റഷ്യന്‍ പ്രസിഡന്റ് വ്‌ളാഡിമിര്‍ പുടിന്റെ രണ്ട് വിശ്വസ്തരെ ഉക്രെയ്ന്‍ വധിച്ചു; നാറ്റോ രാജ്യങ്ങളുടെ പിന്തുണ; ലോകം വീണ്ടും യുദ്ധ ഭീതിയിൽ

മോസ്‌കോ: റഷ്യന്‍ പ്രസിഡന്റ് വ്‌ളാഡിമിര്‍ പുടിന്റെ രണ്ട് വിശ്വസ്തരെയാണ് കഴിഞ്ഞ ഒരാഴ്ചയ്ക്കുള്ളില്‍ റഷ്യയില്‍ കടന്നു കയറി നടത്തിയ ഓപ്പറേഷനിലൂടെ ഉക്രെയ്ന്‍ വകവരുത്തിയത്. റഷ്യ-ഉക്രെയ്ന്‍ യുദ്ധത്തില്‍ റഷ്യന്‍ ആക്രമണങ്ങളെ മുന്നില്‍ നിന്ന് നയിച്ചവരില്‍ പ്രമുഖരാണ് കൊല്ലപ്പെട്ടിരിക്കുന്നത്. നാറ്റോ രാജ്യങ്ങളുടെ പിന്തുണയോടെയാണ് ഉക്രെയ്ന്‍ ആക്രമണമെന്നാണ് റിപ്പോര്‍ട്ട്.

മിസൈല്‍ വിദഗ്ധനായ മിഖായേല്‍ ഷാറ്റ്സ്‌കി കഴിഞ്ഞ ദിവസം കൊല്ലപ്പെട്ടിരുന്നു. റഷ്യയുടെ ആണവ സംരക്ഷണ സേനയുടെ തലവന്‍  ഇഗോര്‍ കിറിലോവിനെ വധിച്ചത് തങ്ങളാണെന്നും  ഉക്രെയ്ന്‍ സ്ഥിരീകരിച്ചു. ഇലക്ട്രിക് സ്‌കൂട്ടറില്‍ ഒളിപ്പിച്ച ബോംബ് പൊട്ടിത്തെറിച്ച് ഇന്നലെയായിരുന്നു കിറിലോവ് കൊല്ലപ്പെട്ടത്. റഷ്യയുടെ ആണവ, രാസ, ജൈവായുധങ്ങളുടെ തലവനായിരുന്നു അദേഹം.

അതിനിടെ റഷ്യ-ഉക്രെയ്ന്‍ യുദ്ധം പുതിയ വഴിത്തിരിവിലേക്ക് നീങ്ങുന്നുവെന്നാണ് സമീപകാല സംഭവങ്ങള്‍ സൂചിപ്പിക്കുന്നത്. റഷ്യ ഭൂഖണ്ഡാനന്തര മിസൈല്‍ പ്രയോഗിക്കുകയും വേണ്ടി വന്നാല്‍ ആണവായുധം ഉപയോഗിക്കുമെന്ന് മുന്നറിയിപ്പ് നല്‍കുകയും ചെയ്തിരുന്നു. ഇതിനിടെയാണ് ആണവായുധ സംരക്ഷണ സേനയുടെ തലവനെ തന്നെ ഉക്രെയ്ന്‍ കൊലപ്പെടുത്തിയിരിക്കുന്നത്. ഉക്രെയ്‌നില്‍ രാസായുധം പ്രയോഗിച്ച് നിരവധിയാളുകളെ കൊലപ്പെടുത്തിയവരാണ് ഇവരെന്നും അതുകൊണ്ടാണ് അവരെ വധിക്കാന്‍ തങ്ങള്‍ പദ്ധതിയിട്ടതെന്നുമാണ് ഉക്രെയ്ന്‍ പറയുന്നത്.

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
🔔ഡെയ്‌ലി മലയാളി ന്യൂസ് JOIN     

"'ഫ്രാൻസിസ് മാർപാപ്പയ്ക്ക് വിട ചൊല്ലാൻ ലോകം.. LIVE 🔘"

"'എവിടെ പ്രാർഥിച്ചിട്ടും കാര്യമില്ല ശിക്ഷിക്കപ്പെടും,നടന്നത് കോടാനു കോടികളുടെ കൊള്ള..!! '', Watch the video #crime

അർത്തുങ്കൽ പള്ളിയിലെ ആരും കാണാത്ത ചരിത്ര രഹസ്യം..!

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി ന്യൂസ് വാർത്തകൾ 💬 അയയ്ക്കാൻ &  പരസ്യങ്ങൾക്ക് 📩 : dailymalayalyinfo@gmail.com ☎: +918606657037

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !