തൃശൂര്‍: വടക്കുന്നാഥന് ക്ഷേത്രത്തില്‍ തൊഴാന്‍ വന്ന സ്ത്രീയുടെ ആറ് പവന് തൂക്കം വരുന്ന സ്വര്‍ണമാല നഷ്ടപ്പെട്ട കേസിലെ പ്രതികളായ രണ്ട് സ്ത്രീകളെ കൂടി ഈസ്റ്റ് പോലീസ് പിടികൂടി.
തമിഴ്നാട് മധുര മുത്തുപ്പെട്ടി ചെട്ടിയര്‍ തെരുവ് സ്വദേശികളായ ഭഗവതി (34), രാമായി (45) എന്നിവരെയാണ് പിടികൂടിയത്.നവംബര്‍ 23നാണ് കേസിനാസ്പദമായ സംഭവം നടന്നത്. മാല നഷ്ടപ്പെട്ട കാര്യത്തിന് ഈസ്റ്റ് പോലീസ് സ്റ്റേഷനില്‍ കേസ് രജിസ്റ്റര്‍ ചെയ്തിരുന്നു. തുടര്‍ന്ന് തൃശൂര്‍ സിറ്റി പോലീസ് കമ്മിഷണര്‍ ആര്. ഇളങ്കോയുടെ നിര്‍ദേശപ്രകാരമുള്ള അന്വേഷണത്തില്‍ നിരവധി സി.സി.ടിവികള്‍ പോലീസ് പരിശോധിക്കുകയും സംസ്ഥാനത്തെ എല്ലാ പോലീസ് സ്റ്റേഷനിലും പ്രതികളെ കുറിച്ചുള്ള ഇന്‍ഫര്‍മേഷന്‍ നല്‍കുകയും ചെയ്തു.
പ്രതികള്‍ മോഷണത്തിനായി ആലപ്പുഴയിലെ എടത്വ എന്ന സ്ഥലത്തെ പൊങ്കാലയ്ക്ക് വന്ന സമയം ഇവരെ ഈസ്റ്റ് പോലീസ് അറസ്റ്റ് ചെയ്യുകയായിരുന്നു. പേരാമംഗലം പോലീസ് സ്റ്റേഷന് പരിധിയിലെ യാത്രക്കാരിയുടെ അഞ്ചു പവന് മാല മോഷ്ടിച്ചതും ഇവരാണെന്ന് അന്വേഷണത്തില്‍ തിരിച്ചറിഞ്ഞു.
കേസില്‍ നാലു പേര് നേരത്തെ അറസ്റ്റിലായിരുന്നു. ഇവർക്കെതിരെ സംസ്ഥാനത്തുടനീളം മോഷണ കേസുകളുണ്ടെന്നും പിടികിട്ടാപ്പുള്ളികളായിരുന്നെന്നും ഈസ്റ്റ് പോലീസ് സ്റ്റേഷന് ഇന്‍സ്പെക്ടര്‍ ജിജോ അറിയിച്ചു.
തൃശൂര്‍ അസിസ്റ്റന്റ് കമ്മിഷണര്‍ സലീഷ് എന്‍. ശങ്കറിന്റെ നേതൃത്വത്തിലുള്ള സംഘത്തില്‍ ഇന്‍സ്പെക്ടര്‍ ജിജോ, സബ് ഇന്‍സ്പെക്ടര്‍ ബിപിന്‍ പി. നായര്‍, സൂരജ് അജ്മല്‍, അസിസ്റ്റന്റ് സബ് ഇന്‍സ്പെക്ടര്‍ സന്ദീപ് ശ്രീജിത്ത്, സബ് ഇന്‍സ്പെക്ടര്‍ ശ്രീജ, ഷൈജ, ദുര്‍ഗ എന്നിവരാണ് ഉണ്ടായിരുന്നത്.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന്‍ സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.