കണ്ണൂര്‍: എ.ഡി.എം കെ. നവീന്‍ ബാബുവിന്റെ മരണം സി.ബി.ഐ അന്വേഷിച്ചാല്‍ കണ്ണൂര്‍ ജില്ല പഞ്ചായത്ത് മുന്‍ പ്രസിഡന്റ് പി.പി. ദിവ്യ രക്ഷപ്പെടുമെന്ന് സി.പി.എം ജില്ല സെക്രട്ടറി എം.വി. ജയരാജന്.
എ.ഡി.എമ്മിനെ കൊന്ന് കെട്ടിത്തൂക്കിയെന്ന് കുടുംബം ആരോപിച്ച സ്ഥിതിക്ക് ദിവ്യക്കെതിരായ ആത്മഹത്യാ പ്രേരണ കേസ് പിന്നീട് ഇല്ലാതാവുമെന്നും അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു. സി.ബി.ഐ അന്വേഷണം ആവശ്യപ്പെട്ട് എ.ഡി.എമ്മിന്റെ കുടുംബം നല്കിയ ഹർജി ദിവ്യക്ക് അനുകൂലമാണ്.നവീനെ കൊന്ന് കെട്ടിത്തൂക്കിയെന്നതാണ് ഹർജിയില്‍ ആരോപിക്കുന്നത്. അങ്ങനെയെങ്കില്‍ ദിവ്യക്കെതിരായ ആത്മഹത്യാ പ്രേരണക്കുറ്റം നിലനില്‍ക്കില്ല. അതിനർഥം അവർ കുറ്റക്കാരിയല്ല എന്നാണെന്നും എം.വി. ജയരാജൻ പറഞ്ഞു.
കൈക്കൂലി വാങ്ങാത്തതാണ് എ.ഡി.എമ്മായിരിക്കെ നവീൻ ബാബുവിന്റെ ചരിത്രം. കൈക്കൂലി വാങ്ങിയെന്നതാണ് പിന്നീട് ഉയര്‍ന്നുവന്ന ആരോപണം. അതിന്റെ സത്യാവസ്ഥ പുറത്തുവരണം. നവീന്‍ ബാബു കൈക്കൂലി വാങ്ങിയാലും ഇല്ലെങ്കിലും ദിവ്യയുടെ പ്രസംഗത്തിലെ അവസാന ഭാഗം ശരിയായില്ലെന്നും എം.വി. ജയരാജൻ വിശദീകരിച്ചു.
നവീന്റെ മരണം സി.ബി.ഐ അന്വേഷിക്കണമെന്ന് ആവശ്യപ്പെട്ടുള്ള ഹരജി ഹൈകോടതിയുടെ പരിഗണനയിലിരിക്കെയാണ് സി.പി.എം നേതാവിന്റെ പ്രതികരണം.
ഹർജി 21ലേക്ക് മാറ്റി
കണ്ണൂര്‍: നവീൻ ബാബുവിന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ തെളിവുകള്‍ സംരക്ഷിക്കണമെന്നാവശ്യപ്പെട്ട് കുടുംബം നല്കിയ ഹർജി പരിഗണിക്കുന്നത് ഈമാസം 21ലേക്ക് മാറ്റി. മജിസ്ട്രേറ്റിന്റെ അസാന്നിധ്യത്തില്‍ കണ്ണൂർ ഒന്നാം ക്ലാസ് കോടതിയില്‍ ബുധനാഴ്ച സിറ്റിങ് നടക്കാത്തതിനാലാണ് ഹർജി മാറ്റിവെച്ചത്
കലക്ടര്‍ അരുണ്‍ കെ. വിജയന്, പെട്രോള്‍ പമ്പിന് അപേക്ഷ നല്കിയ ടി.വി. പ്രശാന്ത് എന്നിവരുടെ ഒക്ടോബര്‍ ഒന്നുമുതല്‍ 15 വരെയുള്ള ഫോണ്‍ വിളികളുടെ വിശദാംശങ്ങള്‍, ടവര്‍ ലൊക്കേഷന്‍ എന്നിവ സംബന്ധിച്ച വിവരങ്ങള്‍ സംരക്ഷിക്കണമെന്ന് ആവശ്യപ്പെട്ട് നവീന്റെ ഭാര്യ കെ. മഞ്ജുഷയാണ് ഹർജി നല്‍കിയത്.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.