'ഇഡിയുടെ പീഡനം'; സംരഭക ദമ്പതികള്‍ ആത്മഹത്യ ചെയ്തു, മക്കളെ സംരക്ഷിക്കണമെന്ന് രാഹുലിന് കത്ത്,

ഭോപ്പാല്‍: മധ്യപ്രദേശിലെ സെഹോർ ജില്ലയില്‍ വ്യവസായിയെയും ഭാര്യയെയും ആത്മഹത്യ ചെയ്ത നിലയില്‍ കണ്ടെത്തി. വ്യവസായി മനോജ് പർമറെയും ഭാര്യ നേഹയെയുമാണ് വീട്ടില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്.

എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റിന്റെ പീഡനം സഹിക്ക വയ്യാതെയാണ് കടുംകൈ ചെയ്യുന്നതെന്ന് ആത്മഹത്യാകുറിപ്പില്‍ പറഞ്ഞു. തൻ്റെ മക്കളെ കൈവിടരുതെന്ന് രാഹുല്‍ ഗാന്ധിയോടും മറ്റ് കോണ്‍ഗ്രസ് നേതാക്കളോടും കത്തില്‍ അഭ്യർഥിച്ചു.

 പാർമറും ഭാര്യയും കോണ്‍ഗ്രസ് പാർട്ടി അനുഭാവികളാണെന്നും രാഷ്ട്രീയത്തിന്റെ പേരില്‍ ഇഡി അവരെ ഉപദ്രവിച്ചുവെന്നും കോണ്‍ഗ്രസ് ആരോപിച്ചു. രാഹുല്‍ ഗാന്ധിജിയുടെ ഭാരത് ജോഡോ യാത്രയില്‍ ദമ്പതികളുടെ കുട്ടികള്‍ അവരുടെ പിഗ്ഗിബാങ്ക് രാഹുലിന് സമ്മാനിച്ചിരുന്നു.

പോലീസിന് ലഭിച്ച ആത്മഹത്യാക്കുറിപ്പ് അപേക്ഷയുടെ രൂപത്തിലുള്ളതാണെന്ന് സബ് ഡിവിഷണല്‍ ഓഫീസർ ഓഫ് പോലീസ് (എസ്‌ഡിഒപി) ആകാശ് അമാല്‍ക്കർ പറഞ്ഞു. മരിച്ച ദമ്പതികളുടെ കുടുംബാംഗങ്ങള്‍ ഇപ്പോഴും ദുഃഖത്തിലാണെന്നും അതിനാല്‍ അവരുടെ മൊഴി രേഖപ്പെടുത്തിയിട്ടില്ലെന്നും പൊലീസ് പറഞ്ഞു. 

അന്വേഷണം നടക്കുന്നതിനാല്‍ ആത്മഹത്യാക്കുറിപ്പിനെക്കുറിച്ച്‌ കൂടുതല്‍ വെളിപ്പെടുത്താനാകില്ലെന്ന്  അമാല്‍ക്കർ പറഞ്ഞു. വെള്ളിയാഴ്ച രാവിലെയാണ് സെഹോർ ജില്ലയിലെ അഷ്ട ടൗണിലെ വീട്ടില്‍ പാർമറിനെയും ഭാര്യ നേഹയെയും തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്.

ഇന്ത്യൻ രാഷ്ട്രപതി, പ്രധാനമന്ത്രി നരേന്ദ്ര മോദി, ലോക്‌സഭയിലെ പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധി എന്നിവരെ അഭിസംബോധന ചെയ്യുന്നതാണ് ആത്മഹത്യാ കുറിപ്പ്. ടൈപ്പ് ചെയ്ത് അച്ചടിച്ചതായി തോന്നിക്കുന്ന ഒരു കുറിപ്പില്‍, തൻ്റെ കുടുംബത്തെ പരിപാലിക്കാൻ പാർമർ ഗാന്ധിയോട് ആവശ്യപ്പെട്ടിട്ടുണ്ട്. 

പാർമർ ദമ്പതികളുടെ മരണം ആത്മഹത്യയല്ലെന്നും സർക്കാർ സ്‌പോണ്‍സേർഡ് കൊലപാതകമാണെന്നും നേതാക്കളെ ബിജെപിയില്‍ ചേരുന്നതിനായി ദ്രോഹിക്കാൻ ഇഡി ഉപയോഗിക്കുകയാണെന്നും സംസ്ഥാന അധ്യക്ഷൻ ജിതു പട്‌വാരി പറഞ്ഞു

ഇഡിയുടെയും മറ്റ് അന്വേഷണ ഏജൻസികളുടെയും ഉപദ്രവത്തെ തുടർന്നാണ് നിരവധി നേതാക്കള്‍ ബിജെപിയില്‍ ചേർന്നതെന്നും അദ്ദേഹം അവകാശപ്പെട്ടു.

ബി.ജെ.പി സർക്കാരിൻ്റെയും ഇ.ഡി ഉദ്യോഗസ്ഥരുടെയും പീ‍‍ഡനത്തെ തുടർന്നാണ് പർമർ ഭാര്യയ്‌ക്കൊപ്പം ആത്മഹത്യ ചെയ്തതെന്ന് മധ്യപ്രദേശ് മുൻ മുഖ്യമന്ത്രി കമല്‍നാഥ് ശനിയാഴ്ച ആരോപിച്ചു.

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

ഇത് വേറെ ലെവൽ' കളങ്കാവൽ ആദ്യ ഷോ | Kalamkaval l Mammootty | Theatre Response

സിൽക്ക് സ്‌മിത ക്വീൻ ഓഫ് ദി സൗത്ത് .. | Silk Smitha

BJP സ്ഥാനാർത്ഥികൾക്കെതിരെ പരിഹാസവുമായി എക്സ് എംപി പി സി തോമസ്..

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !