പിണറായി വിജയനെ പോലെ തറവാടിത്തമില്ലാത്തകാര്യങ്ങൾ പറയില്ല ഇ.പി തറവാടിയെന്ന് അൻവർ

ചേലക്കര: ആത്മകഥാ വിവാദത്തില്‍ ഇ.പി ജയരാജനൊപ്പമാണെന്ന് പി.വി അന്‍വര്‍ എം.എൽ.എ. പിണറായി വിജയനല്ല ഇ.പി. ജയരാജന്‍. ഇ.പി. ഒരിക്കലും അങ്ങനെ പറയില്ലെന്നും ഇപ്പോള്‍ നടക്കുന്ന വിവാദം വ്യക്തമായ ഗൂഢാലോചനയാണെന്നും പി.വി. അന്‍വര്‍ പറഞ്ഞു.''ഇ.പി. ഈസ് നോട്ട് പിണറായി വിജയന്‍. അദ്ദേഹം തറവാടിത്തമുള്ളയാളാണ്. പിണറായിയെപ്പോലെ തറവാടിത്തമില്ലാത്ത കാര്യങ്ങള്‍ പറയില്ല. എന്തും പറഞ്ഞോട്ടെ, അദ്ദേഹം വര്‍ഗീയവാദിയാണെന്ന് പറഞ്ഞാല്‍ സമ്മതിക്കില്ല. അതിന് പിന്നില്‍ ഗൂഢാലോചനയുണ്ടെന്ന് ഉറപ്പല്ലേ''- അന്‍വര്‍ പറഞ്ഞു.

പ്രിയങ്ക ഗാന്ധി നല്ല ഭൂരിപക്ഷത്തില്‍ ജയിക്കുമെങ്കിലും വോട്ടിങ് ശതമാനം കുറഞ്ഞത് ആശങ്കാജനകമാണെന്നും അന്‍വര്‍ പറഞ്ഞു. ഇക്കാര്യം താന്‍ കെ.പി.സി.സി പ്രസിഡന്റിനോട് സൂചിപ്പിച്ചിരുന്നുവെന്നും അന്‍വര്‍ പറഞ്ഞു. ''പ്രിയങ്ക ഗാന്ധി നല്ല ഭൂരിപക്ഷത്തില്‍ ജയിക്കും. പക്ഷേ, വോട്ടിങ് ശതമാനം കുറയുന്നത് ആശങ്കയാണ്. ഇങ്ങനെ സാഹചര്യം ഉണ്ടാകുമെന്ന് സൂചിപ്പിച്ചിരുന്നു. അത് കോണ്‍ഗ്രസ് മുന്‍കൂട്ടി കാണണമായിരുന്നു. കെ.പി.സി.സി പ്രസിഡന്റിനോട് ഇക്കാര്യം ഞാന്‍ പറഞ്ഞിരുന്നു. ''- അന്‍വര്‍ പറഞ്ഞു.

ചേലക്കരയിലെ ജനങ്ങളുടെ അവസ്ഥ മോശമാണെന്നും അവരുടെ വികസനത്തിനായി മാറിമാറി വന്ന ജനപ്രതിനിധികള്‍ ഒന്നും ചെയ്തില്ലെന്നും അദ്ദേഹം കുറ്റപ്പെടുത്തി. ''കുടിവെള്ള ക്ഷാമം, മോശമായ റോഡുകള്‍ എന്നിവയെല്ലാം ചേലക്കരയില്‍ ജനങ്ങള്‍ നേരിടുന്ന പ്രശ്‌നങ്ങളാണ്. ആഫ്രിക്കയെ നാണിപ്പിക്കുന്ന അവസ്ഥയിലുള്ള കോളനികളുണ്ട് അവിടെ. ഒരുപാട് കുടുംബങ്ങള്‍ വീടില്ലാതെ വെറും പ്ലാസ്റ്റിക്‌ ഷീറ്റ് വലിച്ചുകെട്ടിയാണ് ജീവിക്കുന്നത്. കെ. രാധാകൃഷ്ണന്‍ മന്ത്രിയും എം.എല്‍.എയുമായ കാലത്ത് കോണ്‍ഗ്രസ് സമരം നടത്തിയിട്ടില്ല. രാധാകൃഷ്‌ണേട്ടനെതിരെ ഞങ്ങള്‍ എങ്ങിനെ സമരം നടത്തും എന്നാണ് അവര്‍ പറയുന്നത്. ഇതാണ് ഞാന്‍ പറഞ്ഞ പൊളിറ്റിക്കല്‍ നെക്‌സസ്.'' - അൻവർ പറയുന്നു.

ചേലക്കരയില്‍ നടക്കുന്നത് ആശയങ്ങള്‍ ഉയര്‍ത്തിയുള്ള പോരാട്ടമാണെന്നും തങ്ങള്‍ ശക്തമായ അടിയൊഴുക്കുണ്ടാക്കിയിട്ടുണ്ടെന്നും അന്‍വര്‍ അവകാശപ്പെട്ടു. പോലീസിനെ കയറൂരി വിട്ട് ആർ.എസ്.എസിനെ സി.പി.എം. സഹായിക്കുകയാണെന്നും അന്‍വര്‍ പറഞ്ഞു.

''ബി.ജെ.പി. ഫാസിസ്റ്റ് സംവിധാനം തകരണമെന്നു തന്നെയാണ് പൊതുജനങ്ങളുടെ ആഗ്രഹം. ചേലക്കരയില്‍ ഞങ്ങള്‍ ശക്തമായ അടിയൊഴുക്കുണ്ടാക്കിയിട്ടുണ്ട്. ജനങ്ങള്‍ പറയുന്നത് ജയിക്കുമെന്നാണ്. നമ്മള്‍ പറഞ്ഞ ആശയത്തില്‍ എത്രവോട്ട് കിട്ടും എന്നത് മാത്രമാണ് ഇവിടുത്തെ വിഷയം. ആശയങ്ങള്‍ തമ്മിലുള്ള പോരാട്ടമാണ്. രാഷ്ട്രീയ പാര്‍ട്ടികളും രാഷ്ട്രീയ നെക്‌സസുകളും തമ്മിലുള്ള വിഷയമാണ് ഞങ്ങള്‍ ഉയര്‍ത്തികൊണ്ടു വന്നത്''- അന്‍വര്‍ കൂട്ടിച്ചേര്‍ത്തു.

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
🔔ഡെയ്‌ലി മലയാളി ന്യൂസ് JOIN     

"'ഫ്രാൻസിസ് മാർപാപ്പയ്ക്ക് വിട ചൊല്ലാൻ ലോകം.. LIVE 🔘"

"'എവിടെ പ്രാർഥിച്ചിട്ടും കാര്യമില്ല ശിക്ഷിക്കപ്പെടും,നടന്നത് കോടാനു കോടികളുടെ കൊള്ള..!! '', Watch the video #crime

അർത്തുങ്കൽ പള്ളിയിലെ ആരും കാണാത്ത ചരിത്ര രഹസ്യം..!

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി ന്യൂസ് വാർത്തകൾ 💬 അയയ്ക്കാൻ &  പരസ്യങ്ങൾക്ക് 📩 : dailymalayalyinfo@gmail.com ☎: +918606657037

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !