കൊച്ചി: ഫ്ലാറ്റ് തട്ടിപ്പ് കേസില്‍ കണ്ടുകെട്ടിയ സ്വത്ത് തന്റേതല്ലെന്ന് വ്യക്തമാക്കി നടി ധന്യ മേരി വർഗീസ്. സാംസണ്‍ സണ്‍സ് ബില്‍ഡേഴ്സ് ആന്‍ഡ് ഡെവലപ്പേഴ്സ് പ്രൈവറ്റ് ലിമിറ്റഡ് എന്ന കമ്പിനിയുമായി തന്റെ പേര് അനാവശ്യമായി ബന്ധപ്പെടുത്തിയിരിക്കുകയാണ് എന്ന് ധന്യ പറഞ്ഞു.
കമ്പിനിയുടെ ഡയറക്ടര്‍, ഓഹരിയുടമ, ഏതെങ്കിലും രേഖകളില്‍ ഒപ്പിടാന്‍ അര്‍ഹതയുള്ള വ്യക്തിയോ അല്ല താനെന്നും ധന്യ കൂട്ടിച്ചേർത്തു. ധന്യയുടെ പട്ടത്തും പേരൂര്‍ക്കടയിലുമുള്ള 1.56 കോടി രൂപയുടെ സ്വത്തുക്കള്‍ കണ്ടുകെട്ടിയെന്ന വാർത്തകള്‍ പുറത്തുവന്നതിനു പിന്നാലെയാണ് പ്രതികരണവുമായി നടി രംഗത്തെത്തിയത്. തനിക്കെതിരെയുള്ള ആരോപണങ്ങളില്‍ നിയമ നടപടി സ്വീകരിക്കുമെന്നും നടി പറയുന്നു.ധന്യ മേരി വർഗീസിന്റെ കുറിപ്പ്
സാംസണ്‍ ആൻഡ് സണ്‍സ് ബില്‍ഡേഴ്സ് ആൻഡ് ഡെവലപ്പേഴ്സ് പ്രൈവറ്റ് ലിമിറ്റഡ് കമ്ബനിയെ സംബന്ധിച്ചുള്ള ഇഡി കൊച്ചിയുടെ 29-11-2024 പ്രസ്താവനയുടെ അടിസ്ഥാനത്തില്‍, എന്റെ പേര് അനാവശ്യമായി ഈ വിഷയത്തില്‍ ചേർത്തിരിക്കുകയാണെന്നു വ്യക്തമാക്കേണ്ട സമയമാണിത്.
ആ പ്രസ്താവനയില്‍ വ്യക്തതയുടെ അഭാവം കാരണം, എന്റെ പേര് തെറ്റായി കമ്ബനിയുമായി ബന്ധപ്പെട്ടതാണെന്നു പ്രചരിക്കുകയുണ്ടായി. ഞാൻ സാംസണ്‍ ആൻഡ് സണ്‍സ് ബില്‍ഡേഴ്സ് ആൻഡ് ഡെവലപ്പേഴ്സ് പ്രൈവറ്റ് ലിമിറ്റഡ് കമ്പിനിയുടെ ഡയറക്ടർ, ഓഹരിയുടമ, അല്ലെങ്കില്‍ ഏതെങ്കിലും രേഖകളില്‍ ഒപ്പിടാൻ അർഹതയുള്ള വ്യക്തി അല്ല എന്നതാണ് യാഥാർഥ്യം.
പ്രസ്തുത പ്രസ്താവനയില്‍ 180 ദിവസത്തേക്ക് കമ്പിനിയുമായി ബന്ധപ്പെട്ട മൂന്നു സ്വത്തുക്കള്‍ താത്ക്കാലികമായി സീല്‍ ചെയ്തിരിക്കുന്നുവെന്ന് പ്രസ്താവിക്കപ്പെടുന്നു. ഇതിനെ കുറിച്ചുള്ള യഥാർത്ഥ സ്ഥിതി ചുവടെ വ്യക്തമാക്കുന്നു:
1.സാംസണ്‍ ആൻഡ് സണ്‍സ് ബില്‍ഡേഴ്സ് എന്ന കമ്പിനി ഉടമസ്ഥതയിലുള്ള കരകുളത്തുള്ള വസ്തു
2. സാംസണ്‍ ആൻഡ് സണ്‍സ് കമ്പിനിയുടെ ഭൂമിയുടെ അവകാശം ഉന്നയിച്ചിട്ടുള്ള മോഹന്‍കുമാര്‍ എന്ന വ്യക്തിയുടെ പേരില്‍ ഉള്ള വസ്തു
3. എന്റെ ഭർത്താവിന്റെ സഹോദരൻ സാമുവല്‍ ജേക്കബിന്റെ ഉടമസ്ഥതയിലുള്ള ഒരു ഫ്ലാറ്റ്.
ഈ മൂന്നു സ്വത്തുക്കളും ഞാനുമായി ബന്ധപ്പെട്ടിട്ടുള്ളതല്ല. എനിക്കതില്‍ യാതൊരു അവകാശവുമില്ലാത്തതാകുന്നു.
സീല്‍ ചെയ്ത സ്വത്തുക്കളുടെ വിശദമായ പട്ടിക കമ്പിനിക്കു നല്‍കിയ നോട്ടീസില്‍ മാത്രമാണ് ഉള്‍പ്പെടുത്തിയിരിക്കുന്നത്, പൊതുപ്രസ്താവനയില്‍ അല്ല. ആയതിനാല്‍, ചില മാധ്യമങ്ങള്‍ ഇതിനെ തെറ്റായി മനസിലാക്കി എന്റെ സ്വത്തുക്കള്‍ സീല്‍ ചെയ്തുവെന്ന വാർത്ത പ്രസിദ്ധീകരിച്ചു.
ഇത് മുൻനിരയിലുള്ള വാർത്താ ഏജൻസികള്‍ എന്തുകൊണ്ട് സത്യാവസ്ഥ പരിശോധിക്കാതെ പ്രസിദ്ധീകരിച്ചുവെന്ന് ഞാന്‍ ചിന്തിക്കുന്നു. ഈ തെറ്റായ പ്രചരണം എന്റെ പേരില്‍ അനാവശ്യമായി കുറ്റം ചുമത്താനും എനിക്ക് എന്റെ സത്യസന്ധത തെളിയിക്കാൻ തടസ്സം സൃഷ്ടിക്കാനുമാണ് ഉദ്ദേശിച്ചിരിക്കുന്നത് എന്നു മനസിലാക്കുന്നു.ഇതിന് മറുപടി നല്‍കുന്നതിനായി, ഞാൻ നിയമ നടപടികള്‍ സ്വീകരിച്ച് മാധ്യമങ്ങളെ അവരുടെ പിഴവ് തിരുത്താൻ ആവശ്യപ്പെടുന്നു. അല്ലാത്തപക്ഷം നിയമപരമായി മുന്നോട്ട് പോകാൻ തീരുമാനിച്ചിരിക്കുന്നു. ഇതുകൂടാതെ, ഈ വിഷയത്തില്‍ കൂടുതല്‍ വ്യക്തതയോടെ വിശദമായ പുനഃപ്രസിദ്ധീകരണം നല്‍കാൻ ഇഡിയോട് അപേക്ഷിക്കുന്നതുമാണ്.
ഈ അവസ്ഥയില്‍ എന്റെ പക്കല്‍ വന്നുനിന്ന് സത്യാവസ്ഥ അറിയാൻ ശ്രമിക്കുകയും പിന്തുണ നല്‍കുകയും ചെയ്ത എല്ലാവർക്കും ഞാൻ നന്ദി അറിയിക്കുന്നു. നന്ദി, ധന്യ മേരി വർഗീസ്.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.