പാരീസ്: ഫ്രാൻസും ഇസ്രായേലും തമ്മിലുള്ള പാരീസിൽ നടന്ന യൂറോപ്യൻ നേഷൻസ് ലീഗ് മത്സരത്തിൽ പങ്കെടുത്ത ചില ഫുട്ബോൾ ആരാധകർ കളിയുടെ തുടക്കത്തിൽ ഇസ്രായേൽ ഗാനം ആലപിച്ചപ്പോൾ വിസിലടിച്ചു. പിന്നെ നടന്നത് അടിയോടടി..തമ്മിലടി.. കൂട്ടയടി !! അതീവ സുരക്ഷയോടെ 6000 പോലീസുകാരുടെ അകമ്പടിയിൽ ഫുട്ബോൾ കളി നടക്കുന്നതിനിടയിലായിരുന്നു സംഭവം.
മുഖംമൂടികളും ബാലാക്ലാവകളും, പുറകുവശത്തായി ഡേവിഡിന്റെ പതാകയിലെ നീല നക്ഷത്രം ആലേഖനം ചെയ്ത വസ്ത്രങ്ങളും ധരിച്ച യുവാക്കള്‍ സീറ്റുകള്‍ക്കിടയിലേക്ക് ഓടിവരികയും ഇരകളെ ഇടിക്കുകയുമായിരുന്നെന്ന് ദൃക്സാക്ഷികള്‍ പറയുന്നു. പാരീസില്‍ ഇന്നലെ നടന്ന അക്രമസംഭവങ്ങളുടെ ഞെട്ടിക്കുന്ന വീഡിയോ ദൃശ്യങ്ങള്‍ പുറത്തു വന്നു.
കഴിഞ്ഞ ദിവസം ആംസ്റ്റര്‍ഡാമില്‍ ഇസ്രയേലില്‍ മക്കാബി ടെല്‍ അവീവ് കളിച്ചപ്പോള്‍ ഉണ്ടായ അക്രമങ്ങളുടെ വെളിച്ചത്തില്‍ കനത്ത സുരക്ഷയായിരുന്നു സ്റ്റേഡിയത്തില്‍ ഒരുക്കിയിരുന്നത്. എന്നിട്ടും ബഹളം മൂത്തതോടെ കാണികള്‍ സ്റ്റേഡിയത്തില്‍ നിന്നും ഇറങ്ങിയോടുന്ന ദൃശ്യങ്ങളും പുറത്തു വന്നിട്ടുണ്ട്. ഇസ്രയേലിന്റെ ദേശീയഗാനം ആലപിക്കുന്നതിനിടയില്‍ ആരൊക്കെയോ വിസല്‍ മുഴക്കിയതാണ് ഇസ്രയേലി ആരാധകരെ പ്രകോപിപ്പിച്ചത് എന്നാണ് കരുതുന്നത്. ഫ്രാന്‍സിന്റെ ത്രിവര്‍ണ്ണ പതാകയും ഇസ്രയേലിന്റെ സ്റ്റാര്‍ ഓഫ് ഡേവിഡും മാത്രമായിരുന്നു സ്റ്റേഡിയത്തിനകത്ത് അനുവദിച്ചിരുന്നതെങ്കിലും, ചില ഫ്രഞ്ച് ആരാധകര്‍ ഇടയില്‍ രണ്ട് പാലസ്തീന്‍ പതാകകള്‍ കൂടി വീശിയതായും റിപ്പോര്‍ട്ടുകള്‍ പുറത്തു വരുന്നു. എന്നാൽ ഇസ്രയേലി ഫുട്‌ബോള്‍ ആരാധകര്‍, ഫ്രഞ്ച് ആരാധകര്‍ക്ക് നേരെ അക്രമം അഴിച്ചു വിടുകയായിരുന്നു എന്നാണ് ദൃക്സാക്ഷികള്‍ പറയുന്നത്. ഇസ്രയേലി ആരാധകര്‍ അക്രമം അഴിച്ചു വിട്ടതോടെ ഫ്രഞ്ച് ആരാധകര്‍ തിരിച്ചടിക്കുകയായിരുന്നു എന്ന് ചില ദൃക്സാക്ഷികള്‍ പറയുന്നു.
ഏകദേശം 100 ഇസ്രായേൽ ആരാധകർ അവരുടെ ഗവൺമെൻ്റിൻ്റെ യാത്രാ മുന്നറിയിപ്പുകൾ ലംഘിച്ച് 80,000 ശേഷിയുള്ള സ്റ്റേഡിയത്തിൻ്റെ ഒരു കോണിൽ ഇരുന്നു, മഞ്ഞ ബലൂണുകൾ വീശി അവർ ഹമാസ് തീവ്രവാദികൾ ഗാസയിൽ തടവിലാക്കിയ ഇസ്രായേലികളെ പരാമർശിച്ച് "ബന്ദികളെ മോചിപ്പിക്കുക" എന്ന് ആക്രോശിച്ചു, സംഘര്‍ഷം മൂത്തതോടെ സുരക്ഷാഗാർഡുകൾ രംഗത്തെത്തുകയും ഇരു കൂട്ടരെയും അകറ്റി നിര്‍ത്തി അവര്‍ക്കിടയില്‍ മനുഷ്യമതില്‍ തീര്‍ക്കുകയും ചെയ്തു. ഇരു കൂട്ടര്‍ക്കും ഇടയില്‍ കുടുങ്ങിപ്പോയ, നിഷ്പക്ഷരായ ചിലര്‍ പറയുന്നത് ഇരു കൂട്ടരും തമ്മില്‍ അട്ടഹാസം മുഴക്കിയിരുന്നെന്നും അതില്‍ ചിലത് ഗാസയിലെ കൊലപാതകങ്ങളെ കുറിച്ചായിരുന്നു എന്നുമാണ് ഭാഷ്യം.
ആരാധകരുടെ കൂട്ടത്തില്‍ ഇസ്രയേലി ഡിഫന്‍സ് ഫോഴ്സിന്റെ ടി ഷര്‍ട്ട് അണിഞ്ഞവരും ഉണ്ടായിരുന്നെന്ന് ചിലർ വെളിപ്പെടുത്തുന്നു. അതേസമയം, ഇസ്രയേലി സെക്യൂരിറ്റി ഫോഴ്സും മൊസാദിന്റെ ഏജന്റുമാരും സ്റ്റേഡിയത്തിനകത്ത് ഉണ്ടായിരുന്നതായി ഫ്രഞ്ച് അധികൃതര്‍ സമ്മതിക്കുന്നുണ്ട്. ആംസ്റ്റർഡാം അക്രമം ആവർത്തിക്കുമെന്ന ഭയം ഉണ്ടായിരുന്നിട്ടും, കളിയുടെ ആദ്യ പകുതിയിൽ 0-0 ന് സമനിലയിൽ അവസാനിച്ചപ്പോൾ സ്റ്റാൻഡിൽ കുറച്ച് ചെറിയ വഴക്കുകൾ മാത്രമേ ഉണ്ടായുള്ളൂ.
France and Israel fans fighting in the stands... 🇫🇷🇮🇱👊 pic.twitter.com/KDZcAYmS9w
— Football Fights (@footbalIfights) November 14, 2024
ചില പ്രാദേശിക സംഘങ്ങള്‍, ഇസ്രയേലില്‍ നിന്നെത്തുന്ന ആരാധകരെ ഉന്നം വയ്ക്കുന്നുണ്ട്. യഹൂദ വിരുദ്ധതയാണ് അതിനു പുറകിലെന്നു അധികൃതര്‍ പറഞ്ഞിരുന്നു. അതിനിടയിലെ, ഇസ്രയേലി ആരാധകര്‍ വംശീയ വെറി വെളിവാക്കുന്ന മുദ്രാവാക്യങ്ങളും മുഴക്കിയെന്നും റിപ്പോര്‍ട്ടുകളുണ്ട്. കഴിഞ്ഞ ദിവസം പാലസ്തീന്‍ അനുകൂലികള്‍ പാരീസില്‍ പ്രകടനം നടത്തുകയും ചെയ്തിരുന്നു. സെന്‍ട്രല്‍ പാരീസില്‍ സംഘടിപ്പിച്ച "ഇസ്രയേല്‍ ഇസ് ഫോര്‍ എവര്‍" ഇവന്റിനെതിരെയായിരുന്നു പ്രകടനം.
A message to UEFA:
— Sani JKA (@ClarityCompass_) November 14, 2024
Israel should be BANNED from all football!
Israeli fans beating up at least two French football supporters inside the Stade de France!
THIS IS NOT FOOTBALL!#UEFA #NationsLeague #israel #france #palestine pic.twitter.com/FqPYTswD9N
ഇസ്രയേല്‍ ഇസ് ഫോര്‍ എവര്‍ എന്ന ഈ പരിപാടിയില്‍ പങ്കെടുക്കാന്‍ ഇസ്രയേല്‍ ധനകാര്യ മന്ത്രി വരുമെന്നായിരുന്നു ആദ്യം പറഞ്ഞിരുന്നത്. എന്നാല്‍, ഇസ്രയേല്‍ പാലസ്തീനില്‍ നിന്നും പിടിച്ചെടുത്ത പ്രദേശത്താണ് അദ്ദേഹം താമസിക്കുന്നത്. അന്താരാഷ്ട്ര നിയമപ്രകാരം ഇത് നിയമവിരുദ്ധമായതിനാല്‍, ഫ്രാന്‍സ് അറസ്റ്റ് വാറന്റ് പുറപ്പെടുവിച്ചേക്കും എന്ന ആശങ്കയാല്‍ സന്ദര്‍ശനം ഒഴിവാക്കുകയായിരുന്നു.
🟡 NOW: Pro-Palestine protests have broken out in Paris just moments before the Israel-France football match tonight, amid extreme tension. Paris has deployed 4,000 police officers tonight in anticipation of a possible violent escalation. pic.twitter.com/1J7XqV4XbA
— red. (@redstreamnet) November 14, 2024
ഇരു രാജ്യങ്ങളും തമ്മിലുള്ള കളി, മൂന്നാമത് ഒരു രാജ്യത്ത് വെച്ച് നടത്തണമെന്ന ആവശ്യം ഉയര്‍ന്നെങ്കിലും അത് ചെവികൊണ്ടില്ല.എന്നാൽ മത്സരം റദ്ദാക്കുന്നതിനോ സ്ഥലം മാറ്റുന്നതിനോ പ്രശ്‌നമില്ലെന്ന് ആഭ്യന്തര മന്ത്രി ബ്രൂണോ റീട്ടെയ്‌ലോ പറഞ്ഞു. ഫ്രഞ്ച് പ്രസിഡണ്ടും പ്രധാനമന്ത്രിയും അടക്കമുള്ളവര്‍ ഇന്നലെ കളി കാണാന്‍ എത്തിയിരുന്നു. കഴിഞ്ഞ ദിവസം ഇസ്രയേലി ആരാധകര്‍ക്ക് നേരെ ആംസ്റ്റര്‍ഡാമില്‍ നടന്ന അക്രമത്തിന്റെ വെളിച്ചത്തില്‍ കനത്ത സുരക്ഷയായിരുന്നു ഒരുക്കിയിരുന്നത്. ഏകദേശം 4,000 ഓഫീസർമാരെയും 1,600 സ്റ്റേഡിയം ജീവനക്കാരെയും ഗെയിം പോലീസിനായി വിന്യസിച്ചിട്ടുണ്ട്, അവരിൽ 2,500 ഓളം ഓഫീസർമാർ സ്റ്റേഡിയത്തിന് ചുറ്റും തന്നെ ഉണ്ടായിരുന്നുവെന്ന് പാരീസ് പോലീസ് മേധാവി ലോറൻ്റ് ന്യൂനെസ് പറഞ്ഞു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.