തൃശൂർ: തൃശൂരില്‍ ക്ഷേത്രക്കുളത്തില്‍ എൻജിനീയറിംഗ് വിദ്യാർത്ഥി മുങ്ങിമരിച്ചു. അടാട്ട് ഉടലക്കാവ് സ്വദേശി ശ്രീഹരി (22) ആണ് ഇന്ന് രാവിലെ പുറനാട്ടുകര ശ്രീ മഹാവിഷ്ണു ക്ഷേത്രക്കുളത്തില്‍ മുങ്ങിമരിച്ചത്.
കുളിക്കാനിറങ്ങിയതായിരുന്നു യുവാവ്. അരിമ്പൂർ മുൻ പഞ്ചായത്ത് പ്രസിഡന്റ് ചന്ദ്രശേഖരൻ മാസ്റ്ററുടെ മകനാണ്.അച്ഛനോടൊപ്പം രാവിലെ അഞ്ചരയ്ക്ക് ക്ഷേത്രക്കുളത്തില്‍ കുളിക്കാനെത്തിപ്പോഴായിരുന്നു സംഭവം. കുളിക്കിടയില്‍ ശ്രീഹരിയെ കാണാതാവുകയായിരുന്നു.
ഉടൻതന്നെ ഫയർഫോഴ്സിനെ വിവരമറിയിച്ചു. തൃശൂർ ഫയർഫോഴ്സിന്റെ സ്കൂബ ടീം നടത്തിയ പരിശോധനയിലാണ് മൃതദേഹം കണ്ടെത്തിയത്.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന്‍ സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.