തിരുവനന്തപുരം: സിപിഎം തിരുവനന്തപുരം ജില്ലാ സമ്മേളനത്തിൽ മുഖ്യമന്ത്രി പിണറായി വിജയനെ വേദിയിലിരുത്തി ആഭ്യന്തര വകുപ്പിൻ്റെ വിമർശനം.
എം.ആർ അജിത് കുമാറിന് ഡിജിപിയായി മന്ത്രിസഭാ സ്ഥാനക്കയറ്റം നൽകേണ്ടി വന്നിരുന്നില്ല . കോടതി നിർദ്ദേശിച്ചിരുന്നെങ്കിൽ കുഴപ്പമില്ലായിരുന്നു. സർക്കാർ അത് ചെയ്യേണ്ടിയിരുന്നില്ലെങ്കിൽ പ്രതിനിധികൾ പറഞ്ഞു. പാർട്ടിയിൽ അടിമുടി തിരുത്തൽ വേണമെന്ന് സംഘടനാ റിപ്പോർട്ട് ചൂണ്ടിക്കാട്ടുന്നു. ഭരണത്തിൻ്റെ തണലിൽ സഖാക്കൾക്ക് മൂല്യച്യുതിയുണ്ടായി.
മധു മുല്ലശ്ശേരി ബിജെപിയോട് അടുത്തത് മനസ്സിലാക്കിയവർ പാർട്ടിക്ക് റിപ്പോർട്ട് ചെയ്തിട്ടില്ലെന്ന് സംഘടനാ റിപ്പോർട്ടിൽ കുറ്റപ്പെടുത്തി. സമ്മേളനത്തിൽ ഡിവൈഎഫ്ഐക്കും എസ്എഫ്ഐക്കും നേരെ വിമർശനമുയർന്നു. ഡിവൈഎഫ്ഐ ചാരിറ്റി സംഘടനയായി മാറിയെന്നാണ് വിമർശനം.
തൊഴിലില്ലായ്മക്കെതിരെയുള്ള സമരങ്ങൾ ഏറ്റെടുക്കാനാകുന്നില്ല. വർഗീയതയ്ക്കെതിരെയും ഒന്നും ചെയ്യുന്നില്ല. തദ്ദേശ, ഉന്നത വിദ്യാഭ്യാസ, ധന വകുപ്പുകൾക്കെതിരെയും വിമർശനമുയർന്നു. സർക്കാരിൻ്റെ ധനകാര്യ മാനേജ്മെൻ്റ് പരാജയമാണെന്നും സാമ്പത്തിക പ്രതിസന്ധി ജനങ്ങളെ ബോധ്യപ്പെടുത്താൻ കഴിയുന്നില്ലെന്നും പ്രതിനിധികൾ കുറ്റപ്പെടുത്തി. 12 ഏരിയാ കമ്മിറ്റികൾ വിഷയങ്ങൾ അവതരിപ്പിച്ചു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.