട്ടർ വിദ്യാഭ്യാസവും ഉണ്ട് നിലവിൽ തെഴിലുറപ്പ് ജോലിക്കാണ് പോകുന്നത് ഇളയച്ചൻ രാജേന്ദ്രൻ പറയുന്നു.ബോഡി പോലീസിന്റെ സാന്നിധ്യത്തിൽ മസ്ക്കറ്റ് ഹോസ്പിറ്റൽ എത്തിച് ഡോക്ടർ പരിശോധനയ്ക്ക് ശേഷം ആത്മഹത്യാ ആണെന്ന് പറഞ്ഞതായി കമ്പനി ഫോർമാൻ ഫോണിലൂടെ വീട്ടിൽ അറിയിച്ചിട്ടുണ്ട്.
എന്നാൽ ബേഡി നാട്ടിൻ എത്തിക്കുവാൻ കുടുംബത്തിന്റെ സമ്മതപത്രം ലഭിക്കുവാൻ വേണ്ടി ഒരു ഫോംമും,പരിശോധനാ റിപ്പോർട്ട് അയച്ചു കൊടുത്തിട്ടുണ്ട് ,ഇതിൽ സമ്മതപത്രം ഒപ്പിട്ടു നൽകിയാൽ പോസ്റ്റ്മോർട്ടം നടപടികൾ അവിടെ നടക്കാതെ മോഡിക്കയറ്റി അയക്കാം എന്നാണ് കമ്പനി കുടുംബത്തെ അറിയിച്ചിട്ടുള്ളത് ,പോസ്റ്റുമോർട്ടം നടത്തണമെന്ന് കുടുംബംആവശ്യപ്പെട്ടാൽ കുടുംബം കമ്പനിക്ക് പൈസ നൽകണമെന്നും പറഞ്ഞതായി ഇളയച്ചൻ രാജേന്ദ്രൻ പറയുന്നു.
കുടുംബം ഗൾഫിൽ തന്നെ പോസ്റ്റുമോർട്ടം നടപടികൾ വേണമെന്ന് കമ്പനിയോട് ആവശ്യപ്പെട്ടിട്ടുണ്ട് എന്നാൽ കൊച്ചു കുട്ടികളും ഭാര്യയും മാത്രമുള്ള വീട്ടിൽ നിത്യ വൃത്തിക്ക് പോലും കഴിയാത്ത നിലയിൽ ആണ്,പോസ്റ്റ്മോർട്ടം നടപടികൾക്ക് പൈസ നൽകാനാകില്ലെന്നും രാജേന്ദ്രൻ പറയുന്നു
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.