മണിപ്പൂർ: മണിപ്പൂരിൽ ബിജെപിക്ക് കനത്ത തിരിച്ചടി. എൻപിപി ബിരേൻ സിംഗ് സർക്കാരിനുള്ള പിന്തുണ പിൻവലിച്ചു.
മണിപ്പൂരിലെ പ്രതിസന്ധി പരിഹരിക്കുന്നതിൽ സർക്കാർ പരാജയപ്പെട്ടെന്ന് നാഷണൽ പീപ്പിൾ പാർട്ടി പ്രസ്ഥാവനയിൽ പറഞ്ഞു. ബിജെപി ദേശീയാധ്യക്ഷൻ ജെ.പി. ദേശീയാധ്യക്ഷ കത്തിലൂടെയാണ് എൻപിപി നിലപാട് വ്യക്തമാക്കിയത്.സംഘർഷം തടയുന്നതിലും കലാപാന്തരീക്ഷം സാധാരണ നിലയിലായതിലും ബീരാൻ സിംഗ് സർക്കാർ പൂർണമായി പരാജയപ്പെട്ടതിനാൽ സർക്കാരിന് ഇനി പിന്തുണ ലഭിച്ചില്ലെന്നാണ് എൻപിപി കത്തിൽ വ്യക്തമാക്കുന്നത്.
അതേസമയം മണിപ്പൂരിൽ തുടരുന്ന വംശീയ കലാപം ആളിക്കത്തുകയാണ്.ജിരിബാമിൽ മെയ്തിവിഭാഗക്കാരായ ആറുപേരെ കൊലപ്പെടുത്തിയതിന് പിന്നാലെ മെയ്തി ഭൂരിപക്ഷ മേഖലയായ ഇൻഫോയിൽ സംഘർഷം രൂക്ഷമായി.മുഖ്യമന്ത്രി ബിരേൻ സിംഗിൻ്റെ വീടിന് നേരെ ആക്രമണമുണ്ടായി. മറ്റ് മന്ത്രിമാരുടെയും വീടുകളിലെയും ആരാധനാലയങ്ങളും വാഹനങ്ങളും അക്രമികൾ തകർക്കുകയാണ്. വീടുകൾ അഗ്നിക്കിരയാക്കിയതുൾപ്പെടെയുള്ള കേസുകളിൽ നിരവധി പേരെ പോലീസ് അറസ്റ്റ് ചെയ്തു..
അക്രമങ്ങൾ നടക്കുന്ന പശ്ചാത്തലത്തിൽ ഏർപ്പെടുത്തിയ നിരോധനാജ്ഞയും തുടരുന്നു.ഏഴ് ജില്ലകളിൽ ഇൻറർനെറ്റിനും നിരോധനം ഏർപ്പെടുത്തി.സുരക്ഷാ സേനക്ക് പ്രത്യേക അധികാരം നൽകിയത് കുക്കികളെ ലക്ഷ്യം വെച്ചാണെന്ന ആരോപണമാണുയരുന്നത്.സംഘർഷം രൂക്ഷമായിട്ടും സമാധാനം പുനസ്ഥാപിക്കാൻ ബീരേൻ സിങ് സർക്കാരിന് കഴിയുന്നില്ലെന്ന ആക്ഷേപവും ശക്തമാണ്.
മണ്ണിപ്പൂരിൽ സ്ഥിതിഗതികൾ കേന്ദ്രസർക്കാരിനെതിരെ ഡൽഹിയിൽ പ്രതിഷേധം രൂക്ഷമായി.കൂടുതൽ മേഖലകളിലേക്ക് സംഘർഷം വ്യാപിക്കുന്ന പശ്ചാത്തലത്തിൽ പ്രധാനമന്ത്രി അടിയന്തരമായി മണിപ്പൂർ സന്ദർശിക്കണമെന്ന ആവശ്യവും ഉയരുന്നുണ്ട്.






.jpg)








ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന് സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.