പുളിംങ്കോട് ക്ഷേത്രത്തിൽ കവർച്ച കേസ് പ്രതി പോലീസ് കസ്റ്റഡിയിൽ

കാട്ടാക്കട : പൂവച്ചൽ പുളിങ്കോട് ക്ഷേത്രത്തിൽ കവർച്ച പ്രതിയെ പിടികൂടിയത് പോലീസ് സംഭവസ്ഥലത്ത് എത്തി അരമണിക്കൂറിനുള്ളിൽ.

വെള്ളറട സ്വദേശി രാമചന്ദ്രൻ വാഴിച്ചലിൽ നിന്ന് തൊണ്ടി മുതൽ പിടികൂടിയത്. ക്ഷേത്ര ഓഫീസ് കുത്തിതുറന്നാണ് കവർച്ച നടന്നത്. 10 പവൻ സ്വർണവും പണവും കവർന്നു. ദേവിക്ക് ചാർത്തുന്ന സ്വർണ്ണ താലിമാല മൂക്കുത്തി, 50 പൊട്ട്, വെള്ളിയിൽ നിർമ്മിച്ച വെള്ളിനാഗം, നാഗ മുട്ടയും 2500 രൂപയും, പരിഹാര പൂജയ്ക്ക് ഉണ്ടായിരുന്ന പിടിപ്പണവും ആണ് മോഷ്ടിച്ചത്.

രാവിലെ ആറുമണിക്ക് ക്ഷേത്രം പരിസരം ശുചീകരിക്കാൻ എത്തിയ സമീപവാസി ആനന്ദവല്ലിയൻ ഓഫീസ് തുറന്നു കിടക്കുന്നത് കാണുന്നത്. സംശയം തോന്നിയ ഇവർ ക്ഷേത്ര ഭരണസമിതിയെ അറിയിക്കുകയായിരുന്നു. തുടർന്ന് പോലീസിൽ വിവരം അറിയിച്ചതിൻ്റെ അടിസ്ഥാനത്തിൽ പോലീസ് എത്തി പരിശോധന നടത്തി വരും. ഞാറാഴ്ച്ച വിവാഹം പുളിങ്കോട് ദേവീകൃപയിലെ സജിയുടെ വീട്ടിലും മോഷ്ടാവ് ഇന്നലെ എത്തിയതായി വിവരം ലഭിക്കുന്നു.

തുടർന്ന് അവിടെനിന്നും ലഭിച്ച സിസി ടിവി ദൃശ്യങ്ങൾ പരിശോധിച്ചു പ്രതിയെ പിടികൂടുകയായിരുന്നു. സജിയുടെ വീട്ടിലെ നായ ആളെ കണ്ട് ശബ്ദം ഉണ്ടാക്കിയതിനാൽ വീട്ടുകാർ വീടിന് പുറത്തെ ലൈറ്റ് തെളിയിച്ചപ്പോൾ മോഷ്ടാവ് രക്ഷപെട്ടു. ഇരുചക്രവാനനത്തിലാണ് മോഷ്ടാവ് എത്തിയതെന്ന് വീട്ടുകാർ പറയുന്നത്. ക്ഷേത്രത്തിൽ മണ്ഡല ചിറപ്പ് നടന്നു വരുന്നതിനാൽ ആണ് കുറച്ച് സ്വർണ്ണ ഓഫീസിൽ സൂക്ഷിച്ചിരുന്നത്. ബാക്കി സ്വർണ്ണം ബാങ്ക് ലോക്കറിൽ ആണ്. ലോക്കറിലെ സ്വർണ്ണം ഇന്ന് ക്ഷേത്രത്തിൽ എത്തിക്കാനായിരുന്നു. അതെ സമയം ക്ഷേത്രത്തിൽ അഞ്ചോളം കാമറകൾ ഉണ്ടെങ്കിലും 2 ദിവസമായുള്ള കാമറകൾ പ്രവർത്തനരഹിതമാണ്.

പ്രതിയായ രാമചന്ദ്രൻ മുന്നേ മലയിൻകീഴ് ഭാഗത്ത് വടക്കയ്‌ക്കു താമസിച്ചു വന്നിരുന്നു. തിങ്കളാഴ്ച്ച പുളിങ്കോട് ക്ഷേത്രത്തിൽ മകയിരം പൂജക്ക് നടത്തിയ ഭക്ഷണ വിതരണത്തിൽ എത്തി പ്രതി ഭക്ഷണം കഴിച്ച ശേഷം ക്ഷേത്രത്തിലെ വിവരങ്ങൾ മനസിലാക്കിയിരുന്നു. ഇതിനു ശേഷമാണു മോഷണം നടത്തിയത് എന്ന് പ്രതി പോലീസിനോട് സമ്മതിച്ചു. നേർച്ചയുടെ പിടിപ്പണവും സ്വർണ്ണം ഇരുന്ന ഡപ്പികളും താലക്കോൽ മുതലായവ ക്ഷേത്രത്തിന് സമീപം ഉള്ള വാഴത്തോട്ടം ഉപേക്ഷിച്ചത് തെളിവെടുപ്പിനിടെ പ്രതി പോലീസിന് കാട്ടികൊടുത്തു.

വൈകുന്നേരം നാലു മണിക്ക് പ്രതിയെ തെളിവെടുപ്പിന് എത്തിച്ചത്. ക്ഷേത്രത്തിലെ തെളിവെടുപ്പിന് ശേഷം പ്രതിയെ സമീപത്തെ സജിയുടെ വീട്ടിലും എത്തിച്ച് തെളിവെടുത്തു. വിരലടയാള വിദഗ്ദർ പരിശോധനക്ക് എത്തും എന്നും പോലീസ് പറഞ്ഞു.

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
ഡെയ്‌ലി മലയാളി ന്യൂസ്  ☎: +918921123196 OR +918606657037   വാർത്തകൾ 💬 അയയ്ക്കാൻ | പരസ്യങ്ങൾക്ക് |🫥CHAT SUPPORT | 📩 : dailymalayalyinfo@gmail.com

ഒരു നൂറ്റാണ്ടിനെ ആവേശം കൊള്ളിച്ച മുദ്രാവാക്യം ഇനിയില്ല

പുറത്ത് വരുന്നത് ഭയം ജനിപ്പിക്കുന്ന ഞെട്ടിക്കുന്ന സത്യങ്ങൾ | Dharmasthala Mass Murder

"'വില്യം മോറിസ് അക്കാദമിയില്‍ എ ലെവല്‍ വിദ്യാര്‍ത്ഥിനി ഹെഷു...!!'', Watch the video

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി ന്യൂസ് വാർത്തകൾ 💬 അയയ്ക്കാൻ &  പരസ്യങ്ങൾക്ക് 📩 : dailymalayalyinfo@gmail.com ☎: +918606657037

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !