തിയേറ്റര്‍ ദുരന്തത്തില്‍ മരിച്ച യുവതിയുടെ ഭര്‍ത്താവിനെയും മകനെയും അല്ലു അര്‍ജുന്റെ പിതാവ് സന്ദര്‍ശിച്ചു

ഹൈദരാബാദില്‍ അല്ലു അർജുൻ നായകനായ 'പുഷ്പ 2: ദി റൂള്‍' എന്ന സിനിമയുടെ ആദ്യ പ്രദർശനത്തിനിടെയുണ്ടായ തിക്കിലും തിരക്കിലും പെട്ട് പരിക്കേറ്റ കുട്ടിയുടെ അവസ്ഥ വിലയിരുത്താൻ അല്ലു അർജുൻ്റെ അച്ഛൻ അല്ലു അരവിന്ദ് ബുധനാഴ്ച ഹൈദരാബാദിലെ ആശുപത്രി സന്ദർശിച്ചു.

താരത്തിൻ്റെ പിതാവ് മരിച്ച സ്ത്രീയുടെ പിതാവിനെയും ഭർത്താവിനെയും ആശുപത്രിയില്‍ കണ്ടതായാണ് വിവരം.

തെലങ്കാന ആരോഗ്യ സെക്രട്ടറി ക്രിസ്റ്റീന ഇസഡ് ചോങ്‌തു, ഹൈദരാബാദ് പോലീസ് കമ്മീഷണർ സി.വി. ആനന്ദ് എന്നിവർ യുവതിയുടെ ചികിത്സയിലിരിക്കുന്ന മകനെ സന്ദർശിച്ച്‌ ആരോഗ്യത്തെക്കുറിച്ചുള്ള വിവരം പങ്കിട്ട് മണിക്കൂറുകള്‍ക്ക് ശേഷമാണ് ഇത്. കുട്ടിക്ക് മസ്തിഷ്ക ക്ഷതം സംഭവിച്ചിട്ടുണ്ടെന്നും സുഖം പ്രാപിക്കാൻ സമയമെടുക്കുമെന്നും അവർ വെളിപ്പെടുത്തി.

തിക്കിലും തിരക്കിലും പെട്ട് ഓക്‌സിജൻ ലഭ്യതക്കുറവ് മൂലം കുട്ടിക്ക് മസ്തിഷ്‌ക ക്ഷതം സംഭവിച്ചു കഴിഞ്ഞു. നിലവില്‍ വെൻ്റിലേറ്റർ പിന്തുണയിലാണ് കുട്ടിയുള്ളത്.

ഈ മാസമാദ്യം 'പുഷ്പ 2: ദി റൂള്‍' എന്ന സിനിമയുടെ പ്രദർശനത്തിനിടെ ഹൈദരാബാദിലെ സന്ധ്യ തിയറ്ററില്‍ സംഗീതസംവിധായകൻ ദേവി ശ്രീ പ്രസാദിനൊപ്പം എത്തിയ അല്ലു അർജുനെ കാണാൻ വൻ ജനക്കൂട്ടം തടിച്ചുകൂടിയപ്പോള്‍ ഉണ്ടായ തിക്കിലും തിരക്കിലുമായിരുന്നു അപകടം.

തുടർന്നുണ്ടായ ബഹളത്തില്‍ തിയേറ്ററിൻ്റെ പ്രധാന ഗേറ്റ് തകർന്ന് 35 വയസ്സുള്ള ഒരു സ്ത്രീക്ക് ജീവൻ നഷ്ടപ്പെടുകയും, അവരുടെ ഒൻപതു വയസ്സുള്ള മകന് ഗുരുതരമായി പരിക്കേല്‍ക്കുകയും ചെയ്‌തു.

2024 ഡിസംബർ 13 ന് കേസുമായി ബന്ധപ്പെട്ട് അല്ലു അർജുനെ അറസ്റ്റ് ചെയ്തു. അദ്ദേഹത്തെ വസതിയില്‍ നിന്ന് പോലീസ് കൂട്ടിക്കൊണ്ടു പോയശേഷം 14 ദിവസത്തെ ജുഡീഷ്യല്‍ കസ്റ്റഡിയില്‍ വിട്ടു. തുടർന്ന് 50,000 രൂപയുടെ വ്യക്തിഗത ബോണ്ടില്‍ നടന് നാലാഴ്ചത്തേക്ക് ഇടക്കാല ജാമ്യം അനുവദിച്ചു. എന്നിരുന്നാലും, ഒരു രാത്രി അല്ലു ജയിലില്‍ ചിലവഴിക്കേണ്ടതായി വന്നു.

മുമ്പ് ഒരു പ്രസ്താവനയില്‍, ദുരന്തത്തിന് ശേഷം തിക്കിലും തിരക്കിലും പെട്ട് ചികിത്സയില്‍ കഴിയുന്ന കുട്ടിയെ സന്ദർശിക്കാത്തത് എന്തുകൊണ്ടാണെന്ന് അല്ലു അർജുൻ വെളിപ്പെടുത്തുകയും ഈ സമയത്ത് കുടുംബത്തെ സന്ദർശിക്കരുതെന്ന് തൻ്റെ അഭിഭാഷക സംഘം തന്നെ ഉപദേശിച്ചിട്ടുണ്ടെന്നും വ്യക്തമാക്കിയിരുന്നു.

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

ഇത്ര സിമ്പിൾ ആയിരുന്നോ മന്ത്രി റോഷി അഗസ്റ്റിൻ

"നീരാക്കൽ ലാറ്റക്സ് നൽകിയ തീരാ ദുരിതം പേറി നൂറുകണക്കിന് മുട്ടുചിറ നിവാസികള്‍

മുൻഗവർണ്ണറും സ്വർണ്ണവ്യാപാരിയും ചേർന്ന് ഇല്ലാതാക്കാൻ ശ്രമിക്കുന്നു..!

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !