കല്പറ്റ: പ്രിയങ്കാ ഗാന്ധി വയനാട്ടില്‍ ജയിക്കുന്ന സാഹചര്യം വന്നാല്‍ തോല്‍ക്കുന്നത് വയനാട്ടിലെ ജനങ്ങളാണെന്ന് ബി ജെ പി നേതാവ് അനില്‍ ആന്റണി.
2019 ല്‍ രാഹുല്‍ ഗാന്ധി അമേഠിയില്‍ പരാജയപ്പെടുമെന്ന് ഉറപ്പായപ്പോഴാണ് സേഫ് സീറ്റ് തേടി വയനാട് എത്തിയതെന്നും അഞ്ച് വർഷം രാഹുല്‍ വയനാട് മണ്ഡലത്തില്‍ വന്നത് തന്നെ കുറവാണെന്നും അനില്‍ പറഞ്ഞു.ബി ജെ പിയെ സംബന്ധിച്ചടത്തോളം തീർച്ചയായും വരുന്ന എല്ലാ തിരഞ്ഞെടുപ്പും ബി ജെ പിക്ക് പ്രതീക്ഷയുള്ളത് തന്നെയാണ്. കേരളത്തില്‍ മൂന്ന് ഉപതിരഞ്ഞെടുപ്പ് നടക്കുന്നുണ്ട്. വയനാട് നടക്കുന്ന തിരഞ്ഞെടുപ്പിലാണ് എന്റെ പ്രചാരണം ഇവിടെ നടക്കുന്ന ഈ തിരഞ്ഞെടുപ്പ് അനാവശ്യമാണ്. 2024 ലെ ലെ ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ ശ്രീ നരേന്ദ്ര മോദിജി നയിക്കുന്ന ദേശീയ ജനാധിപത്യ മുന്നണി ഇന്ത്യയുടെ ചരിത്രത്തില്‍ തന്നെ മൂന്നാം തവണ ഒരു പ്രധാനമന്ത്രി തിരിച്ചുവരുന്ന സന്ദർഭം ഉണ്ടായി.
ആ തിരഞ്ഞെടുപ്പിനൊപ്പം തന്നെ നാല് സംസ്ഥാന തിരഞ്ഞെടുപ്പില്‍ എൻ ഡി എ തന്നെയാണ്. പിന്നീട് നടന്ന ഹരിയാന, ജമ്മു കശ്മീർ എന്നിവിടങ്ങളിലെല്ലാം നല്ല പ്രകടനം കാഴ്ച വെച്ചു. അതിന് കാരണം കഴിഞ്ഞ പത്ത് വർഷം എൻ ഡി എ സർക്കാർ ചെയ്ത നല്ല പ്രവർത്തികള്‍, അതോടൊപ്പം ഇന്ത്യയിലെ ജനങ്ങള്‍ക്ക് മോദി സർക്കാരിനോടുള്ള പ്രതീക്ഷയുമാണ്.
അങ്ങനെയുള്ള സാഹചര്യത്തില്‍ വയനാടിന്റെ കാര്യം നോക്കുകയാണെങ്കില്‍ 2019 ല്‍ രാഹുല്‍ ഗാന്ധി അമേഠിയില്‍ പരാജയപ്പെടുമെന്ന് ഉറപ്പായപ്പോഴാണ് സേഫ് സീറ്റ് തേടി വയനാട് എത്തിയത്. 5 വർഷം എം പിയായിരുന്നു.
അഞ്ച് വർഷം എം പിയായപ്പോള്‍ വയനാട്ടിലെ നാട്ടുകാർ തന്നെ പറയുന്നത് കാട്ടുമൃഗങ്ങള്‍ വയനാട്ടില്‍ വരുന്നതിനെക്കാള്‍ കുറവാണ് രാഹുല്‍ ഗാന്ധി വയനാട് മണ്ഡലത്തില്‍ വന്നത് എന്നാണ്.
ഈ പോയ സാഹചര്യവും ജനങ്ങളെ കബളിപ്പിച്ച് കൊണ്ടാണ്. അദ്ദേഹം ഇവിടെ 2024 ലെ തിരഞ്ഞെടുപ്പില്‍ നിന്നു. വോട്ടെടുപ്പ് നടക്കുന്നതിന്റെ അവസാന ദിവസം വരെ മറ്റൊരു മണ്ഡലത്തില്‍ നില്‍ക്കുന്നത് ജനങ്ങളെ അറിയിച്ചില്ല.
ഇവിടെ വോട്ടടുപ്പ് നടന്നപ്പോള്‍ റായ്ബലേറിയില്‍ പോയി മത്സരിച്ചു വിജയി ച്ചു. കോണ്‍ഗ്രസ് ഒരു കുടുംബത്തിന് വേണ്ടി മാത്രം പ്രവർത്തിക്കുന്ന കുടുംബാധിപത്യ പാർട്ടിയായത് കൊണ്ട് തന്നെ സ്വാഭാവികമായി പ്രിയങ്ക ഗാന്ധി സ്ഥാനാർത്ഥിയായി വന്നു.
രാഹുല്‍ ഗാന്ധി കഴിഞ്ഞ അഞ്ച് വർഷം പ്രവൃത്തിച്ചത് പോലെ പ്രവർത്തിക്കുമെന്നാണ് പ്രിയങ്കാ ഗാന്ധി പറയുന്നത്.
അതായത് ഇവിടെ പ്രവർത്തനമൊന്നും നടക്കാൻ പോകുന്നില്ല, അനില്‍ ആന്റണി പറഞ്ഞു. പ്രിയങ്കാ ഗാന്ധി ജയിക്കുന്ന സാഹചര്യം വന്നാല്‍ ഇവിടെ തോല്‍ക്കാൻ പോകുന്നത് ഇവിടുത്തെ ജനങ്ങളാണെന്നും അദ്ദേഹം പറഞ്ഞു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന്‍ സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.