തിരുവനന്തപുരം: തലസ്ഥാന ജില്ലയിലെ സിപിഎമ്മില്‍ പൊട്ടിത്തെറി. മംഗലപുരം ഏരിയ സെക്രട്ടറിയെ മാറ്റി.മധു മുല്ലശേരിക്ക് പകരം എം.ജലീലിനെ പുതിയ സെക്രട്ടറിയാക്കി.
ഏരിയ സെക്രട്ടറിയായിരുന്ന മധുവിനെതിരെ സമ്മേളനത്തില്‍ രൂക്ഷവിമർശനം ഉയർന്നിരുന്നു.തുടര്‍ന്ന് സമ്മേളനത്തില്‍ നിന്നും മധു ഇറങ്ങി പോയി.കഴിഞ്ഞ രണ്ടു തവണയും മധുവായിരുന്നു ഏരിയ സെക്രട്ടറി.ജില്ലാ നേതൃത്വവും മധുവിനെ വീണ്ടും ഏരിയ സെക്രട്ടറിയാക്കുന്നത് എതിർത്തിരുന്നുപാർട്ടി വിടുമെന്ന് മുല്ലശേരി മധു വ്യക്തമാക്കി.പാർട്ടി ജില്ലാ സെക്രട്ടറി വി. ജോയി വിഭാഗീയ പ്രവർത്തനം നടത്തുന്നുവെന്ന് അദ്ദേഹം ആരോപിച്ചു.ഏര്യാ സെക്രട്ടറിസ്ഥാനത്ത് തുടരാൻ അനു വദിക്കാത്തത് ജോയിയാണ്.അതിനുള്ള കാരണം ജോയി വ്യക്തമാക്കണം.
സമ്മേളനം തീരുന്നതിന് മുമ്പ് ഇറങ്ങി പോയ മധു പാര്‍ട്ടി വിടുകയാണെന്ന് പ്രഖ്യാപിച്ചു.തന്നൊടൊപ്പം നില്ക്കുന്ന പ്രവര്‍ത്തകരും പാര്‍ട്ടി വിടും.ഏത് പാര്‍ട്ടിയൊടൊപ്പം ചേര്‍ന്ന് പ്രവര്‍ത്തിക്കുമെന്ന് വരും ദിവസങ്ങളില്‍ വ്യക്തമാക്കുമെന്നും മധു വ്യക്തമാക്കി
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.