മണർകാട്; വിജനമായ കൃഷിയിടത്തിലെ ഷെഡിൽ വീട്ടമ്മയെ ജീവനൊടുക്കിയ നിലയിൽ കണ്ടെത്തിയ സംഭവത്തിൽ ഭർത്താവ് അറസ്റ്റിൽ. മണർകാട് കുറ്റിയേക്കുന്ന് ഉമ്പക്കാട്ട് കുന്നുംപുറം കെ.പി.പ്രമോദിനെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്.
ഒക്ടോബർ 26നാണ് പ്രമോദിന്റെ ഭാര്യ വി.ബിന്ദുവിനെ (44) അരീപ്പറമ്പ് മൂലേപ്പീടിക ഭാഗത്ത് കൃഷിയിടത്തിലെ പണിയായുധങ്ങൾ സൂക്ഷിക്കുന്ന ഷെഡിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടത്. പ്രമോദിനെതിരെ ആത്മഹത്യാപ്രേരണ കുറ്റമാണ് ചുമത്തിയിട്ടുള്ളത്. ബിന്ദുവിന് ശാരീരികവും മാനസികവുമായ പീഡനം ഏൽക്കേണ്ടി വന്നുവെന്ന് അന്വേഷണസംഘം കണ്ടെത്തിയിരുന്നു.25ന് മൂലേപ്പീടികയിൽ താമസിക്കുന്ന ഭർതൃസഹോദരന്റെ വീട്ടിൽ ഭർത്താവിനൊപ്പം ബിന്ദു എത്തിയിരുന്നു. തുടർന്ന് വൈകിട്ട് 5ന് കാണാതെയായി. പിറ്റേദിവസമാണ് ഷെഡിൽ മൃതദേഹം കണ്ടത്. പൊൻകുന്നം ഡിവൈഎസ്‌പി അനിൽ കുമാർ,
മണർകാട് എസ്എച്ച്ഒ അനിൽ ജോർജ്, സബ്ഇൻസ്പെക്ടർ സജീർ, അസി.സബ് ഇൻസ്പെക്‌ടർ സുനു, സീനിയർ സിവിൽ പൊലീസ് ഓഫിസർ തോമസ് രാജു, സിവിൽ പൊലീസ് ഓഫിസർ വിനോദ് കുമാർ എന്നിവർ അന്വേഷണ സംഘത്തിൽ ഉണ്ടായിരുന്നു. പ്രമോദിനെ കോടതി റിമാൻഡ് ചെയ്തു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.