തിരുവനന്തപുരം∙ തിരുവനന്തപുരം മെഡിക്കൽ കോളജ് ആശുപത്രിയിൽ ആദ്യമായി ഒപി ടിക്കറ്റിന് പണം ഈടാക്കാൻ തീരുമാനം.
സൗജന്യമായിരുന്ന ഒപി ടിക്കറ്റിന് ഇനി മുതൽ പത്തു രൂപ ഈടാക്കും. ആശുപത്രി വികസന സമിതിയുടേതാണ് തീരുമാനം. ബിപിഎൽ വിഭാഗത്തെ നിരക്കിൽ നിന്നൊഴിവാക്കിയിട്ടുണ്ട്. തീരുമാനത്തോട് പ്രതിപക്ഷം വിയോജിച്ചു. ആശുപത്രി സൂപ്രണ്ടിൻ്റെ ഓഫീസിൽ ജില്ലാ കലക്ടറുടെ അധ്യക്ഷതയിലാണ് ആശുപത്രി വികസന സമിതി യോഗം ചേർന്നത്.
ജനപ്രതിനിധികൾ ഉൾപ്പെടുന്നവർ യോഗത്തിൽ പങ്കെടുത്തിരുന്നു. മറ്റ് മെഡിക്കൽ കോളേജ് ആശുപത്രികളിൽ നിയമനം നൽകിയത് ചൂണ്ടിക്കാട്ടിയാണ് തിരുവനന്തപുരത്ത് പത്തു രൂപ ഏർപ്പെടുത്താൻ തീരുമാനിച്ചത്.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.