സിനിമയെ വെല്ലും ജീവിത കഥ: ഉദ്യാനപരിപാലകൻ്റെ ജോലിയെന്ന് പറഞ്ഞ് ആടുജീവിതത്തിലേക്ക്: മരുഭൂമിയില്‍ അനുഭവിച്ചത് കൊടിയദുരിതം,

റിയാദ്: ഉദ്യാനപരിപാലകെൻറ ജോലിയെന്ന് പറഞ്ഞെത്തിയത് ആടുജീവിതത്തിലേക്ക്, ഒന്നര വർഷം മരുഭൂമിയില്‍ അമ്മാസി അനുഭവിച്ചത് കൊടിയദുരിതം.

ഒടുവില്‍ ഇന്ത്യൻ എംബസിയും സാമൂഹികപ്രവർത്തകരും രക്ഷകരായപ്പോള്‍ ആ ഹതഭാഗ്യന് നാടണയാനായി. തമിഴ്നാട് സ്വദേശിയായ അമ്മാസി പൂന്തോട്ടം പരിപാലകെൻ്റെ ജോലി എന്ന വ്യാജേന ഒരു മലയാളി നല്‍കിയ വിസയില്‍ ഒന്നര വർഷം മുമ്ബാണ് സൗദിയിലെത്തിയത്.

എന്നാല്‍ സ്പോണ്‍സർ വിജനമായ മരുഭൂമിയില്‍ പാറക്കെട്ടിന്‍റെ താഴ് വരയില്‍ 150ഓളം ആടുകളെ മേക്കുന്ന ജോലിയാണ് ഏല്‍പ്പിച്ചത്. ജോലി ഭാരവും സ്പോണ്‍സറുടെ ഉപദ്രവവും കാരണം കുടുംബം ഏഴ് മാസം മുമ്പ് ചില സാമൂഹിക പ്രവർത്തകർ വഴി ഇന്ത്യൻ എംബസിയില്‍ പരാതി നല്‍കിയിരുന്നു. 

ഖത്തറിലുള്ള ബന്ധു സൗദിയിലുള്ള സുഹൃത്ത് ബഷീറുമായും ജിദ്ദയിലുള്ള അലി മങ്കടയുമായും കാര്യങ്ങള്‍ സംസാരിച്ചു. കുടുംബം രണ്ട് മാസം മുമ്ബ് വീണ്ടും ഇന്ത്യൻ എംബസിയില്‍ നേരിട്ടും പരാതി അയച്ചു. ഇതിന്‍റെ അടിസ്ഥാനത്തില്‍ എംബസി ഈ വിഷയത്തില്‍ അടിയന്തര ഇടപെടല്‍ നടത്തി അമ്മാസിയെ രക്ഷിക്കാൻ വേണ്ടത് ചെയ്യാൻ പൊതുപ്രവർത്തകനായ സിദ്ധീഖ് തുവ്വൂരിനെ ചുമതലപ്പെടുത്തി.

അടുത്ത ദിവസം തന്നെ റിയാദില്‍നിന്ന് 450 കിലോമീറ്റർ ദൂരെയുള്ള ആ പ്രദേശത്തെ പൊലീസ് സ്റ്റേഷനിലെത്തി. വിവരങ്ങള്‍ കേട്ടറിഞ്ഞ പൊലീസുദ്യോഗസ്ഥർ സ്പോണ്‍സറെ വിളിച്ച്‌ തൊഴിലാളിയെ ഉടൻ സ്റ്റേഷനില്‍ ഹാജരാക്കാൻ ആവശ്യപ്പെട്ടു. എന്നാല്‍ താൻ സ്ഥലത്തില്ലെന്നും അടുത്ത ദിവസം വരാമെന്നുമായിരുന്നു സ്പോണ്‍സറുടെ മറുപടി. 

സ്റ്റേഷനില്‍നിന്ന് പൊലീസുദ്യോഗസ്ഥരും സിദ്ധീഖും കൂടി അമ്മാസി അയച്ച ലൊക്കേഷൻ നോക്കി മണിക്കൂറുകള്‍ നീണ്ട സാഹസിക യാത്ര നടത്തിയെങ്കിലും ആളെ കണ്ടെത്താനായില്ല.

എന്നാല്‍ അടുത്ത ദിവസം സ്പോണ്‍സർ അമ്മാസിയുമായി പൊലീസ് സ്റ്റേഷനിലെത്തി. ഉദ്യോഗസ്ഥർ സംസാരിച്ച അടിസ്ഥാനത്തില്‍ ശമ്ബള കുടിശ്ശിക നല്‍കി രണ്ടാഴ്ചക്കുള്ളില്‍ നാട്ടിലയക്കാമെന്നേറ്റു. 

ഓക്ടോബർ അവസാനം ഫൈനല്‍ എക്സിറ്റ് വിസ ഇഷ്യു ചെയ്തെങ്കിലും നാട്ടിലേക്കയച്ചില്ല. പൊലീസും എംബസിയും സിദ്ധീഖും നിരന്തരം സ്പോണ്‍സറെ ബന്ധപ്പെട്ടു. ഒടുവില്‍ സ്പോണ്‍സർ അമ്മാസിക്ക് നാട്ടിലേക്കുള്ള വഴി തുറന്നുകൊടുത്തു.

കഴിഞ്ഞ ദിവസം ബുറൈദ എയർപോർട്ട് വഴി നാടണഞ്ഞു. ഫൈസല്‍, അസ്കർ, യൂസുഫ്, സന്തോഷ് എന്നിവരും വിവിധ ഘട്ടങ്ങളില്‍ ഈ ദൗത്യത്തിന്‍റെ ഭാഗമായി.

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
ഡെയ്‌ലി മലയാളി ന്യൂസ്  ☎: +918921123196 OR +918606657037   വാർത്തകൾ 💬 അയയ്ക്കാൻ | പരസ്യങ്ങൾക്ക് |🫥CHAT SUPPORT | 📩 : dailymalayalyinfo@gmail.com

ത്രിഭുവനം ചാമ്പലാക്കിയ അതേ ചെന്നായ്ക്കൾ ഇവിടെയുമുണ്ട്... | TRIBHUVAN

പുറത്ത് വരുന്നത് ഭയം ജനിപ്പിക്കുന്ന ഞെട്ടിക്കുന്ന സത്യങ്ങൾ | Dharmasthala Mass Murder

"'വില്യം മോറിസ് അക്കാദമിയില്‍ എ ലെവല്‍ വിദ്യാര്‍ത്ഥിനി ഹെഷു...!!'', Watch the video

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി ന്യൂസ് വാർത്തകൾ 💬 അയയ്ക്കാൻ &  പരസ്യങ്ങൾക്ക് 📩 : dailymalayalyinfo@gmail.com ☎: +918606657037

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !