അഗത്തി: മുപ്പത്തി മൂന്നാമത് ലക്ഷദ്വീപ് സ്കൂൾ ഗെയിംസിന് കൊടിയിറങ്ങി. ഒക്ടോബർ ഇരുപത്തിയേഴിന് ആരംഭിച്ച കായിക മാമാങ്കത്തിനാണ് നവ്വംബർ നാലിന് പ്രൗഢമായ കലാപരിപാടികളോടെ പരിസമാപ്‌തിയായത്.
33 സീസണുകളിൽ രണ്ട് വർഷത്തെ ഇടവേളക്ക് ശേഷം ആന്ത്രോത്ത് ദ്വീപ് വീണ്ടും കിരീടം ചൂടി. മൂന്ന് പതിറ്റാണ്ടിലേറെയുള്ള സ്‌കൂൾ കായിക മത്സര ചരിത്രത്തിൽ 23-ാം തവണയാണ് ആന്ത്രോത്ത് ദ്വീപ് ചാമ്പ്യന്മാരാവുന്നത്.19 സ്വർണ്ണവും 15 വെള്ളിയും 16 വെങ്കലവും ഉൾപ്പെടെ 199 പോയിൻ്റുകളോടെയാണ് ആന്ത്രോത്ത് സ്വർണ്ണ കിരീടത്തിൽ മുത്തമിട്ടത്. കഴിഞ്ഞ രണ്ട് വർഷവും കിരീടം ചൂടിയ കവരത്തി ദ്വീപ് രണ്ടാം സ്ഥാനം കൊണ്ട് തൃപ്‌തിപ്പെടേണ്ടിവന്നു.
16 സ്വർണ്ണം, 16 വെള്ളി, 9 വെങ്കലവുമായി 164 പോയിന്റുമായാണ് കവരത്തി ദ്വീപ് റണ്ണേഴ്‌സ് കപ്പിന് അർഹത നേടിയത്. 137 പോയിൻ്റുമായി ആതിഥേയരായ അഗത്തി ദ്വീപ് മൂന്നാം സ്ഥാനത്ത് ഫിനിഷ് ചെയ്തു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.