വെള്ളനാട്: ആനക്കെമ്പുകൾ വിൽപ്പന നടത്താനുള്ള ശ്രമത്തിനിടെ രണ്ട് പേർ പോലീസ് പിടിയിൽ.
അനധികൃതമായി ആന കൊമ്പ് കൈ വശം വയ്‌ക്കുകയും അത് സൂക്ഷിക്കുന്നതിനും ഇടയിലാണ് അറസ്റ്റ്. വെള്ളനാട് ആശുപത്രിക്ക് സമീപം താമസം നിബു ജോൺ (31), വിതുര മേമല സ്വദേശി വിനീത് (33) എന്നിവരെ വനംവകുപ്പ് അധികൃതർ അറസ്റ്റ് ചെയ്തു. 4 കിലോയോളം തൂക്കം വരുന്ന രണ്ട് ആനകേളാമ്പുകൾ ആണ് പോലീസ് പിടികൂടുമ്പോൾ പ്രതികളിൽ നിന്നും വരുന്നത്.
ഇന്നലെ വൈകിട്ട് 6 മണിക്ക് വെള്ളനാട് ഗവ.എൽപി സ്കൂളിന് സമീപം വച്ച് ഇവർ ആനക്കൊമ്പ് വിൽപന നടത്താൻ ശ്രമിക്കുകയായിരുന്നു. ഒരാളെ കൂടി കസ്റ്റഡിയിൽ എടുത്തിട്ടുണ്ട്. നിബു ജോണിൻ്റെ വീട്ടിൽ ആണ് ആന കൊമ്പുകൾ സൂക്ഷിച്ചിരിക്കുന്നത് എന്നാണ് വിവരം.
ഫോറസ്റ്റ് ഇൻറലിജൻസുകാർ നടത്തിയ ഓപ്പറേഷനിൽ ആണ് ഇവരെ പിടികൂടിയത്. ഒരു സ്കൂട്ടറും ഒരു ബൈക്കും കസ്റ്റഡിയിൽ എടുത്തിട്ടുണ്ട്. പരുത്തിപ്പള്ളി റേഞ്ച് ഓഫീസർ ശ്രീജു, തിരുവനന്തപുരം ഫോറസ്റ്റ് ഇൻറലിജൻസ് എന്നിവരുടെ നേതൃത്വത്തിൽ സംഘമാണ് ഇവരെ പിടികൂടിയത്.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന്‍ സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.