60 അടി ഉയരമുളള ആകാശത്തൊട്ടിലില്‍ നിന്ന് പുറത്തേക്ക് തെറിച്ചു, 13കാരി രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്,

ലക്‌നൗ: 60 അടി ഉയരമുളള ആകാശത്തൊട്ടിലില്‍ കുടുങ്ങിയ പെണ്‍കുട്ടിയെ ശ്രമകരമായ ദൗത്യത്തിനൊടുവില്‍ രക്ഷപ്പെടുത്തി.

ലഖിംപൂർ ഖേരിയിലെ രാകെഹ്തി ഗ്രാമത്തിലായിരുന്നു അപകടം. ഇവിടെ ദിവസങ്ങളായി നടന്നുവരുന്ന മേളയില്‍ പങ്കെടുക്കാനെത്തിയ 13കാരിയാണ് അപകടത്തില്‍പ്പെട്ടത്. 

ആകാശത്തൊട്ടില്‍ കറങ്ങി തുടങ്ങിയതോടെ പെണ്‍കുട്ടിയുടെ നിയന്ത്രണം നഷ്ടമാകുകയും പുറത്തേക്ക് തെറിച്ച്‌ വീഴുകയുമായിരുന്നു. ഇതിനിടയിലാണ് കുട്ടി ഇരുമ്പ് കമ്പിയില്‍ പിടിച്ചത്. പെണ്‍കുട്ടി നിലവിളിച്ചതോടെയാണ് ആകാശത്തൊട്ടിലിന്റെ പ്രവർത്തനം നിർത്തിയത്.

തുടർന്ന് ഓപ്പറേറ്ററും പ്രവർത്തകരും ഇടപെട്ടാണ് കുട്ടിയെ സുരക്ഷിതമായി നിലത്തിറക്കിയത്. പെണ്‍കുട്ടിയുടെ പേരോ മറ്റു വിവരങ്ങളോ അറിയാൻ സാധിച്ചില്ലെന്ന് ജില്ലാ മജിസ്‌ട്രേറ്റ് രാജീവ് നിഗാം പറഞ്ഞു. മേളയില്‍ ആകാശത്തൊട്ടില്‍ പ്രവർത്തിപ്പിക്കുന്നതിന് അനുമതി നല്‍കിയിരുന്നില്ലെന്ന് അധികൃതർ വ്യക്തമാക്കി. സംഭവത്തെക്കുറിച്ച്‌ കൂടുതല്‍ അന്വേഷണം നടത്തുമെന്നും പൊലീസ് അറിയിച്ചു.

കഴിഞ്ഞ മാസവും ഉത്തർപ്രദേശില്‍ സമാനസംഭവം അരങ്ങേറിയിരുന്നു. കനൗജില്‍ സംഘടിപ്പിച്ച ഒരു മേളയില്‍ ആകാശത്തൊട്ടിലില്‍ കയറിയ 14കാരിക്കാണ് ഗുരുതര പരിക്കേറ്റത്.

ആകാശത്തൊട്ടിലിന്റെ ഇരുമ്പ്  കമ്പിയില്‍ കുട്ടിയുടെ മുടി കുടുങ്ങുകയായിരുന്നു. ഇതിന്റെ വീഡിയോ സോഷ്യല്‍മീഡിയയില്‍ വൈറലായിരുന്നു. സംഭവത്തില്‍ കുട്ടിയുടെ അമ്മ പൊലീസില്‍ പരാതി നല്‍കിയിരുന്നു

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

ഇത്ര സിമ്പിൾ ആയിരുന്നോ മന്ത്രി റോഷി അഗസ്റ്റിൻ

"നീരാക്കൽ ലാറ്റക്സ് നൽകിയ തീരാ ദുരിതം പേറി നൂറുകണക്കിന് മുട്ടുചിറ നിവാസികള്‍

മുൻഗവർണ്ണറും സ്വർണ്ണവ്യാപാരിയും ചേർന്ന് ഇല്ലാതാക്കാൻ ശ്രമിക്കുന്നു..!

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !