വായ്‌പ്പാ കുടിശ്ശികയെ തുടർന്ന് സഹകരണ ബാങ്ക് വീട് ജപ്തിചെയ്തു,പെരുവഴിയായ കുടുംബത്തിനെ പൂട്ട് പൊളിച്ച് അകത്തു കയറ്റി നാട്ടുകാർ

തിരുവനന്തപുരം ;സഹകരണ ബാങ്കിൽ നിന്നും ലോണെടുത്ത പണം തിരിച്ച് അടച്ചില്ലാ എന്ന പേരിൽ വീട് ജപ്തി ചെയ്തു. ഇതറിഞ്ഞ് മന്ത്രി എത്തി. മന്ത്രിയുടെ നിർദ്ദേശാനുസരണം നാട്ടുകാർ പൂട്ട് പൊളിച്ച് വഴിയാധാരമായ കുടുംബത്തെ അകത്തു കയറ്റി.

വെമ്പായം കുന്നൂർ ഇടവിളാകത്ത് വീട്ടീൽ പ്രഭാകുമാരിയുടെ വീടാണ് ആളില്ലാത്ത സമയത്ത് നോട്ടീസ് പതിച്ച് ശേഷം താഴിട്ട് പൂട്ടിയത്. പ്രഭ കുമാരിയും അമ്മ യശോദയും ഭർത്താവ് സജിയും മകൻ സേതുവും കഴിഞ്ഞ 15 വർഷമായി ആ കെയുള്ള നാലര സെൻ്റിൽ വീട് വച്ച് താമസിച്ച് വരുകയാണ്. 2016 ആം വർഷം ഒന്നര ലക്ഷം രൂപ വീട് പുതിക്കി പണിയാൻ നെടുമങ്ങാട് സഹകര  അർബൺ ബാങ്കിൻ്റെ വെമ്പായം ബ്രാഞ്ചിൽ നിന്നും വസ്തുവിൻ്റെ ഈടിൻമേൽ ലോൺ എടുത്തിരുന്നു.  

ലോൺ തിരികെ അടച്ച് വരവെ കോവിഡ് കാരണം ജോലിയില്ലാത്ത അവസ്ഥയായി. തുടർന്ന് ലോൺ തിരിച്ചടവ് ഇടയ്ക്കിടെ മുടങ്ങി.  പണം തിരികെ അടക്കാനാവശ്യപ്പെട്ട് ബാങ്ക് അധികൃതർ ഇവരെ സമീപിക്കുമ്പോൾ കുറച്ച് പണം അടക്കുമായിരുന്നു. 50000 രൂപ ഉടൻ തിരികെ അടക്കണമെന്നും അല്ലാത്ത പക്ഷം ജപ്തി നടപടിയിലേക്ക്  പോകുമെന്ന് കാണിച്ച് ബാങ്ക് വക്കീൽ നോട്ടീസ് നൽകി. കോൺഗ്രസ് ഭരണസമിതിയാണ് സഹകരണ ബാങ്ക് ഭരണം നടത്തുന്നത്.  അടവ് കാലാവധി നീട്ടി നൽകണമെന്ന്  സ്ഥലം എം പി യും കോൺഗ്രസ് നേതാവുമായ അടൂർ പ്രകാശിൻ്റെ കത്ത് ഇവർ ബാങ്കിലെത്തിച്ചു.

റിക്വസ്റ്റ് ലറ്റർ നൽകാൻ  ബാങ്ക് അധികൃതർ പറഞ്ഞു. 30 ആം തിയതി വരെ സമയം ആവശ്യപ്പെട്ട് ബാങ്ക് സമ്മതിരിച്ചിരുന്നു. എന്നാൽ ഇന്നലെ (27/11/24) ബാങ്ക് ഉദ്യോഗസ്ഥർ പ്രഭാകുമാരിയെ വിളിപ്പിച്ച് 10000 രൂപ അടക്കാൻ ആവശ്യപ്പെട്ടു. 6500 രൂപ കൈയ്യിൽ ഉണ്ടെന്നും 3500 രൂപ ഒര് മണിക്കുറി നകം നൽകാമെന്ന് പറഞ്ഞു. വീട്ടുകാർ പണം ഏർപ്പെടുത്താനായി പല സ്ഥലത്തായി നെട്ടോട്ടം ഓടുന്ന സമയത്താണ് ആരും ഇല്ലാത്ത സമയം നോക്കി വീട് പൂട്ടിയത്. വീടിൻ്റെ മുൻഭാഗവും പിൻഭാഗവും മറ്റൊരു പൂട്ടും താക്കോലും ഉപയോഗിച്ച് പൂട്ടി. വസ്ത്രങ്ങൾ മാത്രം പുറത്തേക്ക് വലിച്ചെറിഞ്ഞ നിലയിൽ ആയിരുന്നു. വൈദ്യുത ബന്ധവും വിശ്ച്ചേദിച്ചു.

 തുടർന്ന് നാട്ടുകാർ വിവരമറിയിച്ചതിനെ തുടർന്ന് സ്ഥലം എം എൽ എ യും മന്ത്രിയുമായ ജി ആർ അനിൽ സ്ഥലത്തെത്തി. ഉദ്യോഗസ്ഥ തലത്തിൽ നടപടി സ്വീകരിക്കുവാൻ എ ആർന് നിർദ്ദേശം നൽകി. സഹകരണ വകുപ്പ്മായി ബന്ധപ്പെട്ടുവെന്നും  വീട് ജപ്തി ചെയ്യുവാൻ അവകാശമില്ലെന്നും അദ്ദേഹം പറഞ്ഞു. മനുഷ്യത്വ രഹിതമായ പെരുമാറ്റം നടത്തിയ ജീവനക്കാർക്കെതിരെ നടപടിയെടുക്കണമെന്നും കുടിയിറക്കൽ നടപടി സർക്കാർ അനുകൂലിക്കില്ലെന്നും സഹകരണ വകുപ്പ് അത്തരം നയത്തിനെതിരാണെന്നും ജപ്തി നടപടികൾ നിർത്തി വയ്ക്കാൻ നിർദ്ദേശം നൽകിയതായി മന്ത്രി വ്യക്തമാക്കി. 

തുടർന്ന് മന്ത്രിയുടെ നിർദ്ദേശാനുസരണം വാതിലിൻ്റെ പൂട്ട് തകർത്ത് കുടുംബാങ്ങളെ നാട്ടുകാർ അകത്ത് കയറ്റി താമസിപ്പിച്ചു. പ്രഭ കുമാരിയുടെ ഭർത്താവ് സജി പൊന്മുടി തേയില ഫാക്ടറിയിലെ ജോലിക്കാരനായിരുന്നു. ഒരു വർഷം മുമ്പ് ഉണ്ടായ വീഴ്ച്ചയിൽ വിശ്രമത്തിലാണ്. അമ്മയാണെങ്കിൽ നിത്യ രോഗിയും. മകൻ്റെ ഏക വരുമാന മാണ് കുടുംബം മുന്നോട്ട് പോകുന്നത്.

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
🔔ഡെയ്‌ലി മലയാളി ന്യൂസ് JOIN     

"'എവിടെ പ്രാർഥിച്ചിട്ടും കാര്യമില്ല ശിക്ഷിക്കപ്പെടും,നടന്നത് കോടാനു കോടികളുടെ കൊള്ള..!! '', Watch the video #crime

അർത്തുങ്കൽ പള്ളിയിലെ ആരും കാണാത്ത ചരിത്ര രഹസ്യം..!

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി ന്യൂസ് വാർത്തകൾ 💬 അയയ്ക്കാൻ &  പരസ്യങ്ങൾക്ക് 📩 : dailymalayalyinfo@gmail.com ☎: +918606657037

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !