തിരുവനന്തപുരം;ആര്യനാട് പോലീസ് സ്റ്റേഷൻ പരിധിയിൽ ചെറുകുളം എന്ന സ്ഥലത്ത് സംസാരിക്കുന്നതിനിടയിൽ ഉണ്ടായ വാക്കുതർക്കത്തെതുടർന്നുള്ള വിരോധത്താൽ യുവാവിനെ മരക്കഷണം കൊണ്ട് അടിച്ച് കൊലപ്പെടുത്താൻ ശ്രമിച്ച കേസിലെ പ്രതി അറസ്റ്റിൽ.
16.12.2024-ാം തീയതി രാത്രി 9.30 മണിയോട് കൂടെ ചാങ്ങയ്ക്ക് സമീപം ചെറുകുളം എന്ന സ്ഥലത്ത് സുഹൃത്തുമായി സംസാരിച്ചുകൊണ്ട് നിന്ന ചെറുകുളം സ്വദേശിയായ അരുൺകുമാറുമായി സ്ഥലത്ത് എത്തിയ പ്രതിയായ നഹിൻഷാ വാക്കുതർക്കത്തിലേർപ്പെടുകയും തുടർന്ന് സമീപത്തിരുന്ന തടിക്കഷണം കൊണ്ട് അരുൺകുമാറിൻെറ തലയിലും മുഖത്തും മാരകമായി അടിച്ചു കൊലപ്പെടുത്താൻശ്രമിച്ച ശേഷം സംഭവസ്ഥലത്ത് നിന്ന് രക്ഷപ്പെട്ടു,നെടുമങ്ങാട് മുക്കോലയ്ക്കൽ തെക്കുകര ഭഗവതി വിലാസം വീട്ടിൽ നിന്നും വെള്ളനാട് വില്ലേജിൽ വെള്ളനാട്' ബ്ളോക്ക് ഓഫീസിന് സമീപം നൗഫി നിവാസിൽ നാസർ മകൻ 28 വയസ്സുള്ള നഹിൻഷായെ ആര്യനാട് പോലീസ് സ്റ്റേഷൻ ഇൻസ്പെക്ടർ വി എസ് അജീഷിൻറെ നേതൃത്വത്തിൽ എസ് സി പി ഒ ജിജു, സി പി ഒ മുകേഷ്.
ഷജീർ എന്നിവരടങ്ങിയ സംഘം കരുനാഗപ്പള്ളി ഭാഗത്ത് നിന്നുമാണ് അറസ്റ്റ് ചെയ്തത്. ആക്രമണത്തിൽ പരിക്കേറ്റ അരുൺകുമാർ ചികിൽസയിൽക്കഴിഞ്ഞു വരുന്നു. അറസ്റ്റ് ചെയ്ത പ്രതിയെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്ത.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.