ബി ജെ പി നേതാവുള്ള ഹോട്ടലിൽ നിന്നും പിടികൂടിയത് 9.93 ലക്ഷം രൂപ; എന്നാൽ 5 കോടി ഉണ്ടായിരുന്നെന്ന് പരക്കെ ആക്ഷേപം

മുംബൈ: മഹാരാഷ്ട്രയിൽ ബി.ജെ.പി ദേശീയ ജനറൽ സെക്രട്ടറി വിനോദ് താവ്‌ഡെയെ പണവുമായി പിടികൂടിയ സംഭവത്തിലെ വിവാദങ്ങൾ തുടരുന്നു.

താവ്‌ഡെയെ തടഞ്ഞുവെച്ച ഹോട്ടലിൽ നിന്ന് പത്ത് ലക്ഷം രൂപയും ചില രേഖകളും കണ്ടെത്തിയതായി പലഖാർ ജില്ല ഭരണകൂടം വ്യക്തമാക്കി. എന്നാൽ, പിടികൂടുമ്പോൾ താവ്‌ഡെയുടെ പക്കൽ അഞ്ച് കോടി രൂപയുണ്ടായിരുന്നുവെന്നാണ് ബഹുജൻ വികാസ് അഘാഡി പ്രവർത്തകർ ആരോപിക്കുന്നത്. വിരാറിലെ ഹോട്ടലിൽ ബി.ജെ.പി പ്രവർത്തകർ വോട്ടർമാർക്ക് പണം വിതരണം ചെയ്തതായി പരാതി ലഭിച്ചതായി പൽഖാർ ജില്ലാ കളക്ടറും ജില്ലാ തിരഞ്ഞെടുപ്പ് ഓഫീസറുമായ ഗോവിന്ദ് ബോഡ്‌കെ വ്യക്തമാക്കി.

ഇതിൻ്റെ തുടർച്ചയായി ഉദ്യോഗസ്ഥരും പോലീസും ചേർന്ന് നടത്തിയ പരിശോധനയിൽ ഹോട്ടലിൽ നിന്ന് 9.93 ലക്ഷം രൂപയും ചില രേഖകളും കണ്ടെടുത്തു. വിഷയത്തിൽ അന്വേഷണം നടത്തി വരികയാണെന്നും കളക്ടർ വ്യക്തമാക്കി. ബഹുജൻ വികാസ് അഘാഡി പ്രവർത്തകരാണ് ബി.ജെ.പി.യുടെ ഉന്നത നേതാവായ താവ്‌ഡെയെ പൽഖാർ ജില്ലയിലെ ഹോട്ടലിൽ പണവുമായി പിടികൂടിയത്. 

പണം നൽകാനുള്ളവരുടെ പേര് അടങ്ങുന്ന ഡയറിയും താവ്‌ഡെയിൽ നിന്ന് കണ്ടെത്തിയെന്ന് ബി.വി.എ നേതാവ് ഹിതേന്ദ്ര താക്കൂർ പറഞ്ഞു. ബി.ജെ.പി നേതാവ് വിവരം തന്നിട്ടാണ് തങ്ങൾ ഹോട്ടലിലെത്തിയതെന്നും ഹിതേന്ദ്ര താക്കൂർ വെളിപ്പെടുത്തിയിരുന്നു. സംഭവത്തിൽ നടപടി ആവശ്യപ്പെട്ട് എൻ.സി.പിയും ശിവസേനയും രംഗത്തെത്തിയിരുന്നു. എന്നാൽ ബി.ജെ.പിയും വിനോദ് താവ്‌ഡെ സംഭവം നിഷേധിച്ച് രംഗത്തെത്തി. 

തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട ഉന്നതതല യോഗങ്ങളിൽ പങ്കെടുക്കാനാണ് തങ്ങളുടെ ദേശീയ ജനറൽ സെക്രട്ടറി വിനോദ് താവ്‌ഡെഡിലെത്തിയ ബി.ജെ.പി നിലപാട്. വിഷയത്തിൽ അന്വേഷണം വേണമെന്നും ബി.ജെ.പി ആവശ്യപ്പെട്ടിരുന്നു. മഹാരാഷ്ട്രയിലെ ബി.ജെ.പി.യുടെ പ്രധാന നേതാവായ വിനോദ് താവ്‌ഡെ ബി.ജെ.പി.യുടെ ദേശീയ അധ്യക്ഷ സ്ഥാനത്തേക്ക് പരിഗണിക്കുന്നവരിൽ പ്രധാനിയാണ്.

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
🔔ഡെയ്‌ലി മലയാളി ന്യൂസ് JOIN     

"'എവിടെ പ്രാർഥിച്ചിട്ടും കാര്യമില്ല ശിക്ഷിക്കപ്പെടും,നടന്നത് കോടാനു കോടികളുടെ കൊള്ള..!! '', Watch the video #crime

അർത്തുങ്കൽ പള്ളിയിലെ ആരും കാണാത്ത ചരിത്ര രഹസ്യം..!

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി ന്യൂസ് വാർത്തകൾ 💬 അയയ്ക്കാൻ &  പരസ്യങ്ങൾക്ക് 📩 : dailymalayalyinfo@gmail.com ☎: +918606657037

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !