മകരവിളക്ക് തീര്‍ഥാടനത്തിനായി നടതുറന്നു; ശബരിമലയില്‍ വൻ ഭക്തജനത്തിരക്ക്

 ശബരിമല: മകരവിളക്ക് തീർഥാടനത്തിനായി ശബരിമല നടതുറന്നു. തിങ്കളാഴ്ച വൈകീട്ട് നാലിന് ക്ഷേത്രം തന്ത്രി കണ്ഠരര് രാജീവരുടെ മുഖ്യ കാർമികത്വത്തില്‍ മേല്‍ശാന്തി എസ്.അരുണ്‍കുമാർ നമ്പൂതിരി നടതുറന്നു.

തുടർന്ന് ശബരീശന്റെ വിഗ്രഹത്തില്‍ ചാർത്തിയ വിഭൂതിയും താക്കോലും മേല്‍ശാന്തിയില്‍നിന്നു ഏറ്റുവാങ്ങിയ ശേഷം മാളികപ്പുറം മേല്‍ശാന്തി ടി. വാസുദേവൻ നമ്പൂതിരി ഗണപതിയെയും നാഗരാജാവിനെയും തൊഴുത് മാളികപ്പുറം ശ്രീകോവില്‍ തുറന്നു. മേല്‍ശാന്തി അരുണ്‍കുമാർ നമ്പൂതിരി പതിനെട്ടാം പടി ഇറങ്ങി ആഴിയില്‍ അഗ്നി പകർന്നു. ഇതിന് ശേഷം തീർഥാടകരെ പതിനെട്ടാം പടിയിലൂടെ ദർശനത്തിനായി കടത്തിവിട്ടു.

ശബരിമല എക്‌സിക്യൂട്ടിവ് ഓഫിസർ ബി. മുരാരി ബാബു, അഡ്മിനിസ്ട്രേറ്റീവ് ഓഫിസർ ബിജു വി. നാഥ്‌ തുടങ്ങിയവർ ദർശനത്തിനെത്തി. ജനുവരി 14നാണ് ഭക്തജന ലക്ഷങ്ങള്‍ കാത്തിരുന്ന മകരവിളക്ക് മഹോത്സവം നടക്കുന്നത്. ജനുവരി 19 വരെ തീർഥാടകർക്ക് ദർശനം സാധ്യമാകും. ജനുവരി 20ന് രാവിലെ നടയടക്കും.

മകരവിളക്ക് ഉത്സവത്തിനായി നട തുറന്നതോടെ വൻ ഭക്തജനത്തിരക്കാണ് അനുഭവപ്പെടുന്നത്. തിങ്കളാഴ്ച ഉച്ചക്ക് ഒരു മണിയോടെ തന്നെ വലിയ നടപ്പന്തല്‍ തീർഥാടകരെ കൊണ്ട് നിറഞ്ഞിരുന്നു. നട തുറന്ന നാലു മണി സമയത്ത് തീർത്ഥാടകരുടെ നിര ശരം കുത്തി വരെ നീണ്ടു. 

തിങ്കളാഴ്ച 40,000 പേർക്കാണ് വെർച്വല്‍ ക്യൂ ബുക്കിങ് അനുവദിച്ചിരുന്നത്. പുല്ലുമേട് കാനന പാത വഴിയും വൻ തിരക്കാണ് അനുഭവപ്പെടുന്നത്. പ്രതീക്ഷിച്ചതില്‍ കൂടുതല്‍ ഭക്തർ വെർച്വല്‍ ക്യൂ ബുക്കിങ് ഇല്ലാതെ എത്തിയതോടെ പമ്പയിലെ സ്പോട്ട് ബുക്കിങ് കൗണ്ടറിന് മുമ്പിലും വലിയ തിക്കും തിരക്കും അനുഭവപ്പെട്ടു.

വൈകീട്ട് ആറു വരെ 25000 ഓളം തീർഥാടകർ ദർശനം നടത്തിയതായാണ് കണക്കാക്കപ്പെടുന്നത്. ചൊവ്വാഴ്ച മുതല്‍ വെർച്വല്‍ ക്യൂ വഴി 70000 പേർക്കും സ്പോർട്ട് ബുക്കിങ് മുഖേനെ 10000 പേർക്കും ദർശന സൗകര്യം ലഭിക്കും.

14ന് നടക്കുന്ന മകരവിളക്കിനോട് അനുബന്ധിച്ചുള്ള തിരക്ക് നിയന്ത്രണത്തിന്‍റെ ഭാഗമായി 13, 14 തീയതികളില്‍ തീർഥാടകരുടെ എണ്ണം പരിമിതപ്പെടുത്തും.

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
🔔ഡെയ്‌ലി മലയാളി ന്യൂസ് JOIN     

"'ഫ്രാൻസിസ് മാർപാപ്പയ്ക്ക് വിട ചൊല്ലാൻ ലോകം.. LIVE 🔘"

"'എവിടെ പ്രാർഥിച്ചിട്ടും കാര്യമില്ല ശിക്ഷിക്കപ്പെടും,നടന്നത് കോടാനു കോടികളുടെ കൊള്ള..!! '', Watch the video #crime

അർത്തുങ്കൽ പള്ളിയിലെ ആരും കാണാത്ത ചരിത്ര രഹസ്യം..!

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി ന്യൂസ് വാർത്തകൾ 💬 അയയ്ക്കാൻ &  പരസ്യങ്ങൾക്ക് 📩 : dailymalayalyinfo@gmail.com ☎: +918606657037

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !