ക്രിസ്മസ്, പുതുവർഷ അവധി; അവസാന നിമിഷം സ്പെഷൽ സർവീസുകൾ പ്രഖ്യാപിച്ച് ഇന്ത്യൻ റെയിൽവേ

ബെംഗളൂരു: ആഘോഷ വേളകളിലും ഉത്സവ സീസണുകളിലും എല്ലാം അവസാന നിമിഷം സ്പെഷൽ സർവീസുകൾ പ്രഖ്യാപിക്കുകയെന്ന പതിവ് തെറ്റിക്കാതെ ഇത്തവണയും ഇന്ത്യൻ റെയിൽവേ. ക്രിസ്മസ്, പുതുവർഷ അവധി കണക്കിലെടുത്ത് 24ന് രാത്രി ബെംഗളൂരുവിൽ നിന്നും കൊച്ചുവേളിയിലേക്ക് സ്പെഷൽ സർവീസ് പ്രഖ്യാപിച്ചു. അതേസമയം ചൊവ്വാഴ്ച പുറപ്പെടേണ്ട സർവീസ് തിങ്കളാഴ്ചയാണ് അനുവദിച്ചത്. 

ബയ്യപ്പനഹള്ളി ടെർമിനലിൽ നിന്നും ചൊവ്വാഴ്ച വൈകീട്ട് 3.50ന് പുറപ്പെടുന്ന ട്രെയിൻ (06558) കെ.ആർ പുരം – 4.01, ബംഗാരപ്പേട്ട് – 4.33, സേലം – 8.32, പാലക്കാട് – 12.05, എറണാകുളം – 3.30, കോട്ടയം – 4.45നും അടുത്ത ദിവസം രാവിലെ 10.50ന് കൊച്ചുവേളിയിലുമെത്തും. ക്രിസ്മസ് ദിവസം കൊച്ചുവേളിയിൽനിന്ന് ഉച്ചക്ക് 12.35ന് പുറപ്പെടുന്ന ട്രെയിൻ (06558) അടുത്ത ദിവസം രാവിലെ അഞ്ചിന് ബയ്യപ്പനഹള്ളിയിലെത്തും. 3 എ.സി ത്രീടയർ, 3 സ്ലീപ്പർ, 9 ജനറൽ കോച്ചുകളാണ് ട്രെയിനിലുള്ളത്. സ്പെഷൽ ഒക്കെ തരുന്നുണ്ടെങ്കിലും അവ നേരത്തേ പ്രഖ്യാപിക്കണമെന്നത് യാത്രക്കാർ കാലങ്ങളായി ആവശ്യപ്പെടുന്നതാണ്.   

കേരളത്തിലേക്കുള്ള ട്രെയിനുകളിൽ കഴിഞ്ഞ ദിവസങ്ങളിലെല്ലാം കനത്ത തിരക്കാണനുഭവപ്പെട്ടത്. റിസർവേഷൻ കോച്ചിൽ വരെ ജനറൽ ടിക്കറ്റെടുത്തവർ വ്യാപകമായി കയറിയിരുന്നതായി യാത്രക്കാരും പരാതി ഉന്നയിച്ചിരുന്നു. സ്പെഷൽ ട്രെയിനുകളില്ലാത്തത് യാത്രാദുരിതം ഇരട്ടിയാക്കിയിരുന്നു. പ്രതിദിന ട്രെയിനുകളിലെല്ലാം വെയ്റ്റിങ് ലിസ്റ്റ് 100 കടന്നിരുന്നു. 

കർണാടക, കേരള ആർ.ടി.സികൾ സ്പെഷൽ സർവീ സ് പ്രഖ്യാപിച്ചിട്ടുണ്ടെങ്കിലും തിരക്ക് കുറക്കാൻ ഇവയൊന്നും ഒട്ടും പര്യാപ്തമല്ല. ഇനിയിപ്പോൾ ട്രെയിൻ മാറി വല്ല ബസ്സിലും പോവാമെന്ന് വെച്ചാലോ സ്വകാര്യ ബസുകളിൽ, രണ്ടിരട്ടിയാണ് ടിക്കറ്റ് നിരക്ക്. പതിവുപോലെ മലബാർ ഭാഗത്തേക്കുള്ള യാത്രക്കാർ ഇത്തവണയും നാട്ടിലെത്താൻ പാടുപെടും. ഇരട്ടി പണം കൊടുത്ത് സ്വകാര്യ ബസുകളിലോ തൂങ്ങിപ്പിടിച്ച് ജനറൽ കോച്ചുകളിലോ വേണം ഇത്തവണയും നാട്ടിലെത്താൻ.

യാത്രക്കാരുടെ തിരക്ക് പരിഗണിച്ച് മലബാറിലേക്ക് സ്പെഷൽ ട്രെയിൻ അനുവദിക്കണമെന്ന കാലങ്ങളായുള്ള യാത്രക്കാരുടെ ആവശ്യത്തിന് ഇത്തവണയും റെയിൽവേ അനങ്ങിയില്ല. തിരൂർ, കോഴിക്കോട് ഭാഗത്തേക്കുള്ള ഏക പ്രതിദിന ട്രെയിനായ യശ്വന്ത്പൂർ – കണ്ണൂർ എക്സ്പ്രസിലാണെങ്കിൽ സൂചി കുത്താനിടമില്ലാത്തവിധം തിരക്കാണ് നിരന്തരം അനുഭവപ്പെടുന്നത്. ക്രിസ്മസ് അവധി കഴിഞ്ഞുള്ള ഞായറാഴ്ച ഇതേ ട്രെയിനിൽ കണ്ണൂരിൽ നിന്നും യശ്വന്ത്പൂരിലേക്കുള്ള വെയ്റ്റിങ് ലിസ്റ്റ് 150 എത്തിയിട്ടുണ്ട്. പയ്യന്നൂർ, കാസർകോട്, കാഞ്ഞങ്ങാട് ഭാഗത്തേക്കുള്ള ഏക പ്രതിദിന ട്രെയിനായ ബയ്യപ്പനഹള്ളി ടെർമിനൽ – കണ്ണൂർ എക്സ്പ്രസിലും (ഹാസൻ – മംഗളൂരു വഴി) സ്ഥിതി മറിച്ചൊന്നുമല്ല.

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
🔔ഡെയ്‌ലി മലയാളി ന്യൂസ് JOIN     

"'ഫ്രാൻസിസ് മാർപാപ്പയ്ക്ക് വിട ചൊല്ലാൻ ലോകം.. LIVE 🔘"

"'എവിടെ പ്രാർഥിച്ചിട്ടും കാര്യമില്ല ശിക്ഷിക്കപ്പെടും,നടന്നത് കോടാനു കോടികളുടെ കൊള്ള..!! '', Watch the video #crime

അർത്തുങ്കൽ പള്ളിയിലെ ആരും കാണാത്ത ചരിത്ര രഹസ്യം..!

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി ന്യൂസ് വാർത്തകൾ 💬 അയയ്ക്കാൻ &  പരസ്യങ്ങൾക്ക് 📩 : dailymalayalyinfo@gmail.com ☎: +918606657037

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !