പത്തനംതിട്ട : പമ്പ നദിയെ വീണ്ടെടുക്കാന്‍ ഈ മനോഹര തീരത്ത് എന്ന പേരിൽ ആറന്മുളയില് വൈചാരിക സദസ് സംഘടിപ്പിച്ചു. പമ്പയെ സംരക്ഷിക്കാന്‍ വിശദമായ ആക്ഷന്‍ പ്ലാന്‍ വേണമെന്ന് ജില്ലാ ശുചിത്വ മിഷന് വൈചാരിക സദസ്സില്‍ നിര്‍ദേശിച്ചു.ജില്ലാ ശുചിത്വ മിഷന് അസിസ്റ്റന്റ് കോ ഓര്‍ഡിനേറ്റര്‍ (എസ്ഡബ്ല്യൂഎം) ആദര്‍ശ് പി കുമാര്‍ പങ്കെടുത്തു.
പമ്പാ നദി സംരക്ഷണം ജനകീയ പങ്കാളിത്തത്തോടെ സമയബന്ധിതമായി നടപ്പാക്കണമെന്ന് അദ്ദേഹം പറഞ്ഞു. പമ്പയുടെ മാലിന്യ പ്രശ്നം പരിഹരിക്കാന്‍ മനുഷ്യന്റെ വിവേകത്തോടെയുളള ഇടപെടല്‍ ആവശ്യമാണ്. പമ്പ പോലെ വിശ്വാസത്തിന്റെയും പൈതൃകത്തിന്റെ പ്രതീകമായ നദി മാലിന്യവാഹിനിയായി മാറുന്നത് മനുഷ്യകുലത്തിന് അപകടമാണ്. ജൈവമാലിന്യങ്ങള്‍ ഉറവിടത്തില്‍ തന്നെ സംസ്കരിക്കണം. അജൈവ മാലിന്യങ്ങള്‍ പൂര്‍ണമായും ഹരിതകര്‍മ്മ സേനയ്ക്ക് കൈമാറണം.
പമ്പ പരിശുദ്ധമായി ഒഴുകാന്‍ ജനങ്ങള്‍ കൈകോര്‍ത്ത് മുന്നിട്ടിറങ്ങണമെന്ന് ചലച്ചിത്രഗാന രചയിതാവ് രാജീവ് ആലുങ്കല്‍ അഭിപ്രായപ്പെട്ടു. മാധ്യമ പ്രവര്ത്തകന് എസ് ഡി വേണുകുമാറായിരുന്നു മോഡറേറ്റര്‍. മാധ്യമപ്രവര്‍ത്തകനും പരിസ്ഥിതി പ്രവര്‍ത്തകനുമായ സജിത് പരമേശ്വരന് ‘പമ്പ നേരിടുന്ന വെല്ലുവിളികള്‍’ എന്ന വിഷയാവതരണം നടത്തി. തപസ്യ കലാ സാഹിത്യ വേദി, വിവിധ പരിസ്ഥിതി- സന്നദ്ധ സംഘടനകള്‍ തുടങ്ങിവർ വൈചാരിക സദസ്സിന്റെ ഭാഗമായി






.jpg)








ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന്‍ സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.