ശ്രദ്ധയ്ക്കുക: പൂച്ചയെ വളര്‍ത്തുന്നവർ ഇക്കാര്യങ്ങൾ കൂടി അറിഞ്ഞിരിക്കണം

പുച്ചയോ പട്ടിയോ വളർത്തുമൃഗം എന്തുമാകട്ടെ, വേണ്ട കാര്യങ്ങളില്‍ അതീവ ശ്രദ്ധ പുലർത്തിയില്ല എങ്കില്‍ പ്രശ്നമാണ്.

പൂച്ചകളെ സംബന്ധിച്ചുള്ള ഒരു റിപ്പോർട്ട് ആണ് ഇപ്പോള്‍ പുറത്തുവരുന്നത്. വളർത്തുപൂച്ചകള്‍ പക്ഷിപ്പനിയുടെ വാഹകരായി മാറിയേക്കുമെന്നാണ് പുതിയ പഠനം പറയുന്നത്. 

കഴിഞ്ഞ രണ്ടര വർഷമായി യുഎസിലെ 10 കോടിയിലധികം പക്ഷികളുടെ മരണത്തിന് കാരണമായിട്ടുള്ള എച്ച്‌ 5 എൻ 1 എന്നറിയപ്പെടുന്ന ഏവിയൻ ഇൻഫ്‌ളുവൻസയുടെ വാഹകരായി പൂച്ചകളും മാറിയേക്കുമെന്ന് പഠനം.

ടെയ്ലർ ആന്റ് ഫ്രാൻസിസ് എന്ന സ്ഥാപനം പ്രസിദ്ധീകരിച്ച ജേണലിലാണ് എച്ച്‌5എൻ1-ന്റെ വകഭേദങ്ങള്‍ പൂച്ചകളിലൂടെ എളുപ്പം മനുഷ്യരിലേക്കും പകരാനിടയുണ്ടെന്ന് കണ്ടെത്തിയിട്ടുള്ളത്. 

കഴിഞ്ഞ ഏപ്രിലില്‍ സൗത്ത് ഡക്കോട്ടയിലെ ഒരു വീട്ടില്‍ 10 പൂച്ചകള്‍ ചത്തിരുന്നു. ഗവേഷകർ ഈ പൂച്ചകളില്‍ നടത്തിയ പരിശോധനയിലാണ് പൂച്ചകള്‍ക്ക് ശ്വസന സംബന്ധമായും നാഡിസംബന്ധമായും പ്രശ്‌നങ്ങള്‍ ഉണ്ടായിരുന്നെന്ന് കണ്ടെത്തിയത്.

തുടർന്നു നടത്തിയ പരിശോധനയില്‍ പൂച്ചകളില്‍ വൈറസ് സാന്നിധ്യം കണ്ടെത്തുകയും ഇതിന് 80 കിലോമീറ്റർ അകലെയുള്ള പക്ഷി ഫാമിലെ വൈറസുകളുമായി സാമ്യതയുണ്ടെന്ന് കണ്ടെത്തുകയും ചെയ്തു. കൂടാതെ പൂച്ചകളുടെ ശരീരത്തോട് ചേർന്ന് പക്ഷിത്തൂവലുകളും കണ്ടെത്തിയിരുന്നു. വൈറസ് സാന്നിധ്യമുള്ള പക്ഷികളെ പൂച്ചകള്‍ ഭക്ഷിച്ചിരിക്കാമെന്നാണ് വിലയിരുത്തല്‍.

പൂച്ചകളിലൂടെ ഈ വൈറസുകള്‍ മനുഷ്യരിലേക്ക് പകർന്നേക്കുമെന്നും പഠനം പറയുന്നു. 2008-ല്‍ പൊട്ടിപ്പുറപ്പെട്ട പക്ഷിപ്പനിയുടെ പ്രധാന വാഹകരായ പന്നികള്‍ക്ക് സമാനമായ തരത്തില്‍ പൂച്ചകളും വൈറസുകളെ സ്വീകരിക്കുമെന്നും മനുഷ്യരിലേക്കടക്കം പകർത്തുമെന്നുമാണ് വിവരം.

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
ഡെയ്‌ലി മലയാളി ന്യൂസ്  ☎: +918921123196 OR +918606657037   വാർത്തകൾ 💬 അയയ്ക്കാൻ | പരസ്യങ്ങൾക്ക് |🫥CHAT SUPPORT | 📩 : dailymalayalyinfo@gmail.com

ത്രിഭുവനം ചാമ്പലാക്കിയ അതേ ചെന്നായ്ക്കൾ ഇവിടെയുമുണ്ട്... | TRIBHUVAN

പുറത്ത് വരുന്നത് ഭയം ജനിപ്പിക്കുന്ന ഞെട്ടിക്കുന്ന സത്യങ്ങൾ | Dharmasthala Mass Murder

"'വില്യം മോറിസ് അക്കാദമിയില്‍ എ ലെവല്‍ വിദ്യാര്‍ത്ഥിനി ഹെഷു...!!'', Watch the video

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി ന്യൂസ് വാർത്തകൾ 💬 അയയ്ക്കാൻ &  പരസ്യങ്ങൾക്ക് 📩 : dailymalayalyinfo@gmail.com ☎: +918606657037

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !