ഉഗാണ്ടയിൽ കനത്തമഴയിലും മണ്ണിടിച്ചിലിലും നിരവധി പേർ മരിച്ചതായി റിപ്പോർട്ടുകൾ

ഉഗാണ്ട;കിഴക്കൻ ഉഗാണ്ടയിൽ കനത്ത മഴയെ തുടർന്നുണ്ടായ മണ്ണിടിച്ചിലിൽ പത്തിലധികം പേർ മരിക്കുകയും നിരവധി പേർ മരിക്കുകയും ചെയ്തതായി റിപ്പോർട്ടുകൾ.

ബുലാംബുലിയിലെ പർവതപ്രദേശങ്ങളിലെ ആറ് ഗ്രാമങ്ങളിലെ മണ്ണിടിച്ചിലിൽ 40 വീടുകൾ പൂർണമായും മണ്ണിനടിയിലായതിനെ തുടർന്ന് 13 മൃതദേഹങ്ങളെങ്കിലും കണ്ടെടുത്തതായി ഉഗാണ്ട റെഡ് ക്രോസ് സൊസൈറ്റി അറിയിച്ചു.തലസ്ഥാനമായ കമ്പാലയിൽ നിന്ന് ഏകദേശം അഞ്ച് മണിക്കൂറോളം യാത്രചെയ്താൽ മാത്രമേ അപകടം നടന്ന മസുഗു ഗ്രാമത്തിൽ എത്താൻ സാധിക്കുകയുള്ളുവെന്ന് അധികൃതർ അറിയിച്ചു .

രക്ഷാപ്രവർത്തനം തുടരുകയാണെന്നും എന്നാൽ മരണസംഖ്യ ഉയരാൻ സാധ്യതയുണ്ടെന്നും ഉഗാണ്ട റെഡ് ക്രോസ് സൊസൈറ്റി അറിയിച്ചു.“ഞങ്ങൾക്ക് ഏകദേശം 30 പേരെ നഷ്ടപ്പെട്ടു,” ജില്ലാ കമ്മീഷണർ ഫഹീറ എംപലാനി മാധ്യമപ്രവർത്തകരോട് പറഞ്ഞു,


ഇതുവരെ ഒരു കുഞ്ഞിൻ്റേതുൾപ്പെടെ ആറ് മൃതദേഹങ്ങൾ കണ്ടെടുത്തു.നൈൽ നദി വഴിമാറിയൊഴുകിയതിന്റെ ഫലമായി രാജ്യത്തിൻറെ വടക്കുപടിഞ്ഞാറൻ ഭാഗവും വെള്ളത്തിനടിയിലായെന്നും റിപ്പോർട്ടുകൾ പുറത്തുവരുന്നു.

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

ഇത്ര സിമ്പിൾ ആയിരുന്നോ മന്ത്രി റോഷി അഗസ്റ്റിൻ

"നീരാക്കൽ ലാറ്റക്സ് നൽകിയ തീരാ ദുരിതം പേറി നൂറുകണക്കിന് മുട്ടുചിറ നിവാസികള്‍

മുൻഗവർണ്ണറും സ്വർണ്ണവ്യാപാരിയും ചേർന്ന് ഇല്ലാതാക്കാൻ ശ്രമിക്കുന്നു..!

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !