കണ്ണൂർ: പാനൂർ കണ്ടോത്തുംചാലില്‍ നടുറോഡില്‍ സ്ഫോടനം. കഴിഞ്ഞ ദിവസം അർദ്ധ രാത്രിയാണ് രണ്ട് തവണ പൊട്ടിത്തെറിയുണ്ടായത്. നാടൻ ബോംബാണ് പൊട്ടിയതെന്നാണ് സംശയം.
പ്രദേശത്ത് കഴിഞ്ഞ ജൂണിലും സമാനമായ സംഭവമുണ്ടായിരുന്നു. ചെണ്ടയാട് കുനുമ്മല്‍ കണ്ടോത്തുംചാല്‍ റോഡിലാണ് പൊട്ടിത്തെറിയുണ്ടായത്. കഴിഞ്ഞ ദിവസം രാത്രി പൊട്ടിത്തെറിയുണ്ടായി. ടാറിട്ട റോഡില്‍ ചെറിയ കുഴി രൂപപ്പെട്ടിട്ടുണ്ട്.പാനൂർ പൊലീസും ബോംബ് സ്ക്വാഡും സ്ഥലത്തെത്തി പരിശോധന നടത്തി. കടലാസ് കഷ്ണങ്ങളും നാടൻ ബോംബിന്റേതെന്ന് സംശയിക്കുന്ന പ്ലാസ്റ്റിക് ആവരണങ്ങളുമാണ് കണ്ടെടുത്തത്.
രണ്ട് ദിവസം മുമ്പ് സമീപത്തെ കുന്നില്‍ പ്രദേശത്ത് നിന്നും സ്ഫോടനശബ്ദം കേട്ടിരുന്നു. നാട്ടുകാർ അറിയിച്ചതിനെ തുടർന്ന് പൊലീസെത്തി പരിശോധന നടത്തിയെങ്കിലും ഒന്നും കണ്ടെത്താനായിരുന്നില്ല.
കഴിഞ്ഞ ജൂണ്‍ 23നും ഇതേ റോഡില്‍ സ്ഫോടകവസ്തു പൊട്ടിത്തെറിച്ചിരുന്നു. ഏറ് പടക്കമെന്നായിരുന്നു അന്നത്തെ കണ്ടെത്തല്‍. അതിനും മാസങ്ങള്‍ക്ക് മുമ്പ് കണ്ടോത്തുംചാലില്‍ ഒരു വീടിന് നേരെ സ്റ്റീല്‍ ബോംബ് എറിഞ്ഞ് ആക്രമവുമുണ്ടായി. ഇതിനും പിന്നിലാരെന്ന് ഇതുവരെ വ്യക്തമായിട്ടില്ല.
പാനൂർ മേഖലയില്‍ ആളൊഴിഞ്ഞ സ്ഥലങ്ങള്‍ കേന്ദ്രീകരിച്ച് സ്ഫോടകവസ്തു നിർമാണം നടക്കുന്നുവെന്നാണ് ആക്ഷേപം. കുന്നോത്തുപറമ്പ് പഞ്ചായത്തിലെ തന്നെ മൂളിയാത്തോട് കഴിഞ്ഞ എപ്രിലില്‍ ബോംബ് നിർമാണത്തിനിടെയുണ്ടായ സ്ഫോടനത്തില്‍ ഒരാള്‍ കൊല്ലപ്പെട്ടിരുന്നു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന്‍ സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.