ആഗ്ര: വ്യോമസേനയുടെ മിഗ്-29 വിമാനം ഉത്തര്‍പ്രദേശിലെ ആഗ്രയില്‍ തകര്‍ന്നുവീണു. പൈലറ്റ് അത്ഭുതകരമായി രക്ഷപ്പെട്ടു. സാങ്കേതിക തകരാറാണ് അപകടത്തിന് കാരണമെന്നാണ് വിവരം.ആഗ്രയിലെ സോംഗ ഗ്രാമത്തിലാണ് വിമാനം തകര്‍ന്നുവീണത്.
വിമാനം കത്തിച്ചാമ്പലായി. ഇതിന്റെ ദൃശ്യങ്ങള്‍ പുറത്തുവന്നിട്ടുണ്ട്. പതിവ് പരിശീലനപ്പറക്കലിനിടെയാണ് അപകടമുണ്ടായത്.അപകടം മണത്ത ഉടന്‍ ആളുകള്‍ക്കോ വീടുകള്‍ക്കോ നാശനഷ്ടമുണ്ടാകാതിരിക്കാനായി പൈലറ്റ് വിമാനം വിജനമായ പ്രദേശത്തക്ക് കൊണ്ടുപോയെന്ന് വ്യോമസേന അറിയിച്ചു.തുടര്‍ന്ന് പാരച്യൂട്ട് ഉപയോഗിച്ചാണ് പൈലറ്റ് രക്ഷപ്പെട്ടത്.രണ്ട് മാസത്തിനിടെ ഇത് രണ്ടാം തവണയാണ് മിഗ്-29 വിമാനം തകര്‍ന്നുവീഴുന്നത്. സെപ്റ്റംബര്‍ മൂന്നിന് രാജസ്ഥാനിലെ ബാര്‍മെറിലാണ് നേരത്തേ മിഗ് തകര്‍ന്നുവീണത്. അന്നും പൈലറ്റ് രക്ഷപ്പെടുകയായിരുന്നു.
സാങ്കേതിക തകരാറ് തന്നെയായിരുന്നു അപകട കാരണം.നാറ്റോയില്‍ ഫള്‍ക്രം എന്നും ഇന്ത്യയില്‍ ബാസ് എന്നും അറിയപ്പെടുന്ന മിഗ്-29 വിമാനം അറിയപ്പെടുന്നത്. സോവിയറ്റ് യൂണിയന് നിര്‍മ്മിച്ച മിഗ്-29 യുദ്ധവിമാനം 1987 മുതലാണ് ഇന്ത്യന്‍ വ്യോമസേനയുടെ ഭാഗമായത്
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന്‍ സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.