ഇനി മതം മാറ്റിയാല്‍ ജാമ്യം കിട്ടില്ല, 10 വര്‍ഷം അകത്ത് കിടക്കണം : മതപരിവര്‍ത്തനം തടയാനുള്ള ബില്ലുമായി രാജസ്ഥാൻ സര്‍ക്കാര്‍,

ജയ്‌പൂർ: നിർബന്ധിത മത പരിവർത്തനം തടയാനുള്ള ബില്‍ കൊണ്ടുവരാൻ രാജസ്ഥാൻ സർക്കാർ.

മുഖ്യമന്ത്രി ഭജൻലാല്‍ ശർമ്മയുടെ അധ്യക്ഷതയില്‍ ചേർന്ന മന്ത്രിസഭാ യോഗമാണ് ബില്‍ അവതരിപ്പിക്കാൻ അംഗീകാരം നല്‍കിയത് . വരുന്ന നിയമസഭ സമ്മേളനത്തില്‍ ബില്‍ അവതരിപ്പിക്കുമെന്ന് നിയമമന്ത്രി ജോഗറാം പട്ടേല്‍ അറിയിച്ചു.

കബളിപ്പിച്ച്‌ വ്യാജ മതപരിവർത്തനം നടത്തുന്നവർക്കെതിരെ കർശന നടപടിക്ക് ഒരുങ്ങുകയാണ് സംസ്ഥാന സർക്കാർ. സംസ്ഥാനത്ത് നിർബന്ധിത മതപരിവർത്തനം തടയാൻ പ്രത്യേക നിയമമില്ലെന്നും മന്ത്രി പറഞ്ഞു. ഇത് മുതലെടുത്താണ് ക്രിമിനല്‍ സംഘം ഇത്തരം സംഭവങ്ങള്‍ നടത്തുന്നതെന്നും നിയമമന്ത്രി ജോഗറാം പട്ടേല്‍ പറഞ്ഞു.

നിർദ്ദിഷ്ട ബില്‍ നിയമമായതിന് ശേഷം, ഒരു സ്ഥാപനത്തിനോ വ്യക്തിക്കോ ആരെയും നിർബന്ധിച്ച്‌ മതപരിവർത്തനം നടത്താൻ കഴിയില്ല. അങ്ങനെ ചെയ്യുന്നവർക്കെതിരെ നിയമപ്രകാരം കർശന നടപടി സ്വീകരിക്കും.

’രാജസ്ഥാൻ പ്രൊഹിബിഷൻ ഓഫ് അണ്‍ലോഫുള്‍ കണ്‍വേർഷൻ ഓഫ് റിലിജിയൻ ബില്‍-2024’ല്‍, മതം മാറാൻ ഉദ്ദേശിച്ച്‌ ഒരാളെ വിവാഹം കഴിച്ചാല്‍, കുടുംബ കോടതിക്ക് അത് നിയമവിരുദ്ധമായി പ്രഖ്യാപിക്കാമെന്നും സംസ്ഥാന സർക്കാർ വ്യവസ്ഥ ചെയ്തിട്ടുണ്ട്.

കുറ്റകൃത്യങ്ങള്‍ ജാമ്യം ലഭിക്കാത്തതും,നിർബന്ധിത മതപരിവർത്തനത്തിന് 10 വർഷം കഠിന തടവ് ശിക്ഷ ലഭിക്കുന്നതുമാണ്.സ്വന്തം ഇഷ്ടപ്രകാരം മതം മാറുന്നതിന്, 60 ദിവസം മുമ്പ് ജില്ലാ മജിസ്‌ട്രേറ്റിനെ അറിയിക്കണമെന്നും നിയമം ബില്ലില്‍ പറയുന്നു.

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
🔔ഡെയ്‌ലി മലയാളി ന്യൂസ് JOIN     

"'ഫ്രാൻസിസ് മാർപാപ്പയ്ക്ക് വിട ചൊല്ലാൻ ലോകം.. LIVE 🔘"

"'എവിടെ പ്രാർഥിച്ചിട്ടും കാര്യമില്ല ശിക്ഷിക്കപ്പെടും,നടന്നത് കോടാനു കോടികളുടെ കൊള്ള..!! '', Watch the video #crime

അർത്തുങ്കൽ പള്ളിയിലെ ആരും കാണാത്ത ചരിത്ര രഹസ്യം..!

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി ന്യൂസ് വാർത്തകൾ 💬 അയയ്ക്കാൻ &  പരസ്യങ്ങൾക്ക് 📩 : dailymalayalyinfo@gmail.com ☎: +918606657037

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !