ഝാൻസി: ഉത്തർപ്രദേശ് ഝാൻസിയിലെ സർക്കാർ മെഡിക്കൽ കോളേജിൽ തീപിടിത്തമുണ്ടായത് ഷോർട്ട് സർക്യൂട്ടിനാണെന്ന് സ്ഥിരീകരണം.
മെഡിക്കൽ ഉപകരണങ്ങളിലെ പ്ലാസ്റ്റിക് കവറുകളിലേക്ക് തീ അതിവേഗം പടർന്നു പിടിക്കുകയായിരുന്നു. അപകടസമയത്ത് ഫയർ എക്സ്റ്റിംഗ്യുഷറുകൾ പ്രവർത്തിച്ചിരുന്നില്ല എന്നാണ് വിവരം. ആശുപത്രിയുടെ ഭാഗത്തുനിന്ന് ഗുരുതർ വീഴ്ചയുണ്ടായതായാണ് റിപ്പോർട്ട്. പത്ത് കുട്ടികളെ കിടത്താവുന്ന തീവ്ര പരിചരണ വിഭാഗത്തിൽ അമ്പതോളം കുട്ടികളാണുണ്ടായിരുന്നത്.
ഉത്തർപ്രദേശ് ഝാൻസിയിലെ മഹാറാണി ലക്ഷ്മി ഭായി സർക്കാർ മെഡിക്കൽ കോളേജിലെ തീപിടിത്തത്തിൽ പത്തു നവജാതശിശുക്കളാണ് വെന്തുമരിച്ചത്. തീപിടിത്തത്തിൽ പൊള്ളലേറ്റ ഒരു കുട്ടി കൂടി ഇന്ന് മരിച്ചു. പരിക്കേറ്റ് ചികിത്സയിലായിരുന്ന കുഞ്ഞാണ് മരിച്ചത്. ഇതോടെ മരണം 11 ആയി.16 പേർക്ക് പരിക്കേറ്റു. കുട്ടികൾ ഉൾപ്പെടെ 37 പേരെ രക്ഷപ്പെടുത്തിയിരുന്നു.
വെള്ളി രാത്രി 10.45ഓടെയായിരുന്നു സംഭവം. മെഡിക്കൽകോളേജിലെ നവജാത ശിശുക്കൾക്കുള്ള തീവ്രപരിചരണവിഭാഗത്തിൽ ഇൻക്യുബേറ്ററിലുള്ള കുഞ്ഞുങ്ങളാണ് മരിച്ചത്. സംഭവത്തിൽ സർക്കാർ അന്വേഷണം പ്രഖ്യാപിച്ചിട്ടുണ്ട്. യു പി സർക്കാർ നിയോഗിച്ച കമ്മീഷൻ ഒരാഴ്ചയ്ക്കകം റിപ്പോർട്ട് സമർപ്പിക്കുന്നു.






.jpg)








ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന്‍ സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.