തൃശൂർ: ട്രെയിനിനും പ്ലാറ്റ്ഫോമിനുമിടയിലേക്ക് വീണ് യാത്രക്കാരന് ദാരുണാന്ത്യം. ഓടിത്തുടങ്ങിയ ട്രെയിനില്‍ ചാടിക്കയറാൻ ശ്രമിക്കുന്നതിനിടെയായിരുന്നു അപകടം.
എറണാകുളം ആലുവ സ്വദേശി 53-കാരൻ സുരേഷ് നാരായണ മേനോനാണ് മരിച്ചത്.തൃശൂർ റെയില്‍വേ സ്റ്റേഷനിലായിരുന്നു സംഭവം. ബെംഗളൂരുവിലേക്ക് പോവുകയായിരുന്ന എക്സ്പ്രസ് ട്രെയിൻ പ്ലാറ്റ്ഫോമില്‍ നിന്ന് നീങ്ങി തുടങ്ങിയത് ശ്രദ്ധയില്‍പെട്ടതോടെ കടയുടെ സമീപത്ത് നിന്ന് സുരേഷ് ഓടിയെത്തി.
വാതിലിന് അരികിലെ കൈപ്പിടിയില്‍ പിടിച്ച് ചാടിക്കയറാൻ ശ്രമിക്കവേയാണ് അപകടമെന്ന് ദൃക്സാക്ഷികള്‍ പറഞ്ഞു. കൈ വഴുതി ട്രെയിനിനും പ്ലാറ്റ്ഫോമിനുമിടയിലെ വിടവിലൂടെ താഴേക്ക് പതിക്കുകയായിരുന്നു.
ആളുകള്‍ ബഹളം വച്ചതോടെ ട്രെയിൻ നിർത്തി. അരയ്ക്ക് താഴേക്ക് ഗുരുതരമായി പരിക്കേറ്റ ഇയാളെ ആശുപത്രിയിലെത്തിച്ചെങ്കിലും മരണത്തിന് കീഴടങ്ങുകയായിരുന്നു. സുരേഷ് എറണാകുളത്ത് നിന്ന് കയറിയതാണോ അതോ തൃശൂരില്‍ നിന്ന് കയറാൻ ശ്രമിച്ചതാണോയെന്ന് വ്യക്തമല്ല.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.