ജയ്പൂർ:മതപരിവർത്തനം തടഞ്ഞുള്ള ബിൽ പാസാക്കി രാജസ്ഥാൻ സർക്കാർ.
ഇനി വരുന്ന നിയമസഭാ സമ്മേളനത്തിൽ ബിൽ അവതരിപ്പിക്കും. നിർബന്ധിത മതപരിവർത്തനം തടയുന്നതിനായാണ് ബില്ല് കൊണ്ടുവരുന്നതെന്നാണ് സർക്കാർ വാദം. നിർബന്ധിത മതപരിവർത്തനത്തിന് ശ്രമിക്കുന്നവർക്ക് 1 മുതൽ 5 വർഷം വരെ തടവ് ശിക്ഷയുള്ള കഠിനമായ ശിക്ഷകൾ നിർദ്ദേശിക്കുന്നത് ബില്ലെന്ന് ഉപമുഖ്യമന്ത്രിപ്രേംചന്ദ് ബൈർവ പറഞ്ഞു.
വഞ്ചന, ബലപ്രയോഗം അല്ലെങ്കിൽ അനാവശ്യ സ്വാധീനം എന്നിവയിലൂടെ ഒരാളുടെ മതം മാറ്റുന്നത് നിർദ്ദിഷ്ട ബിൽ തടയുമെന്ന് മുഖ്യമന്ത്രി ഭജൻ ലാൽ ശർമ്മ പറഞ്ഞു. മതപരിവർത്തനം തടഞ്ഞ ബിൽ രാജസ്ഥാൻ്റെ വികസനത്തിനും പൊതുക്ഷേമത്തിനും സമൃദ്ധിക്കും വഴിയൊരുക്കുമെന്ന് സംസ്ഥാന നിയമമന്ത്രി ജോഗാറാം പട്ടേൽ പ്രതികരിച്ചു.
യുപി, മധ്യപ്രദേശ്, ഗുജറാത്ത്, ഉത്തരാഖണ്ഡ് എന്നീ ബിജെപി ഭരണസംസ്ഥാനങ്ങൾ നേരത്തെ തന്നെ മതപരിവർത്തനം വിലയുള്ള നിയമം കൊണ്ടുവന്നിരുന്നു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.