ഒറ്റപ്പാലം: കരുനാഗപ്പള്ളിക്കും തിരുവല്ലയ്ക്കും മംഗലപുരത്തിനും പിന്നാലെ ഒറ്റപ്പാലത്തും സി.പി.എമ്മില്‍ തര്‍ക്കം. ഒറ്റപ്പാലം സി.പി.എം ഏരിയാ സമ്മേളനത്തില്‍ ജില്ലാ നേതൃത്വത്തിനെതിരെ വിമര്‍ശനം ഉയര്‍ന്നു. ജില്ലാ നേതൃത്വത്തിന് മൂക്കിന് താഴെയുള്ള പാലക്കാട് മണ്ഡലത്തില്‍ സംഘടന ദുര്‍ബലമായെന്ന് പ്രതിനിധികള്‍ പറഞ്ഞു. ജില്ലാ സെക്രട്ടറിയുടെ സാന്നിധ്യത്തിലാണ് ഈ വിമര്‍ശനം ഉയര്‍ന്നത്.
എ. വിജയരാഘവനെ ലോക്സഭാ സ്ഥാനാര്‍ഥിയാക്കിയതിലും വിമര്‍ശനമുയര്‍ന്നു. യുവാക്കളെ പാര്‍ട്ടിയിലേക്ക് കൊണ്ടുവരുന്നതില്‍ പരാജയപ്പെട്ടുവെന്ന ആക്ഷേപവും ഏരിയാ സമ്മേളനത്തില്‍ ഉയര്‍ന്നു. ഇതാദ്യമായാണ് ജില്ലാ നേതൃത്വത്തിനെതിരെ ഒരു ഏരിയാ സമ്മേളനത്തില്‍ വിമര്‍ശനം ഉയരുന്നത്.
അതേസമയം തിരുവല്ലയിലെ വിഭാഗീയതയെ തുടര്‍ന്ന് ലോക്കല്‍ സെക്രട്ടറിയെ മാറ്റിക്കൊണ്ട് പാര്‍ട്ടി നടപടി സ്വീകരിച്ചു. കൊല്ലം കരുനാഗപ്പള്ളിയിലെ വിഭാഗീയത പരസ്യ പ്രതിഷേധ പ്രകടനത്തിലേക്ക് നീങ്ങിയതോടെ ഏരിയാ കമ്മറ്റി പിരിച്ചുവിട്ടു.
തിരുവനന്തപുരം മംഗലപുരത്ത് ജില്ലാ സെക്രട്ടറി വി.ജോയ് വിഭാഗീയ പ്രവര്‍ത്തനങ്ങള്‍ നടത്തുന്നുവെന്നും തന്നെ അകാരണമായി ഏരിയാ സെക്രട്ടറി സ്ഥാനത്ത് നിന്ന് മാറ്റിയെന്നും ആരോപിച്ച് മധു മുല്ലശ്ശേരി പാര്‍ട്ടി വിടുകയാണെന്ന് പ്രഖ്യാപിച്ചിരിക്കുകയാണ്.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.