കോട്ടയം: വൈക്കത്തഷ്ടമി സുഗമമായി നടത്താനുള്ള ക്രമീകരണങ്ങൾ ഉറപ്പാക്കുമെന്ന് മന്ത്രി വി എൻ വാസവൻ.
പൊതുജനങ്ങളും സർക്കാർ സംവിധാനങ്ങളും ഒറ്റക്കെട്ടായി പ്രവർത്തിക്കണമെന്നും അദ്ദേഹം പറഞ്ഞു. വൈക്കത്തഷ്ടമി, ശബരിമല തീർഥാടക സൗകര്യങ്ങൾ വിലയിരുത്താൻ ചേർന്ന് ആലോചനായോഗം ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി. നവംബർ 12 മുതൽ 23വരെയാണ് വൈക്കത്തഷ്ടമി. 24 മണിക്കൂറും പൊലീസ്, അഗ്‌നിരക്ഷസേന, എക്‌സൈസ് വിഭാഗങ്ങളുടെ കൺട്രോൾ റൂമുകൾ പ്രവർത്തിക്കും. സുരക്ഷാ ക്രമീകരണങ്ങൾക്കായി 550 പൊലീസ് ഉദ്യോഗസ്ഥരെ വിന്യസിക്കും.
ക്ഷേത്രവും പരിസരവും സിസിടിവിയുടെ നിരീക്ഷണത്തിലായിരിക്കും. 45 സ്ഥിരം സിസിടിവി ക്യാമറകൾ സ്ഥാപിച്ചിട്ടുണ്ട്. തകരാറിലായ സിസിടിവികളും ഹൈമാസ്റ്റ് ലൈറ്റുകളും നന്നാക്കും. കായലോര ബീച്ചിൽ ബാരിക്കേഡ് ഉണ്ടാകും. ജലഗതാഗതവകുപ്പ് സ്പെഷ്യൽ സർവീസ് ഏർപ്പെടുത്തും. തവണക്കടവിലും വൈക്കത്തുമുള്ള ബോട്ട് ജെട്ടികളിൽ ബാരിക്കേഡുകൾ സ്ഥാപിക്കും. കെഎസ്ആർടിസി അധികസർവീസുകൾ നടത്തും. ഇ-ടോയ്‌ലറ്റ് സംവിധാനമൊരുക്കും. സി കെ ആശ അധ്യക്ഷയായി.
കലക്ടർ ജോൺ വി സാമുവൽ, നഗരസഭാധ്യക്ഷ പ്രീത രാജേഷ്, വൈസ്ചെയർമാൻ പി ടി സുഭാഷ്, ജില്ലാ പഞ്ചായത്തംഗം പി എസ് പുഷ്പമണി, പാലാ ആർഡിഒയുടെ ചുമതലയുള്ള എം അമൽ മഹേശ്വർ, അഡീഷണൽ എസ്പി വിനോദ് പിള്ള, വൈക്കം ഡിവൈഎസ്പി സിബിച്ചൻ ജോസഫ്, തഹസീൽദാർ ഇ എൻ ഗോപകുമാർ, ബോർഡ് കമീജ കുമാരി, ശ്രീ. ജി മധു, അസിസ്റ്റൻ്റ് എൻജിനീയർ എസ്ഐ ജെസ്ന, ഭക്ഷ്യസുരക്ഷാ ഓഫീസർ നീതു രവികുമാർ, സ്പെഷ്യൽ ബ്രാഞ്ച് ഡിവൈഎസ്പി ടിപ്സൺ തോമസ്, ക്ഷേത്ര ഉപദേശകസമിതി പ്രസിഡൻറ് വി വി വി നാരായണൻ നായർ, എന്നിവർ പങ്കെടുത്തു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.