തിരുവനന്തപുരം: യൂണിവേഴ്സിറ്റി കോളജിലെ ഭിന്നശേഷി വിദ്യാർഥിയെ എസ്എഫ്ഐ പ്രവര്‍ത്തകര്‍ ആക്രമിച്ച കേസിലെ പ്രതികളെ മുന്‍കൂര്‍ ജാമ്യാപേക്ഷയില്‍ ഉത്തരവു വരുന്നത് വരെ അറസ്റ്റ് ചെയ്യരുതെന്ന് കോടതി നിര്‍ദേശം.
ഈ മാസം 17 വരെ അറസ്റ്റ് ചെയ്യരുത് എന്നാണ് തിരുവനന്തപുരം ആറാം അഡീഷനൽ സെഷന്‍സ് കോടതിയുടെ ഉത്തരവ്. കേസില്‍ പ്രതികളായ അമല്‍, മിഥുന്, അലന്, വിധു എന്നിവരുടെ അസ്റ്റാണ് തടഞ്ഞത്.ഡിസംബര്‍ രണ്ടിന് വൈകിട്ട് പെരുങ്കുളം കോന്നിയൂര്‍ ചക്കിപ്പാറ മൂഴിയില്‍ വീട്ടില്‍ മുഹമ്മദ് അനസിനെ എസ്എഫ്ഐക്കാര്‍ യൂണിറ്റ് മുറിയില്‍ തടഞ്ഞുവച്ച് മര്‍ദ്ദിച്ചെന്നാണ് പരാതി.
അനസിന്റെ സ്വാധീനക്കുറവുള്ള കാലില്‍ ചവിട്ടിയും ഇരുമ്പുകമ്പി കൊണ്ട് തലയ്ക്കടിച്ചും ആക്രമിക്കുകയായിരുന്നു. തടയാന്‍ ശ്രമിച്ച സുഹൃത്ത് അഫ്സലിനെയും വളഞ്ഞിട്ടുതല്ലി.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന്‍ സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.