അഭിഭാഷകനെ കൊലപ്പെടുത്തിയ കേസിൽ നാലുപേർ കൂടി പിടിയിൽ

തിരുവനന്തപുരം: നാഗർകോവിൽ കേസ് നടത്തിപ്പുമായി ബന്ധപ്പെട്ട അഭിഭാഷകനെ വെട്ടിക്കൊലപ്പെടുത്തി സംഭവത്തിൽ നാലുപേർ കൂടി പിടിയിലായതായി സൂചന.

കേസിലെ പ്രതി തിരുപ്പതിസാരം സ്വദേശി ഇക്കി മുത്തുവിൻ്റേ (32) സുഹൃത്തുക്കളാണ് ഇവരെന്നാണ് സൂചന. മൃതദേഹം ഒളിപ്പിക്കാൻ ഇശക്കി മുത്തുവിനെ സഹായിച്ചവരാണ് പോലീസ് പിടിയിലായത്. നാഗർകോവിലിനു സമീപം ഭീമനഗരിയിൽ ബുധനാഴ്ച രാത്രി നടന്ന സംഭവത്തിൽ അഭിഭാഷകനും തക്കലയ്ക്കു സമീപം മുട്ടയ്ക്കാട് ശരൽവിള സ്വദേശിയുമായ ക്രിസ്റ്റോഫർ ജോബിയാണ് (50) കൊല്ലപ്പെട്ടത്. സംഭവത്തിന് ശേഷം ഇസക്കിമുട്ട് പൊലീസ് സ്റ്റേഷനിൽ എത്തി കീഴടങ്ങുകയായിരുന്നു.

തൻ്റെ ഉടമസ്ഥതയിലുള്ള ഭൂമി സംബന്ധിച്ച കേസ് ക്രിസ്റ്റോഫർ ജോബി ശരിയായ രീതിയിൽ നടത്തിയിരുന്നില്ലെന്നാണ് ഇശക്കിമുത്തു പോലീസിന് നൽകിയ മൊഴിയിൽ പറഞ്ഞത്. താൻ ഇതിനെചൊല്ലി വഴക്കുണ്ടായിരുന്നു.

ഇതിനിടെ കഴിഞ്ഞ ദിവസം രാത്രി ഇശക്കിമുത്തു ഭീമനഗരിയിലേക്ക് ക്രിസ്റ്റോഫറിനെ വിളിച്ചു വരുത്തി. സംസാരത്തിനിടെ വാക്കുതർക്കമുണ്ടാകുകയും അരിവാൾ പിന്നീട് സുഹൃത്തുക്കളുടെ സഹായത്തോടെ ബൈക്കിൽ ക്രിസ്റ്റോഫറിൻ്റെ മൃതദേഹം കുളക്കരയിൽ എത്തിച്ചു കത്തിച്ചതായി ഇശക്കിമുത്തു പോലീസിന് മൊഴി നൽകി.

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
🔔ഡെയ്‌ലി മലയാളി ന്യൂസ് JOIN     

"'ഫ്രാൻസിസ് മാർപാപ്പയ്ക്ക് വിട ചൊല്ലാൻ ലോകം.. LIVE 🔘"

"'എവിടെ പ്രാർഥിച്ചിട്ടും കാര്യമില്ല ശിക്ഷിക്കപ്പെടും,നടന്നത് കോടാനു കോടികളുടെ കൊള്ള..!! '', Watch the video #crime

അർത്തുങ്കൽ പള്ളിയിലെ ആരും കാണാത്ത ചരിത്ര രഹസ്യം..!

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി ന്യൂസ് വാർത്തകൾ 💬 അയയ്ക്കാൻ &  പരസ്യങ്ങൾക്ക് 📩 : dailymalayalyinfo@gmail.com ☎: +918606657037

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !